യുവാവിനെ സ്‌കൂട്ടറില്‍ കാറിടിച്ചുവീഴ്ത്തി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ സൂത്രധാരന്‍ ഉള്‍പെടെ 3 പ്രതികള്‍ പിടിയില്‍; മുഖ്യപ്രതിക്കെതിരെ കാപ്പ ചുമത്താന്‍ റിപ്പോര്‍ട്ട്
Jun 22, 2017, 12:50 IST
കാസര്‍കോട്: (www.kasargodvartha.com 22.06.2017) മൊഗ്രാല്‍പുത്തൂര്‍ മജലിലെ രാജേഷിനെ (28) സ്‌കൂട്ടറില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സൂത്രധാരന്‍ ഉള്‍പെടെ മൂന്നു പ്രതികളെ കൂടി പോലീസ് പിടികൂടി. ഇവരില്‍ രണ്ട് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പെരിയടുക്ക സ്വദേശികളായ ഷിഹാബ് (25), ഹുസൈന്‍ (24) എന്നിവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. അതേസമയം കേസിലെ സൂത്രധാരനായ തളങ്കര ചെമനാട് കോമ്പൗണ്ടില്‍ താമസിക്കുന്ന ബന്തിയോട് സ്വദേശി സുലൈമാന്‍ രിഫായി എന്ന ചിപ്പി (26) യെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. മൂന്ന് വധശ്രമ കേസുകള്‍ ഉള്‍പെടെ പത്ത് കേസുകളില്‍ പ്രതിയാണ് രിഫായി.
ഈ കേസിലെ മുഖ്യപ്രതികളായ അണങ്കൂര്‍ ടിപ്പുനറിലെ ഖൈസല്‍ (28), അണങ്കൂര്‍ ടി.വി സ്റ്റേഷന്‍ റോഡിലെ ഹബീബ് (22), മജലിലെ താജുദ്ദീന്‍ (26) എന്നിവരെ കാസര്‍കോട് സി.ഐ സി.എ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ക്ക് സഹായം ചെയ്തുകൊടുത്തുവെന്നതിനാണ് ഷിഹാബിനെയും ഹുസൈനെയും അറസ്റ്റ് ചെയ്തത്.
ജൂണ്‍ 14ന് രാത്രി പെരിയടുക്ക മജല്‍ റോഡില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്ത് വെച്ചാണ് രാജേഷിനെ കാറിലെത്തിയ നാലംഗ സംഘം വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ആക്രമിച്ചത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന ചൗക്കി പെരിയടുക്കയിലെ മുഹമ്മദ് റഫീഖ്, തളങ്കരയിലെ ആബിദ് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഉദയനെ വധിക്കാന്‍ ലക്ഷ്യമിട്ടാണ് സംഘം എത്തിയത്. എന്നാല്‍ ആളുമാറി രാജേഷിനെ അക്രമിക്കുകയായിരുന്നു. വെട്ടേറ്റ് ഗുരുതരമായ പരിക്കുകളോടെ രാജേഷ് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്.അതിനിടെ ഒന്നാംപ്രതി ഖൈസലിനെതിരെ കാപ്പ ചുമത്താന്‍ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
ഈ കേസിലെ മുഖ്യപ്രതികളായ അണങ്കൂര്‍ ടിപ്പുനറിലെ ഖൈസല്‍ (28), അണങ്കൂര്‍ ടി.വി സ്റ്റേഷന്‍ റോഡിലെ ഹബീബ് (22), മജലിലെ താജുദ്ദീന്‍ (26) എന്നിവരെ കാസര്‍കോട് സി.ഐ സി.എ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ക്ക് സഹായം ചെയ്തുകൊടുത്തുവെന്നതിനാണ് ഷിഹാബിനെയും ഹുസൈനെയും അറസ്റ്റ് ചെയ്തത്.
ജൂണ്‍ 14ന് രാത്രി പെരിയടുക്ക മജല്‍ റോഡില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്ത് വെച്ചാണ് രാജേഷിനെ കാറിലെത്തിയ നാലംഗ സംഘം വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ആക്രമിച്ചത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന ചൗക്കി പെരിയടുക്കയിലെ മുഹമ്മദ് റഫീഖ്, തളങ്കരയിലെ ആബിദ് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഉദയനെ വധിക്കാന്‍ ലക്ഷ്യമിട്ടാണ് സംഘം എത്തിയത്. എന്നാല്‍ ആളുമാറി രാജേഷിനെ അക്രമിക്കുകയായിരുന്നു. വെട്ടേറ്റ് ഗുരുതരമായ പരിക്കുകളോടെ രാജേഷ് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്.അതിനിടെ ഒന്നാംപ്രതി ഖൈസലിനെതിരെ കാപ്പ ചുമത്താന്‍ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Youth, Assault, Attack, Murder-attempt, case, Investigation, Police, Accuse, arrest, Rajesh murder attempt; 3 accused held
Keywords: Kasaragod, Kerala, Youth, Assault, Attack, Murder-attempt, case, Investigation, Police, Accuse, arrest, Rajesh murder attempt; 3 accused held