റുമൈസയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി; ഉമ്മയുടെ മരണം അറിയാതെ കുഞ്ഞ് റസീന്‍
Aug 15, 2017, 12:38 IST
കാസര്‍കോട്: (www.kasargodvartha.com 15.08.2017) ചേരൂര്‍ പുഴയില്‍ മരിച്ച ചേരൂരിലെ റാഷിദിന്റെ ഭാര്യ റുമൈസ (22) യുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് റുമൈസയെ ചേരൂരിലെ പുഴയില്‍ കാണാതായത്. ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെ പെരുമ്പള പാലത്തിന് സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു. ഏതാനും ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നും ഭാര്യയോടൊപ്പം നാട്ടിലെത്തിയ റാഷിദ് തിരിച്ചുപോയതിനു പിന്നാലെയാണ് റുമൈസയെ പുഴയില്‍ കാണാതായത്.
തുടര്‍ന്ന് നാട്ടുകാരും പോലീസം ഫയര്‍ഫോഴ്സും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. വിദ്യാനഗര്‍ പന്നിപ്പാറയിലെ ഇബ്രാഹിം- താഹിറ ദമ്പതികളുടെ ഏഴുമക്കളില്‍ ഇളയവളാണ് മരിച്ച റുമൈസ. ഒന്നര വയസുള്ള റസീന്‍ ഏക മകനാണ്. റുമൈസയെ 9.30 മണിയോടെ പുഴയ്ക്ക് സമീപം നില്ക്കുന്നതായി സമീപത്തെ വീട്ടിലെ സ്ത്രീ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പുഴയില്‍ വീണതായിരിക്കാമെന്ന സംശയം ഉയര്‍ന്നത്.
മരണവിവരമറിഞ്ഞ് നിരവധി പേര് വീട്ടിലെത്തിയിരുന്നു. റുമൈസയുടെ പിഞ്ചുകുഞ്ഞിനെ കണ്ട ആര്‍ക്കും തേങ്ങലടക്കാന്‍ കഴിഞ്ഞില്ല. സ്വന്തം വീട്ടിലെത്തിയാല്‍ പോലും ഭര്‍തൃവീട്ടിലേക്ക് എത്രയും പെട്ടെന്ന് പോകാനാണ് റുമൈസ താത്പര്യം പ്രകടിപ്പിച്ചിരുന്നതെന്ന് യുവതിയുടെ വീട്ടുകാര്‍ തന്നെ പറയുന്നുണ്ട്. റുമൈസയുടെ മരണം കുടുംബത്തെ തളര്‍ത്തിയിരിക്കുകയാണ്.
മൃതദേഹം കാസര്‍കോട് തഹസില്‍ദാര്‍ നാരായണന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. വിദ്യാനഗര്‍ സിഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ പോലീസെത്തിയാണ് മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്.
Related News:
പുഴയില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി
ഗള്‍ഫില്‍ നിന്നെത്തിയ യുവതിയെ തുണിഅലക്കിക്കൊണ്ടിരിക്കെ പുഴയില്‍ വീണ് കാണാതായി
തുടര്‍ന്ന് നാട്ടുകാരും പോലീസം ഫയര്‍ഫോഴ്സും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. വിദ്യാനഗര്‍ പന്നിപ്പാറയിലെ ഇബ്രാഹിം- താഹിറ ദമ്പതികളുടെ ഏഴുമക്കളില്‍ ഇളയവളാണ് മരിച്ച റുമൈസ. ഒന്നര വയസുള്ള റസീന്‍ ഏക മകനാണ്. റുമൈസയെ 9.30 മണിയോടെ പുഴയ്ക്ക് സമീപം നില്ക്കുന്നതായി സമീപത്തെ വീട്ടിലെ സ്ത്രീ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പുഴയില്‍ വീണതായിരിക്കാമെന്ന സംശയം ഉയര്‍ന്നത്.
മരണവിവരമറിഞ്ഞ് നിരവധി പേര് വീട്ടിലെത്തിയിരുന്നു. റുമൈസയുടെ പിഞ്ചുകുഞ്ഞിനെ കണ്ട ആര്‍ക്കും തേങ്ങലടക്കാന്‍ കഴിഞ്ഞില്ല. സ്വന്തം വീട്ടിലെത്തിയാല്‍ പോലും ഭര്‍തൃവീട്ടിലേക്ക് എത്രയും പെട്ടെന്ന് പോകാനാണ് റുമൈസ താത്പര്യം പ്രകടിപ്പിച്ചിരുന്നതെന്ന് യുവതിയുടെ വീട്ടുകാര്‍ തന്നെ പറയുന്നുണ്ട്. റുമൈസയുടെ മരണം കുടുംബത്തെ തളര്‍ത്തിയിരിക്കുകയാണ്.
മൃതദേഹം കാസര്‍കോട് തഹസില്‍ദാര്‍ നാരായണന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. വിദ്യാനഗര്‍ സിഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ പോലീസെത്തിയാണ് മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്.
Related News:
പുഴയില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി
ഗള്‍ഫില്‍ നിന്നെത്തിയ യുവതിയെ തുണിഅലക്കിക്കൊണ്ടിരിക്കെ പുഴയില്‍ വീണ് കാണാതായി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Dead body, River, Rumaisa, Rumaisa no more, Cherur River,
Keywords: Kasaragod, Kerala, news, Death, Dead body, River, Rumaisa, Rumaisa no more, Cherur River,