city-gold-ad-for-blogger

മ­ക­ളുടെ ആ­ത്മ­ഹ­ത്യ­യ്­ക്ക് പി­റ­കെ ഭാ­ര്യ­യുടെ ഒ­ളി­ച്ചോട്ടം; പ­രാ­തി­യു­മാ­യി ഗള്‍ഫു­കാ­രന്‍

മ­ക­ളുടെ ആ­ത്മ­ഹ­ത്യ­യ്­ക്ക് പി­റ­കെ ഭാ­ര്യ­യുടെ ഒ­ളി­ച്ചോട്ടം; പ­രാ­തി­യു­മാ­യി ഗള്‍ഫു­കാ­രന്‍
Rahna
കാ­ഞ്ഞ­ങ്ങാട്: മ­കള്‍ ആ­ത്മഹ­ത്യ ചെ­യ്­ത് ഒ­രു­മാ­സം തി­ക­യു­ന്ന­തി­നു മു­മ്പേ മാ­താ­വ് ഭര്‍­ത്താ­വി­നെ ഉ­പേ­ക്ഷി­ച്ച് കാ­മു­ക­നൊ­പ്പം ഒ­ളി­ച്ചോടി. സംഭ­വം നീ­ലേ­ശ്വ­രത്തും പ­രി­സ­രത്തും സജീ­വ ചര്‍­ച്ച­യായി. വേ­ലാ­ശ്വ­രം പാ­ണ­ന്തോ­ട് സ്വ­ദേ­ശിയും ഗള്‍­ഫു­കാ­ര­നുമാ­യ കു­ഞ്ഞി­ര­ാമ­ന്റെ ഭാ­ര്യ ഇ.കെ.രാ­ധ­യെ(38)യാ­ണ് ഫെ­ബ്രുവ­രി ഒ­ന്നി­ന് ഒ­ളി­ച്ചോ­ടി­യ­ത്.

സംഭ­വം സം­ബ­ന്ധി­ച്ച് ഭര്‍­ത്താ­വ് നല്‍കി­യ പ­രാ­തി­യില്‍ ഹൊ­സ്­ദുര്‍­ഗ് പോ­ലീ­സ് കേ­സെ­ടു­ത്ത് അ­ന്വേ­ഷി­ക്കുന്നു. കാസര്‍­കോ­ട്ടെ ജോണ്‍ എ­ന്ന­യാ­ളു­ടെ കൂ­ടെ­യാ­ണ് ഭാ­ര്യ ഒ­ളി­ച്ചോ­ടി­യ­തെ­ന്ന് കു­ഞ്ഞി­രാമ­ന്റെ പ­രാ­തി­യില്‍ ചൂ­ണ്ടി­ക്കാട്ടി. കു­ഞ്ഞി­രാ­മന്‍ ഗള്‍­ഫില്‍ നിന്നും അ­യച്ചു­കൊ­ടു­ത്ത 2,37,000 രൂ­പ­യും, സ്വര്‍­ണാ­ഭ­ര­ണ­ങ്ങ­ളും, കു­ഞ്ഞി­രാമ­ന്റെ പാസ്‌­പോര്‍ട്ടും രാധ കൊണ്ടു­പോ­യ­തായും പ­രാ­തി­യില്‍ പ­റ­യു­ന്നു.

ഇ­വ­രു­ടെ മ­കള്‍ ര­ഹ്‌ന ഡി­സം­ഹര്‍ 31ന് ആ­ത്മഹ­ത്യ ചെ­യ്­തി­രുന്നു. ആ സം­ഭ­വ­ത്തി­ന്റെ ദു­ഃഖം മാ­റു­ന്ന­തി­നു മു­മ്പേ­യു­ള്ള ഭാ­ര്യ­യു­ടെ ഒ­ളി­ച്ചോ­ട്ടം കു­ഞ്ഞി­രാമ­നെ ത­ളര്‍ത്തി. ര­ഹ്‌ന ഒ­രു വര്‍­ഷം മു­മ്പ് പി­തൃ­സ­ഹോ­ദ­ര­നു­മാ­യി പ്ര­ണ­യ­ത്തി­ലാ­വു­കയും അയാ­ളോ­ടൊ­പ്പം ഒ­ളി­ച്ചോ­ടി വേ­ലാ­ശ്വ­രം ക­ള­രി­ക്കാല്‍ ക്ഷേ­ത്ര­ത്തി­ന് സ­മീ­പം വാ­ട­ക വീ­ട്ടില്‍ താ­മ­സി­ച്ചു­വ­രി­ക­യു­മാ­യി­രുന്നു. അ­തി­നി­ടെ­യാ­ണ് ഡി­സം­ബര്‍ 31ന് തൂ­ങ്ങി­മ­രി­ച്ച നി­ല­യില്‍ കാ­ണ­പ്പെ­ട്ടത്.

ഈ സം­ഭ­വ­ത്തില്‍ പോ­ലീ­സ് ര­ഹ്‌ന­യു­ടെ പി­തൃ­ഹോ­ദ­രന്‍ ഗി­രീ­ഷി­നെ­യും, സ­ഹോ­ദ­രീ ഭര്‍­ത്താ­വി­ന്റെ മാ­താ­വി­നെയും അ­റ­സ്­റ്റ് ചെ­യ്­തി­രുന്നു. ര­ഹ്‌ന ഇ­ളയ­ച്ഛ­നോ­ടൊ­പ്പം വീ­ടു­വി­ട്ട­പ്പോള്‍ മക­ളെ ത­ട­ങ്ക­ലി­ലാ­ക്കി­യെ­ന്ന് കാ­ണി­ച്ച് രാധ ഹൈ­ക്കോ­ട­തി­യില്‍ ഹേ­ബിയ­സ് കോര്‍പ്പ­സ് ഹര്‍­ജി നല്‍­കു­കയും ഇ­തേ തു­ടര്‍­ന്ന് ര­ഹ്‌ന കോ­ട­തി­യില്‍ ഹാ­ജ­രാ­കു­കയും ചെ­യ്­തി­രു­ന്നു.

അ­മ്മ­യ്­ക്ക് അ­വിഹി­ത ബ­ന്ധ­മു­ണ്ടെന്നും അ­തി­നാല്‍ അ­മ്മ­യോ­ടൊ­പ്പം പോ­കാന്‍ താല്‍­പ­ര്യ­മി­ല്ലെ­ന്നും ര­ഹ്‌ന കോ­ട­തി­യെ അ­റി­യി­ച്ചി­രുന്നു. ഇ­ത് രാധ കോ­ട­തി­യില്‍ നി­ഷേ­ധി­ക്കു­കയും ചെ­യ്­തി­രുന്നു. ഇ­പ്പോള്‍ ര­ഹ്‌ന­യു­ടെ ആ­രോപ­ണം ശ­രി­വെ­യ്­ക്കു­ന്ന ത­ര­ത്തി­ലാ­യി മാ­താ­വി­ന്റെ കാ­മു­ക­നോ­ടൊ­പ്പ­മു­ള്ള ഒ­ളി­ച്ചോ­ട്ടം.

ര­ഹ്‌നയു­ടെ മ­രണ­ത്തെ തു­ടര്‍­ന്നാണ് ഗള്‍­ഫി­ലാ­യി­രു­ന്ന കു­ഞ്ഞി­രാ­മന്‍ നാ­ട്ടി­ലെ­ത്തി­യത്. അ­തി­നു­ശേ­ഷ­മാ­ണ് ഒ­ളി­ച്ചോട്ടം.

Keywords: Daughter, Suicide, Mother, Love, Escape, Husband, Police, Complaint, Kanhangad, Kasaragod, Kerala, Kasargod Vartha, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia