ന്യായാധിപന്മാരുടെ ആസ്തി വിവരങ്ങൾ പരസ്യമാക്കി സുപ്രീം കോടതി; കൂടുതൽ സ്വത്ത് വിശ്വനാഥന്

● ചീഫ് ജസ്റ്റിസിന് 3.38 കോടി രൂപയുടെ ആസ്തി.
● 12 ജഡ്ജുമാരുടെ വിവരങ്ങൾ ഉടൻ ലഭ്യമാകും.
● 10 വർഷത്തിൽ വിശ്വനാഥൻ 91 കോടി നികുതി അടച്ചു.
● കൊളീജിയം ശിപാർശ ചെയ്തവരുടെ വിവരങ്ങളും ഉണ്ട്.
● ഏപ്രിൽ ഒന്നിലെ ഫുൾ കോർട്ട് തീരുമാനപ്രകാരമാണ് വിവരങ്ങൾ.
ന്യൂഡൽഹി: (KasargodVartha) സുപ്രീം കോടതിയിലെ 21 ജഡ്ജുമാരുടെ സ്വത്തുവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 120.96 കോടി രൂപയുടെ നിക്ഷേപവുമായി ജസ്റ്റിസ് കെ.വി.വിശ്വനാഥനാണ് ഏറ്റവും കൂടുതൽ സ്വത്തുള്ള ജഡ്ജ്. ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്നയ്ക്ക് 3.38 കോടി രൂപയുടെ നിക്ഷേപമുണ്ട്. സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സുപ്രീം കോടതിയുടെ ഈ നടപടി.
ഏപ്രിൽ ഒന്നിന് ചേർന്ന ഫുൾ കോർട്ട് യോഗത്തിലെ തീരുമാനപ്രകാരമാണ് സ്വത്തുവിവരങ്ങൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തത്. ശേഷിക്കുന്ന 12 ജഡ്ജുമാരുടെ സ്വത്തുവിവരങ്ങൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. ജസ്റ്റിസ് കെ.ആർ.വിശ്വനാഥൻ കഴിഞ്ഞ പത്ത് വർഷത്തിനിടെ 91 കോടി രൂപ നികുതി അടച്ചിട്ടുണ്ട് എന്നും രേഖകളിൽ പറയുന്നു.
2022 നവംബർ ഒമ്പതു മുതൽ 2025 മേയ് അഞ്ചുവരെ സുപ്രീം കോടതി കൊളീജിയം നിയമന ശുപാർശ അംഗീകരിച്ച ജഡ്ജുമാരുടെ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. നിയമിക്കപ്പെട്ട ജഡ്ജുമാരുടെ പേര്, അവർ സേവനമനുഷ്ഠിച്ച ഹൈക്കോടതി, നിയമന തീയതി, നിലവിലുള്ളതോ വിരമിച്ചതോ ആയ ജഡ്ജുമാരുമായുള്ള ബന്ധം, നിയമനത്തിൽ ഹൈക്കോടതി, സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ പങ്ക്, സുപ്രീം കോടതി കൊളീജിയത്തിന്റെ നടപടികൾ തുടങ്ങിയ വിവരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ കാലത്ത് ഹൈക്കോടതികളിൽ നിയമിക്കപ്പെട്ട 170 ജഡ്ജിമാരിൽ 12 പേർ മറ്റ് ജഡ്ജുമാരുടെ ബന്ധുക്കളാണെന്നും വെളിപ്പെടുത്തലുണ്ട്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ!
The Supreme Court of India has released the asset details of 21 judges on its website, revealing Justice KV Viswanathan as the wealthiest with ₹120.96 crore. Chief Justice Sanjay Khanna's assets are ₹3.38 crore. The move aims for transparency. Information on judicial appointments and familial connections of judges appointed during former CJI DY Chandrachud's tenure was also disclosed.
#SupremeCourt, #JudgesAssets, #Transparency, #KVViswanathan, #ChiefJustice, #India