പോലീസ് ഏല്‍പിച്ച മൃതദേഹവുമായി യുവാക്കള്‍ മണിക്കൂറുകളോളം വലഞ്ഞു
Oct 7, 2013, 20:30 IST
കാസര്‍കോട്: കടവരാന്തയില്‍ അവശനായി കിടന്ന അജ്ഞാതന്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച യുവാക്കള്‍ മണിക്കൂറുകളോളം വലഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് 65 വയസു പ്രായം തോന്നിക്കുന്ന ആളെ ബന്ദിയോട് കടവരാന്തയില്‍ നിന്നും ടാക്‌സി ഡ്രൈവര്‍ പത്മനാഭനും സുഹൃത്തും ഓട്ടോ ഡ്രൈവറുമായ പ്രഭാകരനും ചേര്‍ന്ന് അനുകമ്പ തോന്നി സ്വന്തം കയ്യില്‍ നിന്നും പണം മുടക്കി ആംബുലന്‍സ് വരുത്തി കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചത്. രണ്ടു ദിവസം കഴിഞ്ഞ് ഇയാള്‍ മരിച്ചു.
ഞായറാഴ്ച രാത്രി ഫോണില്‍ വിളിച്ച പോലീസുദ്യോഗസ്ഥന്‍ പത്മനാഭനേയും പ്രഭാകരനേയും തിങ്കളാഴ്ച രാവിലെ ജനറല്‍ ആശുപത്രിയിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. രാവിലെ ആശുപത്രിയിലെത്തിയ പത്മനാഭനേയും പ്രഭാകരനേയും പോലീസ് ചില രേഖകളില്‍ ഒപ്പിടുവിച്ച് മൃതദേഹം ഇവരെ ഏല്‍പിക്കുകയായിരുന്നു. മൃതദേഹം കൊണ്ടുപോകാനായി ആംബുലന്‍സ് പോലീസ് വരുത്തിയിരുന്നു.
മൃതദേഹം എന്തുചെയ്യണമെന്നറിയാതെ നിന്ന ഇവരോട് ആംബുലന്‍സ് ഡ്രൈവര്‍ മുന്‍സിപ്പാലിറ്റിയുടെ നുള്ളിപ്പാടിയിലെ പൊതു ശ്മശാനത്തില്‍ എത്തിക്കാമെന്നറിയിക്കുകയായിരുന്നു. മൃതദേഹവും വഹിച്ച് ആംബുലന്‍സ് ശ്മശാനത്തില്‍ എത്തിയപ്പോള്‍ ഗെയിറ്റ് പൂട്ടിക്കിടക്കുകയായിരുന്നു. അടുത്തുള്ളവരോട് അന്വേഷിച്ചപ്പോള്‍ തൊട്ടടുത്തുള്ള നാരായണന്‍ എന്നയാള്‍ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ സഹായിക്കാറുണ്ടെന്ന് അറിയിച്ചു.
ഇവര്‍ ഓട്ടോ പിടിച്ച് നാരായണന്റെ വീട്ടിലെത്തിയപ്പോള്‍ നാരായണന്‍ രാവിലെത്തന്നെ ജോലിക്ക് പോയിരുന്നു. ഇതിനിടയില്‍ ആംബുലന്‍സ് ഡ്രൈവര്‍ അധികം കാത്തുനില്‍ക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് മൃതദേഹം പുറത്തിറക്കാന്‍ ആവശ്യപ്പെട്ടു.
രണ്ടുപേരും ഗെയിറ്റ് ചാടിക്കടന്ന് മതില്‍ വഴി മൃതദേഹം ശ്മശാനത്തിനകത്ത് എത്തിച്ച് സ്‌ട്രെക്ച്ചര്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് കൈമാറി. പിന്നീട് ഇവര്‍ നാരായണനെ തേടി ഓട്ടോയില്‍ നഗരം മുഴുവന്‍ കറങ്ങി. ഇതിനിടയില്‍ മുന്‍സിപാലിറ്റി ഉദ്യോഗസ്ഥര്‍ കാറില്‍ ശ്മശാനത്തില്‍ എത്തിയിരുന്നു.
ശ്മശാനത്തിന്റെ താക്കോല്‍ ഇല്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ വീണ്ടും തിരിച്ച് മുന്‍സിപ്പല്‍ ഓഫീസിലെത്തി താക്കോലുമായി വന്നു. മൂന്ന് പണിക്കാരെ വെച്ച് കുഴി എടുത്തു. ഇതിനിടയില്‍ മുന്‍സിപാലിറ്റി അധികൃതര്‍ പോലീസ് ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി. മൃതദേഹം നഗരസഭയെയാണ് ഏല്‍പിക്കേണ്ടിയിരുന്നതെന്നും യുവാക്കളെ എങ്ങനെയാണ് മൃതദേഹം ഏല്‍പിച്ചതെന്നും ചോദിച്ചു. തനിക്ക് തെറ്റുപറ്റിയതാണെന്ന് പോലീസുകരന്‍ അറിയിച്ചതോടെ പ്രശ്‌നം താല്‍ക്കാലികമായി അവസാനിച്ചു.
ആംബുലന്‍സ് ഡ്രൈവര്‍ക്ക് പത്മനാഭനും, പ്രഭാകരനും നല്‍കിയ 300 രൂപയും നഗരസഭാ ഉദ്യോഗസ്ഥനായ ജയകൃഷ്ണന്‍ കൊടുത്തു. മൃതദേഹം ഒപ്പിട്ട് ഏറ്റുവാങ്ങിയ രേഖ തിരിച്ചുവാങ്ങണമെന്ന് ഇരുവരോടും നിര്‍ദേശിച്ചാണ് നഗരസഭാ ഉദ്യോഗസ്ഥര്‍ സംസ്‌ക്കാരത്തിനുശേഷം മടങ്ങിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ പത്മനാഭനും, പ്രഭാകരനും പോലീസ് സ്‌റ്റേഷനിലെത്തി നേരത്തെ ഒപ്പിട്ടു കൊടുത്ത രേഖ തിരിച്ചുവാങ്ങി കീറിക്കളഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. നിരാലംബരെ സഹായിക്കുന്ന തങ്ങള്‍ക്കുണ്ടായ ഈ ദുരനുഭവം ഒരാള്‍ക്കും ഇനി ഉണ്ടാകാന്‍ പാടില്ലെന്ന് പത്മനാഭനും, പ്രഭാകരനും പറഞ്ഞു. ഇതുമൂലം ഒരുദിവസത്തെ തങ്ങളുടെ ജോലിയാണ് നഷ്ടപ്പെട്ടതെന്ന് ഇരുവരും പറഞ്ഞു.
ഞായറാഴ്ച രാത്രി ഫോണില്‍ വിളിച്ച പോലീസുദ്യോഗസ്ഥന്‍ പത്മനാഭനേയും പ്രഭാകരനേയും തിങ്കളാഴ്ച രാവിലെ ജനറല്‍ ആശുപത്രിയിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. രാവിലെ ആശുപത്രിയിലെത്തിയ പത്മനാഭനേയും പ്രഭാകരനേയും പോലീസ് ചില രേഖകളില്‍ ഒപ്പിടുവിച്ച് മൃതദേഹം ഇവരെ ഏല്‍പിക്കുകയായിരുന്നു. മൃതദേഹം കൊണ്ടുപോകാനായി ആംബുലന്‍സ് പോലീസ് വരുത്തിയിരുന്നു.
മൃതദേഹം എന്തുചെയ്യണമെന്നറിയാതെ നിന്ന ഇവരോട് ആംബുലന്‍സ് ഡ്രൈവര്‍ മുന്‍സിപ്പാലിറ്റിയുടെ നുള്ളിപ്പാടിയിലെ പൊതു ശ്മശാനത്തില്‍ എത്തിക്കാമെന്നറിയിക്കുകയായിരുന്നു. മൃതദേഹവും വഹിച്ച് ആംബുലന്‍സ് ശ്മശാനത്തില്‍ എത്തിയപ്പോള്‍ ഗെയിറ്റ് പൂട്ടിക്കിടക്കുകയായിരുന്നു. അടുത്തുള്ളവരോട് അന്വേഷിച്ചപ്പോള്‍ തൊട്ടടുത്തുള്ള നാരായണന്‍ എന്നയാള്‍ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ സഹായിക്കാറുണ്ടെന്ന് അറിയിച്ചു.
ഇവര്‍ ഓട്ടോ പിടിച്ച് നാരായണന്റെ വീട്ടിലെത്തിയപ്പോള്‍ നാരായണന്‍ രാവിലെത്തന്നെ ജോലിക്ക് പോയിരുന്നു. ഇതിനിടയില്‍ ആംബുലന്‍സ് ഡ്രൈവര്‍ അധികം കാത്തുനില്‍ക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് മൃതദേഹം പുറത്തിറക്കാന്‍ ആവശ്യപ്പെട്ടു.
രണ്ടുപേരും ഗെയിറ്റ് ചാടിക്കടന്ന് മതില്‍ വഴി മൃതദേഹം ശ്മശാനത്തിനകത്ത് എത്തിച്ച് സ്‌ട്രെക്ച്ചര്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് കൈമാറി. പിന്നീട് ഇവര്‍ നാരായണനെ തേടി ഓട്ടോയില്‍ നഗരം മുഴുവന്‍ കറങ്ങി. ഇതിനിടയില്‍ മുന്‍സിപാലിറ്റി ഉദ്യോഗസ്ഥര്‍ കാറില്‍ ശ്മശാനത്തില്‍ എത്തിയിരുന്നു.
ശ്മശാനത്തിന്റെ താക്കോല്‍ ഇല്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ വീണ്ടും തിരിച്ച് മുന്‍സിപ്പല്‍ ഓഫീസിലെത്തി താക്കോലുമായി വന്നു. മൂന്ന് പണിക്കാരെ വെച്ച് കുഴി എടുത്തു. ഇതിനിടയില്‍ മുന്‍സിപാലിറ്റി അധികൃതര്‍ പോലീസ് ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി. മൃതദേഹം നഗരസഭയെയാണ് ഏല്‍പിക്കേണ്ടിയിരുന്നതെന്നും യുവാക്കളെ എങ്ങനെയാണ് മൃതദേഹം ഏല്‍പിച്ചതെന്നും ചോദിച്ചു. തനിക്ക് തെറ്റുപറ്റിയതാണെന്ന് പോലീസുകരന്‍ അറിയിച്ചതോടെ പ്രശ്‌നം താല്‍ക്കാലികമായി അവസാനിച്ചു.
ആംബുലന്‍സ് ഡ്രൈവര്‍ക്ക് പത്മനാഭനും, പ്രഭാകരനും നല്‍കിയ 300 രൂപയും നഗരസഭാ ഉദ്യോഗസ്ഥനായ ജയകൃഷ്ണന്‍ കൊടുത്തു. മൃതദേഹം ഒപ്പിട്ട് ഏറ്റുവാങ്ങിയ രേഖ തിരിച്ചുവാങ്ങണമെന്ന് ഇരുവരോടും നിര്‍ദേശിച്ചാണ് നഗരസഭാ ഉദ്യോഗസ്ഥര്‍ സംസ്‌ക്കാരത്തിനുശേഷം മടങ്ങിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ പത്മനാഭനും, പ്രഭാകരനും പോലീസ് സ്‌റ്റേഷനിലെത്തി നേരത്തെ ഒപ്പിട്ടു കൊടുത്ത രേഖ തിരിച്ചുവാങ്ങി കീറിക്കളഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. നിരാലംബരെ സഹായിക്കുന്ന തങ്ങള്‍ക്കുണ്ടായ ഈ ദുരനുഭവം ഒരാള്‍ക്കും ഇനി ഉണ്ടാകാന്‍ പാടില്ലെന്ന് പത്മനാഭനും, പ്രഭാകരനും പറഞ്ഞു. ഇതുമൂലം ഒരുദിവസത്തെ തങ്ങളുടെ ജോലിയാണ് നഷ്ടപ്പെട്ടതെന്ന് ഇരുവരും പറഞ്ഞു.
Also Read:
പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കോണ്‍സ്റ്റബിള്‍മാരുടെ തൊപ്പിതെറിച്ചു
Keywords: Kasaragod, General-hospital, Deadbody, Bandiyod, Auto Driver, Police, Ambulance, Municipality, Office, police-station, Youth, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: