city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്റെ കേരളം പ്രദർശന വിപണന മേളക്ക് തുടക്കമായി; നവ കേരളം ഒരു സങ്കല്പമല്ല, യാഥാർഥ്യമാണെന്ന് മുഖ്യമന്ത്രി

Chief Minister Pinarayi Vijayan inaugurating 'My Kerala' exhibition.
Photo Credit: Facebook/ LDF Keralam

● വികസന പ്രവർത്തനങ്ങളിൽ കേരളം വലിയ മുന്നേറ്റം നടത്തുന്നു.
● പൊതുവിദ്യാലയങ്ങളിൽ 10 ലക്ഷം വിദ്യാർത്ഥികൾ പുതുതായി എത്തി.
● തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞു.
● കെ-സ്മാർട്ട് പദ്ധതിയിലൂടെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുന്നു.


കാലിക്കടവ്: (KasargodVartha) കേരളം നേരിട്ട പ്രതിസന്ധികളെ അതിജീവിക്കാൻ കേരളത്തിലെ ജനങ്ങളുടെ ഒത്തൊരുമയും ഐക്യവുമാണ് പ്രധാന കാരണമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം കാസർകോട് കാലിക്കടവ് മൈതാനത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2016-ൽ തകർന്നടിഞ്ഞ അവസ്ഥയിലായിരുന്ന കേരളത്തിന്റെ ഭരണമാണ് ജനങ്ങൾ ഈ സർക്കാരിനെ ഏൽപ്പിച്ചത്. തുടർന്ന് നാടിനെ കാലോചിതമായി മാറ്റുകയും വികസനം ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സർക്കാർ മുന്നോട്ട് പോയപ്പോൾ പ്രകൃതി ദുരന്തങ്ങൾ, പകർച്ചവ്യാധികൾ, നൂറ്റാണ്ടിലെ മഹാപ്രളയം, കോവിഡ് തുടങ്ങിയ നിരവധി പ്രതിസന്ധികൾ ഉണ്ടായി. ഈ പ്രതിസന്ധികളെയെല്ലാം അതിജീവിക്കാൻ നാടിന്റെ ഒത്തൊരുമയും ഐക്യവും സഹായിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം ദുരിതങ്ങൾ ഉണ്ടായപ്പോൾ സംസ്ഥാനത്തിന് ആവശ്യമായ സഹായം നൽകുന്നതിൽ കേന്ദ്ര സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു. കേരളത്തിന് ലഭിക്കേണ്ട സഹായങ്ങൾ പലതും കേന്ദ്രസർക്കാർ തടഞ്ഞു.

എങ്കിലും ജനങ്ങൾ സർക്കാരുമായി സഹകരിച്ച് മുന്നോട്ട് വന്നതുകൊണ്ട് എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ സാധിച്ചു. കേരളത്തിന്റെ ഈ അതിജീവനം രാജ്യവും ലോകവും അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. എല്ലാ സഹായവും നിഷേധിച്ച കേന്ദ്ര സർക്കാരിൽ നിന്ന് തന്നെ കേരളത്തിന്റെ മികവിനുള്ള പുരസ്കാരങ്ങൾ ഒന്നിനുപുറകെ ഒന്നായി വാങ്ങാൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ്. എൽഡിഎഫ് സർക്കാർ ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റാൻ പരമാവധി ശ്രമിച്ചു.

കേരളത്തിൽ നടപ്പിലാക്കാൻ സാധിക്കില്ല എന്ന് പലരും കരുതിയ പല പദ്ധതികളും സർക്കാർ നടപ്പിലാക്കി. 2016-ൽ ഉണ്ടായിരുന്നതിനേക്കാൾ റോഡുകൾ വികസിച്ചു. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണതയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ദേശീയപാതാ വികസനം യാഥാർത്ഥ്യമാകുന്നതോടെ യാത്രാസമയം ഗണ്യമായി കുറയും. ഗെയിൽ പൈപ്പ്ലൈൻ, സിറ്റി ഗ്യാസ് പദ്ധതി, ഇടമൺ-കൊച്ചി പവർ ഹൈവേ, ഗ്രീൻഫീൽഡ് ഹൈവേ, മലയോര ഹൈവേ, തീരദേശ ഹൈവേ, കോവളം-ബേക്കൽ ജലപാത തുടങ്ങിയവ നാടിന്റെ വികസനത്തിന് ഉദാഹരണങ്ങളാണ്. കേരളത്തിന്റെ പ്രകൃതി ഭംഗിയോടൊപ്പം അടിസ്ഥാന സൗകര്യങ്ങളും വികസിക്കുന്നു. 60 ലക്ഷം പേർക്ക് 1600 രൂപ ക്ഷേമപെൻഷൻ നൽകി വരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം, കൃഷി തുടങ്ങിയ എല്ലാ മേഖലകളിലും കേരളം പുരോഗതിയിലേക്ക് കുതിക്കുകയാണ്.

