Student died | കർണാടകയിൽ കെഎസ്ആർടിസി ബസും ബൈകും കൂട്ടിയിടിച്ച് കാസർകോട്ടെ വിദ്യാർഥി മരിച്ചു; അപകടം ജന്മദിനത്തിൽ; ക്ഷേത്രത്തിൽ പ്രാർഥന കഴിഞ്ഞ് മടങ്ങുന്നതിനിടെ ദാരുണാന്ത്യം
Jun 22, 2023, 11:28 IST
മംഗ്‌ളുറു: (www.kasargodvartha.com) ബെൽത്തങ്ങാടി ഗർഡഡി നന്ദിബെട്ടയിൽ കർണാടക ആർടിസി ബസ് ഇടിച്ച് ബൈക് യാത്രക്കാരനായ കാസർകോട് സ്വദേശി മരിച്ചു. പെരിയടുക്കയിലെ ദീക്ഷിത് (22) ആണ് മരിച്ചത്. ജന്മദിനത്തിൽ വെനൂർ ക്ഷേത്രത്തിൽ പ്രാർഥന കഴിഞ്ഞ് വീട്ടിലെ ആഘോഷങ്ങളിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്.
പിറന്നാൾ ദിനമായതിനാൽ ദീക്ഷിത് രാവിലെ തന്നെ വെനൂർ ക്ഷേത്രത്തിൽ പോയിരുന്നു. ട്രകിനെ മറികടക്കാനുള്ള ശ്രമത്തിനിടെ കെഎസ്ആർടിസി ബസ് ബൈകിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ദീക്ഷിതിനെ ബെൽത്തങ്ങാടി സർകാർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
ഒഡിലുവിൽ മുത്തച്ഛന്റെ വീട്ടിലാണ് ദീക്ഷിത് താമസിച്ചിരുന്നത്. വേനൂരിലെ എസ്ഡിഎം കോളജിൽ രണ്ടാം വർഷ ഐടിഐ വിദ്യാർഥിയാണ്. കബഡിയിലും കമ്പള കായിക ഇനങ്ങളിലും പ്രാവീണ്യമുള്ള മികച്ച കായികതാരം കൂടിയായിരുന്നു ദീക്ഷിത്. കെഎസ്ആർടിസി ഡ്രൈവർക്കെതിരെ ബെൽത്തങ്ങാടി പൊലീസ് കേസെടുത്തിട്ടുണ്ട്.
Keywords: News, National, Mangalore, Accident, Beltangady, Obituary, Student, Dies, Karnataka, Injured, Hospital, Police, Case, Student dies on his birthday in bus-bike collision.
< !- START disable copy paste -->
പിറന്നാൾ ദിനമായതിനാൽ ദീക്ഷിത് രാവിലെ തന്നെ വെനൂർ ക്ഷേത്രത്തിൽ പോയിരുന്നു. ട്രകിനെ മറികടക്കാനുള്ള ശ്രമത്തിനിടെ കെഎസ്ആർടിസി ബസ് ബൈകിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ദീക്ഷിതിനെ ബെൽത്തങ്ങാടി സർകാർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
ഒഡിലുവിൽ മുത്തച്ഛന്റെ വീട്ടിലാണ് ദീക്ഷിത് താമസിച്ചിരുന്നത്. വേനൂരിലെ എസ്ഡിഎം കോളജിൽ രണ്ടാം വർഷ ഐടിഐ വിദ്യാർഥിയാണ്. കബഡിയിലും കമ്പള കായിക ഇനങ്ങളിലും പ്രാവീണ്യമുള്ള മികച്ച കായികതാരം കൂടിയായിരുന്നു ദീക്ഷിത്. കെഎസ്ആർടിസി ഡ്രൈവർക്കെതിരെ ബെൽത്തങ്ങാടി പൊലീസ് കേസെടുത്തിട്ടുണ്ട്.
Keywords: News, National, Mangalore, Accident, Beltangady, Obituary, Student, Dies, Karnataka, Injured, Hospital, Police, Case, Student dies on his birthday in bus-bike collision.
< !- START disable copy paste -->