Tragedy | ഡൽഹി റെയിൽവേ സ്റ്റേഷൻ ദുരന്തം: 18 പേരുടെ മരണത്തിനിടയാക്കിയതെന്ത്? പിന്നിലെ കാരണങ്ങൾ; വീഡിയോ

● ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലാണ് ദുരന്തം നടന്നത്.
● മഹാകുംഭ മേള തീർഥാടകർക്കിടയിലാണ് അപകടം ഉണ്ടായത്.
● തിക്കും തിരക്കും അപകടത്തിന് കാരണമായി.
● റെയിൽവേ അന്വേഷണം ആരംഭിച്ചു.
ന്യൂഡൽഹി: (KasargodVartha) മഹാകുംഭ മേള നടക്കുന്ന പ്രയാഗ്‌രാജിലേക്ക് പോകാൻ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്ന യാത്രക്കാരുടെ തിരക്കിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുമായി 18 പേർ മരിച്ച ദാരുണ സംഭവം രാജ്യത്തെ ഞെട്ടിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടർന്ന് റെയിൽവേ മന്ത്രാലയം മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും നിസ്സാര പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
VIDEO | Visuals from platform number 12 and 13 after a stampede-like situation broke out at the New Delhi Railway station, triggering a chaos on platform number 14 and 15.
— Press Trust of India (@PTI_News) February 15, 2025
(Full video available on PTI Videos - https://t.co/n147TvqRQz)#NewDelhi #NewDelhiRailwayStation pic.twitter.com/oxpSBcZt5v
നാല് കുഞ്ഞുങ്ങളും 11 സ്ത്രീകളും ഉൾപ്പെടെ 18 പേരാണ് ഈ അപകടത്തിൽ മരണമടഞ്ഞത്. ശനിയാഴ്ച രാത്രി പത്തിനാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. റെയിൽവേ സ്റ്റേഷനിലെ 14, 15 പ്ലാറ്റ്‌ഫോമുകളിലാണ് ദുരന്തം സംഭവിച്ചത്. പരിക്കേറ്റവരെ ന്യൂഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത് എന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. രാത്രി 9:30 ഓടെ 13, 14 പ്ലാറ്റ്‌ഫോമുകൾക്ക് സമീപം യാത്രക്കാരുടെ എണ്ണത്തിൽ പെട്ടെന്ന് വർദ്ധനവുണ്ടായി.
वेतन कर :- 30%
— INC News (@TheIncNews) February 16, 2025
पेट्रोल कर :- 50%
जीएसटी कर :- 28%
वाहन कर :- 30%
हर 10 किलोमीटर पर टोल कर।
शिक्षा कर :- 18%
स्वास्थ्य कर :- 18%
और बदले में ऐसी सेवाएँ।
जागो हिन्दू जागो । ये आपके आपस में हिन्दू-मुस्लिम करके आपका काट रहा है#NewDelhiRailwaystation pic.twitter.com/1oqgChWcow
തുടർന്നാണു തിക്കും തിരക്കും ഉണ്ടായത്. 'സ്ഥിതി പിന്നീട് നിയന്ത്രണവിധേയമാക്കിയെങ്കിലും ചില ആളുകൾ ശ്വാസം കിട്ടാതെ വീണുപോവുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (ആർപിഎഫ്) ഡൽഹി പൊലീസും ഉടൻതന്നെ അവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. റെയിൽവേയുടെ മെഡിക്കൽ സംഘം ആശുപത്രിയിലെ ഡോക്ടർമാരെ സഹായിക്കുന്നുണ്ട്', റെയിൽവേ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
സംഭവസമയത്ത് പാറ്റ്‌നയിലേക്ക് പോകുന്ന മഗധ് എക്സ്പ്രസ് 14-ാം നമ്പർ പ്ലാറ്റ്‌ഫോമിലും ന്യൂഡൽഹി-ജമ്മു ഉത്തർ സമ്പർക്രാന്തി എക്സ്പ്രസ് 15-ാം നമ്പർ പ്ലാറ്റ്‌ഫോമിലുമായിരുന്നു നിർത്തിയിട്ടിരുന്നത് എന്ന് നോർത്തേൺ റെയിൽവേയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഹിമാൻഷു ഉപാധ്യായ പറഞ്ഞു. കാൽനട മേൽപ്പാലത്തിൽ നിന്ന് 14, 15 പ്ലാറ്റ്‌ഫോമുകളിലേക്ക് ഇറങ്ങിവരുമ്പോൾ ചിലർ കാൽ തെറ്റി മറ്റുള്ളവരുടെ മേൽ വീണതായും അദ്ദേഹം കൂട്ടിച്ചേർത്തു.
भारत एक भगदड़ प्रधान देश है। जहां-तहां भगदड़ मच रही है, लोग मर रहे हैं, नेता शोक जताकर फुर्सत ले ले रहे हैं।
— Paridhi (@RebelliousPari8) February 16, 2025
आपने लोकतंत्र में जवाबदेही की चर्चा आखिरी बार कब सुनी थी?
नई दिल्ली रेलवे स्टेशन#NewDelhiRailwayStation pic.twitter.com/TMHyfjGtQR
പ്രയാഗ്‌രാജ് എക്‌സ്പ്രസ് 14-ാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്തിയപ്പോൾ നിരവധി പേർ അവിടെയുണ്ടായിരുന്നുവെന്ന് റെയിൽവേ ഉദ്യോഗസ്ഥൻ കെപിഎസ് മൽഹോത്ര പറഞ്ഞു. 'സ്വാതന്ത്ര്യ സേനാനി എക്സ്പ്രസും ഭുവനേശ്വർ രാജധാനിയും വൈകിയതിനാൽ ഈ ട്രെയിനുകളിലെ യാത്രക്കാരും 12, 13, 14 പ്ലാറ്റ്‌ഫോമുകളിൽ ഉണ്ടായിരുന്നു. 1,500 ജനറൽ ടിക്കറ്റുകൾ വിറ്റതിനാൽ ആൾക്കൂട്ടം നിയന്ത്രിക്കാൻ കഴിയാതെ വന്നു. 14-ാം നമ്പർ പ്ലാറ്റ്‌ഫോമിലും ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിന് സമീപമുള്ള എസ്‌കലേറ്ററിന് സമീപവും തിക്കും തിരക്കും ഉണ്ടായി', അദ്ദേഹം വിശദീകരിച്ചു.
രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. 'ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുമായി ജീവൻ നഷ്ടപ്പെട്ടതിൽ അത്യധികം ദുഃഖമുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നു ഒപ്പം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു', രാഷ്ട്രപതി എക്‌സിൽ കുറിച്ചു. അതേസമയം, പ്രതിപക്ഷ നേതാക്കൾ, ദുരന്തത്തിന് കാരണം സർക്കാരിന്റെ അനാസ്ഥയാണ് കുറ്റപ്പെടുത്തി. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.
जिस प्रकार नई दिल्ली स्टेशन में भगदड़ मचने से दुर्भाग्यपूर्ण रूप से इतनी बड़ी संख्या में बिहार के लोगों की जानें गई है वह सचमुच ही अत्यंत दुखदायी है।#NewDelhiRailwaystation#MahakumbhStampede
— Rashtriya Janata Dal (@RJDforIndia) February 16, 2025
निरंतर शिकायत की जा रही थी कि रेलवे द्वारा बिहार की ट्रेनों और बिहार के रेलयात्रियों… pic.twitter.com/U1hQHW6T1R
സംഭവം നടക്കുന്നതിന് മുമ്പുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. 'തിക്കിലും തിരക്കുമുണ്ടായതിന്റെ പ്രധാന കാരണം കണ്ടെത്തുകയാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. സിസിടിവി ദൃശ്യങ്ങളുടെയും അന്നത്തെ അനൗൺസ്‌മെന്റുകളുടെയും എല്ലാ വിവരങ്ങളും ശേഖരിക്കും', പൊലീസ് വൃത്തങ്ങൾ പറഞ്ഞു. അതിനിടെ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ രണ്ടംഗ ഉന്നതതല കമ്മിറ്റി രൂപീകരിച്ചു. നോർത്തേൺ റെയിൽവേയിലെ അംഗങ്ങളും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ (ആർപിഎഫ്) പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി കമ്മീഷണറും പ്രിൻസിപ്പൽ ചീഫ് കൊമേർഷ്യൽ മാനേജരും കമ്മിറ്റിയിൽ ഉൾപ്പെടും.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A stampede at New Delhi Railway Station led to the tragic death of 18 people due to overcrowding. Authorities have announced compensation for the victims.
#DelhiRailwayStation, #Stampede, #Tragedy, #PublicSafety, #IndiaNews, #RailwayAccident