നെൽവയലുകളുടെ വിസ്തീർണ്ണം വർദ്ധിച്ചു. ഭവനരഹിതർക്ക് ലൈഫ് പദ്ധതി വഴി നാല് ലക്ഷം വീടുകൾ നൽകി. നാല് ലക്ഷത്തിലധികം പട്ടയങ്ങൾ വിതരണം ചെയ്തു. ഏത് മേഖലയിൽ നോക്കിയാലും മാറ്റത്തിന്റെയും പുരോഗതിയുടെയും ചിത്രമാണ് കേരളത്തിൽ കാണാൻ സാധിക്കുന്നത്.

നാലാം വാർഷികാഘോഷത്തിന് കാസർകോട് ജില്ലയെ തിരഞ്ഞെടുത്തതിനുള്ള പ്രധാന കാരണം കേരളത്തിന്റെ വികസനത്തിന് ശക്തമായ അടിത്തറയിട്ട ഒന്നാം ഇടതുപക്ഷ സർക്കാരിനെ നയിച്ച ഇ.എം.എസ് പ്രതിനിധാനം ചെയ്ത മണ്ഡലമായ നീലേശ്വരം ഈ ജില്ലയിൽ ഉള്ളതുകൊണ്ടാണ്. ഇത് കേരളത്തിന് അഭിമാനകരമായ കാര്യമാണ്. നവകേരള സൃഷ്ടിയിൽ വികസനത്തിൽ എടുത്തുപറയേണ്ട നിരവധി കാര്യങ്ങൾ ഉണ്ട്. ഇനിയും ഇത് തുടരുന്നതിന് മുഖ്യമന്ത്രി ജനങ്ങളുടെ സഹകരണവും പിന്തുണയും അഭ്യർത്ഥിച്ചു.

എന്റെ കേരളം പ്രദർശന വിപണന മേളക്ക് തുടക്കമായി

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേള കാസർകോട് കാലിക്കടവ് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഏഴ് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് മുഖ്യമന്ത്രി തിരി തെളിയിച്ച് തുടക്കം കുറിച്ചു. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ കാസർകോട് ജില്ലയിൽ നിന്ന് ആരംഭിക്കുന്നതിന് ഒരു പ്രത്യേകത കൂടിയുണ്ട്.

കേരളത്തിന്റെ ഐക്യവും ജനങ്ങളുടെ ഒത്തൊരുമയുമാണ് ഏത് പ്രതിസന്ധിയെയും അതിജീവിക്കാനുള്ള കരുത്ത് നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ദുരന്തങ്ങളെ അതിജീവിച്ചതിനൊപ്പം സർക്കാർ അതിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുകയും കേരളത്തെ പുരോഗതിയിലേക്ക് നയിക്കുകയും ചെയ്തു. കേരളത്തിന്റെ പ്രകൃതി ഭംഗിയോടൊപ്പം അടിസ്ഥാന സൗകര്യ വികസനവും യാഥാർത്ഥ്യമായി. കേരളത്തിൽ നടക്കില്ലെന്ന് കരുതിയ പല കാര്യങ്ങളും ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നു. ഗെയിൽ പൈപ്പ് ലൈൻ, സിറ്റി ഗ്യാസ് പദ്ധതി, ഇടമൺ കൊച്ചി പവർ ഹൈവേ, മലയോര ഹൈവേ, തീരദേശ ഹൈവേ, കോവളം - ബേക്കൽ ജലപാത തുടങ്ങി എല്ലാ മേഖലകളിലും വികസനം കൈവരിക്കാനായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷത വഹിച്ചു. കേരളം വികസന പ്രവർത്തനങ്ങൾ ഇന്ത്യക്ക് മാത്രമല്ല ലോകത്തിന് മുന്നിൽ തന്നെ അഭിമാനകരമായി അവതരിപ്പിക്കാൻ കഴിയുന്ന ഒരു ഭൂമികയായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഓരോ നാടിന്റെയും ചുറ്റുവട്ടത്ത് പോലും ചിന്തിക്കാൻ കഴിയാത്ത തരത്തിലുള്ള വികസന പ്രവർത്തനങ്ങൾ നടത്താൻ സംസ്ഥാന സർക്കാരിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, ധനമന്ത്രി കെ.എൻ ബാലഗോപാൽ, പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി, ന്യൂനപക്ഷക്ഷേമ -കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ, എം.എൽ.എമാരായ എം രാജഗോപാലൻ, സി എച്ച് കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരൻ, ഐ. ആൻഡ് പി.ആർ.ഡി ഡയറക്ടർ ടി.വി സുഭാഷ്, എ.ഡി.എം പി അഖിൽ, പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി പ്രസന്നകുമാരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പദൂർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.മനു, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ടി.വി ശാന്ത, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി സുജാത, കാലിക്കടവ് വാർഡ് അംഗം പി.രേഷ്ണ തുടങ്ങിയവർ സംസാരിച്ചു.

