city-gold-ad-for-blogger

Arrested | 'രജിസ്ട്രേഷൻ വ്യക്തിവിവരങ്ങൾ ചോർത്തി പണം പിൻവലിക്കുന്ന സംഘം അറസ്റ്റിൽ; മൊബൈൽ ഫോണുകളിൽ 1300ലേറെ രജിസ്ട്രേഷൻ വിവരങ്ങളുടെ ശേഖരം'

മംഗ്ളുറു: (KasargodVartha) ഭൂമിയുടേയും സ്വത്തുക്കളുടേയും രജിസ്ട്രേഷൻ വേളയിൽ സമർപ്പിക്കുന്ന വ്യക്തിവിവരങ്ങൾ ചോർത്തി ബാങ്ക് അകൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്ന സംഘത്തെ കർണാടക പൊലീസ് ബിഹാറിൽ നിന്ന് അറസ്റ്റ് ചെയ്തു. ബിഹാർ സുപാഉൽ ജില്ലയിലെ ദീപക് കുമാർ ഹെബ്രാൻ (33), അരാറിയ ജില്ലക്കാരായ വിവേക് കുമാർ ബിശ്വാസ് (24),മദൻ കുമാർ (23) എന്നിവരെയാണ് സൈബർ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

Arrested | 'രജിസ്ട്രേഷൻ വ്യക്തിവിവരങ്ങൾ ചോർത്തി പണം പിൻവലിക്കുന്ന സംഘം അറസ്റ്റിൽ; മൊബൈൽ ഫോണുകളിൽ 1300ലേറെ രജിസ്ട്രേഷൻ വിവരങ്ങളുടെ ശേഖരം'

'മംഗ്ളൂറിൽ ആറ് മാസത്തിനിടെ രജിസ്റ്റർ ചെയ്ത 10 പരാതികളുടെ അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലായത്. സബ് രജിസ്റ്റ്രാർ ഓഫീസിൽ നിന്ന് ആധാറിലെ വിവരങ്ങൾ, വിരലടയാളം എന്നിവ കർണാടക വസ്തു രജിസ്റ്റ്രേഷനുമായി ബന്ധപ്പെട്ട വെബ്സൈറ്റിൽ നിന്ന് ചോർത്തിയാണ് വ്യക്തിവിവരങ്ങൾ ശേഖരിക്കുന്നത്. ഇത് ഉപയോഗിച്ച് എഇപിഎസ്(ആധാർ എനേബ്ൾഡ് പേമന്റ് സിസ്റ്റം) വഴിയാണ് ബന്ധപ്പെട്ട ഇടപാടുകാരുടെ ബാങ്ക് അകൗണ്ടുകളിൽ നിന്ന് പണം പിൻവലിച്ചത്.

വിരലടയാളം സ്കാൻ ചെയ്ത് തട്ടിപ്പിന് ഉപയോഗിക്കുന്നു. 10 ബാങ്ക് അകൗണ്ടുകളിൽ നിന്നായി 3,60,242 രൂപ സംഘം പിൻവലിച്ചതായി അന്വേഷണത്തിൽ അറിവായി. മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു. കർണാടകയിലെ 1000ത്തിലേറെ വസ്തു രജിസ്ട്രേഷനുകളുടെയും ആന്ധ്രപ്രദേശിലെ 300റിലേറെ രജിസ്ട്രേഷനുകളുടേയും വിവരങ്ങൾ അടങ്ങിയ പിഡിഎഫ് ഫയലുകൾ മൊബൈൽ ഫോണുകളിൽ കണ്ടെത്തി. വിദഗ്ധ പരിശോധന നടത്തും', പൊലീസ് പറഞ്ഞു.

Keywords: News, National, Mangalore, Karnataka, Police, Crime, Arrest, Police arrests 3 from Bihar in Aadhaar enabled payment system fraud case.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia