city-gold-ad-for-blogger

Rajya Sabha seats | കോണ്‍ഗ്രസിന് 11 രാജ്യസഭാ സീറ്റുകള്‍ ലഭിച്ചേക്കും; മുന്‍നിര നേതാക്കള്‍ മത്സരിക്കുന്നു, ഉപരിസഭയില്‍ മൊത്തം അംഗങ്ങളുടെ എണ്ണം കൂടും

ന്യൂഡെല്‍ഹി: (www.kvartha.com) അടുത്തമാസം നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 11 സീറ്റുകള്‍ ലഭിച്ചേക്കും. പി ചിദംബരം, ജയറാം രമേഷ് അടക്കമുള്ള ഉന്നത നേതാക്കള്‍ ഒരു തവണ കൂടി മത്സരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് ലഭ്യമായ വിവരം.

Rajya Sabha seats | കോണ്‍ഗ്രസിന് 11 രാജ്യസഭാ സീറ്റുകള്‍ ലഭിച്ചേക്കും; മുന്‍നിര നേതാക്കള്‍ മത്സരിക്കുന്നു, ഉപരിസഭയില്‍ മൊത്തം അംഗങ്ങളുടെ എണ്ണം കൂടും

പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ നിലവിലെ 29 എംപിമാരില്‍ നിന്ന് 33 ആയി ശക്തിപ്പെടുത്താനും ഇത് സഹായിക്കും. ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, മുകുള്‍ വാസ്‌നിക്, രണ്‍ദീപ് സുര്‍ജേവാല, അജയ് മാകന്‍, രാജീവ് ശുക്ല എന്നിവരുള്‍പ്പെടെ മറ്റ് ചില ഉന്നത കോണ്‍ഗ്രസ് നേതാക്കളും രാജ്യസഭാ സ്ഥാനാര്‍ഥികളാകാന്‍ കാത്തിരിക്കുകയാണ്.

അടുത്ത രണ്ട് മാസത്തിനുള്ളില്‍ രാജ്യസഭയിലേക്ക് വരുന്ന 55 ഒഴിവുകളില്‍ ഏഴ് കോണ്‍ഗ്രസ് അംഗങ്ങള്‍ - ചിദംബരം (മഹാരാഷ്ട്ര), ജയറാം രമേഷ് (കര്‍ണാടക), അംബികാ സോണി (പഞ്ചാബ്), വിവേക് തന്‍ഖ (മധ്യപ്രദേശ്), പ്രദീപ് തംത (ഉത്തരാഖണ്ഡ്), കപില്‍ സിബല്‍ (ഉത്തര്‍പ്രദേശ്), ഛായ വര്‍മ (ഛത്തീസ്ഗഡ്) എന്നിവരുടെ കാലാവധി പൂര്‍ത്തിയാക്കും. രാജസ്ഥാനില്‍ ഒഴിവുവരുന്ന മൂന്ന് സീറ്റുകളും നേടാനായാല്‍ ഉപരിസഭയില്‍ കോണ്‍ഗ്രസിന് മൂന്ന് മുതല്‍ നാല് വരെ സീറ്റുകള്‍ ലഭിക്കും.

അധികാരത്തിലുള്ള ഛത്തീസ്ഗഡില്‍ പാര്‍ടിക്ക് രണ്ട് സീറ്റുകള്‍ ലഭിക്കും. സമാന ചിന്താഗതിക്കാരായ മറ്റ് പാര്‍ടികളുമായി അധികാരം പങ്കിടുന്ന തമിഴ്‌നാട്, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഓരോ സീറ്റ് വീതം ലഭിക്കും. ഹരിയാന, മധ്യപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ എംഎല്‍എമാരുടെ ബലത്തില്‍ കോണ്‍ഗ്രസിന് ഓരോ സീറ്റ് വീതം ലഭിക്കാനാണ് സാധ്യത.

ചിദംബരവും ജയറാം രമേശും പാര്‍ടി നേതൃത്വം തങ്ങള്‍ക്ക് ഒരു തവണ കൂടി അനുമതി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, കുറച്ച് കാലമായി രാജ്യസഭാംഗത്തിനായി കാത്തിരിക്കുന്ന മറ്റ് നിരവധി നേതാക്കള്‍ ഉണ്ടെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

തമിഴ്‌നാട്ടില്‍ നിന്നുള്ള ഏക രാജ്യസഭാ സീറ്റിലാണ് ചിദംബരം നോട്ടമിടുന്നത്. തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. എന്നിരുന്നാലും, മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ടീം പാര്‍ടിയുടെ ഡാറ്റാ അനലിറ്റിക്‌സ് വിഭാഗം മേധാവി പ്രവീണ്‍ ചക്രവര്‍ത്തിയെ മത്സരിപ്പിച്ചേക്കുമെന്ന സൂചനയുണ്ട്.