2016 - 2025 കാലയളവിൽ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമായ ഹൃദയപക്ഷം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ധനമന്ത്രി കെ. എൻ ബാലഗോപാൽ പുസ്തകം ഏറ്റുവാങ്ങി.

പത്താം വർഷത്തിലേക്ക് കടക്കുന്ന സംസ്ഥാന സർക്കാർ, വിവിധ മേഖലകളിൽ നേടിയ പ്രധാന നേട്ടങ്ങളും നടപ്പാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങളും അടയാളപ്പെടുത്തുന്ന പുസ്തകം ‘നവ കേരളത്തിന്റെ വിജയ മുദ്രകൾ’ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ന്യൂനപക്ഷ -ക്ഷേമ -കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പുസ്തകം ഏറ്റുവാങ്ങി.

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ഉപഹാരം മുഖ്യമന്ത്രി പിണറായി വിജയന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ കൈമാറി.

ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ സ്വാഗതവും ഇൻഫർമേഷൻ ആൻഡ് പബ്ലിക്കേഷൻസ് വകുപ്പ് സെക്രട്ടറി എസ് ഹരി കിഷോർ നന്ദിയും പറഞ്ഞു.

നവ കേരളം ഒരു സങ്കല്പമല്ല; വർത്തമാന കാലത്ത് നടപ്പിലാക്കേണ്ട യാഥാർത്ഥ്യം

നവ കേരളം എന്നത് ഒരു സങ്കല്പമല്ലെന്നും അത് ഈ കാലഘട്ടത്തിൽ നടപ്പാക്കേണ്ട ഒരു യാഥാർത്ഥ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. പടന്നക്കാട് ബേക്കൽ ക്ലബിൽ സംഘടിപ്പിച്ച മുഖ്യമന്ത്രിയുടെ ജില്ലാതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതു വിദ്യാലയങ്ങളിൽ നിന്ന് കൊഴിഞ്ഞുപോക്ക് ശക്തമായ കാലത്ത് നിന്ന് 10 ലക്ഷം വിദ്യാർത്ഥികൾ പുതുതായി വിദ്യാലയങ്ങളിലേക്ക് എത്തിച്ചേർന്നു. യാഥാർത്ഥ്യമാകാൻ പോകുന്നില്ല എന്ന് പലരും കരുതിയ ദേശീയ പാത വികസനം പുരോഗമിക്കുന്ന കാഴ്ചയാണ് ഇന്ന് കേരളത്തിൽ കാണാൻ സാധിക്കുന്നത്. ദേശീയ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് സംസ്ഥാന സർക്കാർ 25% തുകയായ 5600 കോടി രൂപ നൽകിയത് കിഫ്ബിയുടെ സഹകരണത്തോടെയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കേരളം വ്യവസായ മേഖലയിൽ വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറി. ഉത്പാദന മികവോടെ ഐ.ടി മേഖലയിലും സ്റ്റാർട്ടപ്പുകളുമായി വലിയ മുന്നേറ്റം നടത്താൻ സാധിച്ചു. കാസർകോട് ജില്ലയിൽ ഭെൽ ഏറ്റെടുത്തു. പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാകാനുണ്ട്. കെൽട്രോൺ 1000 കോടി വിറ്റുവരവുണ്ടായി. കാസർകോട് ജില്ലയിൽ ഭെൽ ഏറ്റെടുത്തു. കെൽട്രോൺ അഭിവൃദ്ധിപ്പെടുത്തി. പൊതുമേഖലാ സ്ഥാപനങ്ങളിൽ നിയമനം പ്രത്യേക റിക്രൂട്ട്മെൻ്റ് നടത്തും. പവർ ഹൈവേ വഴി തടസ്സമില്ലാത്ത വൈദ്യുതി ഉറപ്പാക്കും.

കാർഷിക മേഖലയിൽ 5.61 ശതമാനം വളർച്ച കൈവരിച്ചു. ആരോഗ്യമേഖലയിൽ ആർദ്രം മിഷനിലൂടെ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞു. പ്രാഥമിക ആരോഗ്യ സ്ഥാപനങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്താൻ കിഫ്ബി വലിയ പങ്കുവഹിച്ചു.

വിദ്യാസമ്പന്നരെ തൊഴിൽ നൈപുണ്യമുള്ളവരാക്കാൻ തൊഴിൽ സ്ഥാപനങ്ങളെയും തൊഴിൽ അന്വേഷകരെയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് തൊഴിൽ മേളകൾ സംഘടിപ്പിച്ചു വരുന്നു.

നിപ്പ, ഓഖി, പ്രളയം, കാലവർഷക്കെടുതി, കോവിഡ് മഹാമാരി തുടങ്ങി നിരവധി പ്രതിസന്ധികൾ മറികടന്ന് മുന്നോട്ട് വന്ന സർക്കാരാണ് നമ്മുടേത്. സർക്കാരും ജനങ്ങളും തമ്മിൽ ഒരു ചുവപ്പ് നാടയ്ക്കും ഇടം ഉണ്ടാകാൻ പാടില്ല എന്ന സർക്കാർ നിലപാടിന്റെ ഭാഗമായി ഓഫീസുകളിൽ പോകാതെ തന്നെ സേവനങ്ങൾ ലഭ്യമാക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കെ സ്മാർട്ട് പദ്ധതിയിൽ ഉൾപ്പെടുത്തി തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന 79 സേവനങ്ങൾ ഓൺലൈൻ വഴി നൽകുന്ന പദ്ധതി ആരംഭിച്ചു കഴിഞ്ഞു.

കേന്ദ്രം പഞ്ചവത്സര പദ്ധതികളെ അവഗണിച്ചപ്പോഴും കേരളം അതിനെ ഒരു നാഴികക്കല്ലായി കണ്ടു. പതിനാലാമത് പഞ്ചവത്സര പദ്ധതി ഇപ്പോൾ നടന്നുവരികയാണ്. 2024-25 സാമ്പത്തിക വർഷത്തിലെ സംസ്ഥാന വാർഷിക പദ്ധതി അടങ്കൽ തുക 30370 കോടി രൂപയാണ്. അതിൽ 292224 കോടി 23 ലക്ഷം രൂപ 96.2% വിനിയോഗിച്ചു. അതുപോലെ 2025-24 വർഷത്തിൽ തദ്ദേശ സ്ഥാപനങ്ങൾ 110.97% തുക ചിലവഴിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.

പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കും ഇൻ്റർനെറ്റ് സൗകര്യം ഉറപ്പാക്കാൻ കെ ഫോൺ പദ്ധതി നടപ്പാക്കി. മലയോര മേഖലകളിൽ ഭൂമിയില്ലാത്തവർക്ക് പട്ടയം നൽകി. ഒൻപത് വർഷക്കാലം കൊണ്ട് നാല് ലക്ഷത്തിൽ അധികം പട്ടയങ്ങൾ വിതരണം ചെയ്തു കഴിഞ്ഞു. പരമ്പരാഗത കർഷകരെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതിന് ആവശ്യമായ ആധുനിക സൗകര്യങ്ങൾ ഉറപ്പാക്കുന്ന പദ്ധതി, മാലിന്യ സംസ്കരണ രംഗത്ത് നടത്തുന്ന നവ കേരളം പദ്ധതി എന്നിവ മാതൃകാപരമാണെന്നും തീരദേശ സംരക്ഷണത്തിന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


ഈ വാർത്തയെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഇത് സംബന്ധിച്ച് നിങ്ങൾ അറിയുന്ന മറ്റ് കാര്യങ്ങളും കമന്റ് ബോക്സിൽ പങ്കുവെക്കുക. സുഹൃത്തുകൾക്ക് ഈ വിവരങ്ങൾ എത്താനായി ഷെയർ ചെയ്യാനും മറക്കരുത്.


Summary: Chief Minister Pinarayi Vijayan inaugurated the "My Kerala" exhibition and sales fair in Kalikkadavu, stating that New Kerala is a reality. He highlighted the state's progress and resilience in overcoming various crises with public unity.

#MyKerala #PinarayiVijayan #KeralaDevelopment #Kalikkadavu #KeralaGovernment #Exhibition
 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia