Vande Bharat | കേരളത്തിന്റെ രണ്ടാം വന്ദേ ഭാരത് എക്‌സ്പ്രസിന്റെ റേകുകൾ മംഗ്ളൂറിലേക്ക്; കാസർകോട് വഴി സർവീസ് നടത്തുമെന്ന് ഉറപ്പായി; ഡിസൈനിലും നിറത്തിലും മാറ്റം
Aug 30, 2023, 16:14 IST
കാസർകോട്: (www.kasargodvartha.com) കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ റേകുകൾ ബുധനാഴ്ച വൈകീട്ട് ചെന്നൈയിൽ നിന്ന് മംഗ്ളൂറിലേക്ക് പുറപ്പെടുമെന്ന് റിപോർടുകൾ. ദക്ഷിണ റെയില്‍വേയ്ക്കായാണ് നിലവില്‍ റേക് അനുവദിച്ചിരിക്കുന്നത്. മംഗ്ളുറു-തിരുവനന്തപുരം, മംഗ്ളുറു- കോയമ്പത്തൂർ റൂടുകളാണ് പരിഗനണിക്കുന്നതെന്നാണ് വിവരം. മംഗ്ളുറു-എറണാകുളം റൂടിലും സർവീസ് നടത്തിയേക്കാമെന്ന് സൂചനയുണ്ട്.
ഇതോടെ കാസർകോട് വഴിയായിരിക്കും ട്രെയിനിന്റെ സർവീസെന്ന് ഉറപ്പായി. മതിയായ ട്രെയിനുകളുടെ അഭാവം കൊണ്ട് പ്രയാസപ്പെടുന്ന കാസർകോട്ടുകാർക്ക് ഒരുപരിധി വരെ ആശ്വാസം പകരാൻ ഇതിലൂടെ സാധിക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഡിസൈനിലും നിറത്തിലും മാറ്റം വരുത്തിയ റേകാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്.
നിലവില്‍ കേരളത്തിലോടുന്ന വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരം - കാസർകോട് റൂടിലാണ് സര്‍വീസ് നടത്തുന്നത്. രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് കാസർകോട്ടെത്തുകയും ഇവിടെ നിന്ന് ഉച്ചയ്ക്ക് പുറപ്പെട്ട് രാത്രി തിരുവനന്തപുരത്ത് മടങ്ങിയെത്തുന്നതാണ് നിലവിലെ സർവീസ്. ഇത് 16 കോചുകളുള്ള വന്ദേഭാരത് ട്രെയിനാണ്.
Keywords: News, Kasargod, Kerala, Vande Bharat, Mangalore, Train, Railway, Kerala's second Vande Bharat Express rakes to Mangalore.
< !- START disable copy paste -->
ഇതോടെ കാസർകോട് വഴിയായിരിക്കും ട്രെയിനിന്റെ സർവീസെന്ന് ഉറപ്പായി. മതിയായ ട്രെയിനുകളുടെ അഭാവം കൊണ്ട് പ്രയാസപ്പെടുന്ന കാസർകോട്ടുകാർക്ക് ഒരുപരിധി വരെ ആശ്വാസം പകരാൻ ഇതിലൂടെ സാധിക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഡിസൈനിലും നിറത്തിലും മാറ്റം വരുത്തിയ റേകാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്.
നിലവില്‍ കേരളത്തിലോടുന്ന വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരം - കാസർകോട് റൂടിലാണ് സര്‍വീസ് നടത്തുന്നത്. രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് കാസർകോട്ടെത്തുകയും ഇവിടെ നിന്ന് ഉച്ചയ്ക്ക് പുറപ്പെട്ട് രാത്രി തിരുവനന്തപുരത്ത് മടങ്ങിയെത്തുന്നതാണ് നിലവിലെ സർവീസ്. ഇത് 16 കോചുകളുള്ള വന്ദേഭാരത് ട്രെയിനാണ്.
Keywords: News, Kasargod, Kerala, Vande Bharat, Mangalore, Train, Railway, Kerala's second Vande Bharat Express rakes to Mangalore.
< !- START disable copy paste -->