മൂന്ന് തവണ രാജ്യസഭാംഗമായ ജയറാം രമേശിന് കര്‍ണാടകയിലെ ഏക സീറ്റിലേക്ക് തന്റെ പേര് ഉറപ്പിച്ചാല്‍ ഇത് നാലാം ഊഴമാകും. അവിടെ നിന്ന് സുര്‍ജേവാലയും മത്സരിക്കുന്നുണ്ട്.

ഹരിയാനയില്‍ സുര്‍ജേവാല, കുമാരി സെല്‍ജ, കുല്‍ദീപ് ബിഷ്‌ണോയി എന്നിവര്‍ ഒറ്റ സീറ്റിലേക്ക് മത്സരിക്കുന്നുണ്ടെങ്കിലും മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ ആനന്ദ് ശര്‍മയെ നാമനിര്‍ദേശം ചെയ്യാനുള്ള ശ്രമത്തിലാണ്. അദ്ദേഹം 'ജി 23' ലെ ഒരു പ്രമുഖ അംഗമാണ്, കൂടാതെ ഗ്രൂപിലെ അംഗം കൂടിയായ ഹൂഡയുടെ അടുത്തയാളാണ്.

സഖ്യകക്ഷിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച (JMM) കപില്‍ സിബലിന് രാജ്യസഭാംഗത്വം വാഗ്ദാനം ചെയ്തിരുന്നെങ്കിലും കോണ്‍ഗ്രസ് നേതൃത്വം തയാറായില്ലെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ബുധനാഴ്ച കോണ്‍ഗ്രസ് വിട്ട സിബല്‍, സമാജ് വാദി പാര്‍ടി (SP) പിന്തുണയോടെ സ്വതന്ത്രനായി ഉത്തര്‍പ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു.

ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റുകളാണുള്ളത്, സംസ്ഥാനത്ത് നിന്ന് ശുക്ല വീണ്ടും മത്സരിക്കുന്നു. കോണ്‍ഗ്രസിന് രാജസ്ഥാനില്‍ നിന്ന് രണ്ട് സീറ്റുകള്‍ ലഭിക്കുമെന്നുറപ്പാണ്, കൂടാതെ ചില എംഎല്‍എമാരുടെ പിന്തുണയോടെ മറ്റൊരു സീറ്റും ലഭിച്ചേക്കും. മാകനും ആസാദും സീറ്റുകളില്‍ ശക്തരായ മത്സരാര്‍ഥികളാണെന്ന് പറയുന്നു.

മഹാ വികാസ് അഘാഡി സര്‍കാരില്‍ പാര്‍ടി അധികാരം പങ്കിടുന്ന മഹാരാഷ്ട്രയില്‍ ഒരു രാജ്യസഭാ സീറ്റ് ലഭിച്ചേക്കും, വാസ്‌നിക്കും അവിനാഷ് പാണ്ഡെയും അതിനുള്ള മത്സരത്തിലാണ്. യുവാക്കള്‍ക്കായുള്ള പാര്‍ടിയുടെ മുന്നേറ്റം കണക്കിലെടുത്ത് കോണ്‍ഗ്രസിലെ പഴയ നേതാക്കളും രാജ്യസഭാ നോമിനേഷന്‍ ലഭിക്കാന്‍ വെമ്പുന്ന യുവനേതാക്കളും തമ്മിലാണ് മത്സരം. എന്നിരുന്നാലും, നിലവിലെ രാജ്യസഭാ നാമനിര്‍ദേശങ്ങളില്‍ '50 ന് താഴെ ' എന്ന സമവാക്യം ബാധകമാകാത്തതിനാല്‍ ഇത് ഉടനടി സംഭവിക്കാനിടയില്ലെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

Keywords: Top leaders in race as Congress may get 11 Rajya Sabha seats, improve position in Upper House, New Delhi, News, RajyaSabha-Election, Politics, Congress,T op-Headlines, National.


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia