ഡിസംബര്‍ 6: കാസര്‍കോട്ട് ഇത്തവണ കടകള്‍ തുറന്ന് പതിവു തെറ്റിച്ചു
Dec 6, 2013, 14:30 IST
കാസര്‍കോട്: ഡിസംബര്‍ ആറിന് കാസര്‍കോട്ട് കടകള്‍ തുറന്ന് പതിവു തെറ്റിച്ചു. ഡിസംബര്‍ ആറിന്റെ മറവില്‍ കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും അക്രമികള്‍ അഴിഞ്ഞാടിയിരുന്ന മുന്‍കാലങ്ങളിലെ അവസ്ഥയ്ക്ക് വിപരീതമായുള്ള സ്ഥിതിവിശേഷമാണ് ഇത്തവണയുണ്ടായത്.
വര്‍ഷംതോറും ഡിസംബര്‍ ആറിന് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറുന്ന കാസര്‍കോട്ട് ഇത്തവണ സാധാരണ നില കൈവരിച്ചിരിക്കുകയാണ്. സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ചുള്ള അറിയിപ്പുകളോ, മറ്റു മുന്നറിയിപ്പുകളോ ഒന്നും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പോലീസ് മുന്നറിയിപ്പിലാതെ തന്നെ എല്ലാമുന്‍കരുതലുകളും സ്വീകരിച്ചിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഡിസംബര്‍ ആറിന് മുന്നോടിയായി വിളിച്ചുചേര്‍ക്കാറുള്ള ജില്ലാ സമാധാന കമ്മിറ്റിയോഗവും ചേര്‍ന്നിരുന്നില്ല.
വ്യാഴാഴ്ച രാത്രി ദേശിയ പാതയിൽ ഏതാനും വാഹനങ്ങൾക്കുനേരെ കല്ലേറുണ്ടായതുമാത്രമാണ് ഇതിന് അപവാദം. ഈ കല്ലേറിന് ഡിസംബര്‍ ആറുമായി ബന്ധമില്ലെന്നാണ് കരുതുന്നത്. കാസര്‍കോട് നഗരത്തിലും, അണങ്കൂര്‍, നായന്മാര്‍ മൂല, വിദ്യാനഗര്‍ തുടങ്ങിയ ടൗണുകളിലും പോലീസ് കാവലേര്‍പെടുത്തിയിരുന്നെങ്കിലും ഒരു പ്രശ്‌നവും എവിടേയും ഉണ്ടായില്ല.
ചുരുക്കം ചില വ്യാപാര സ്ഥാപനങ്ങള്‍ തുറന്നില്ല എന്നതൊഴിച്ചാല്‍ ഭൂരിഭാഗം കടകളും സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും പതിവുപോലെ തുറന്നുപ്രവര്‍ത്തിച്ചു. ചില റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ വെള്ളിയാഴ്ച രാവിലെ സര്‍വീസ് നടത്തിയിരുന്നില്ല. എന്നാല്‍ പിന്നീട് ബസുകള്‍ സാധാരണപോലെ സര്‍വീസ് നടത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവുപോലെ പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ത്ഥികളുടെ എണ്ണം കുറവാണ്.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വഴി നടന്നുപോവുകയായിരുന്ന 15 ഓളം യുവാക്കളെ പോലീസ് വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലേയുമായി മുന്‍കരുതല്‍ അറസ്റ്റ് ചെയ്തതും വെറുതെയായി. ഇവരെ പിന്നീട് വിട്ടയച്ചു.
Photos: Niyas Chemnad
ഞങ്ങളുടെ Facebookലും Twitterലും അംഗമാ കൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
വര്‍ഷംതോറും ഡിസംബര്‍ ആറിന് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറുന്ന കാസര്‍കോട്ട് ഇത്തവണ സാധാരണ നില കൈവരിച്ചിരിക്കുകയാണ്. സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ചുള്ള അറിയിപ്പുകളോ, മറ്റു മുന്നറിയിപ്പുകളോ ഒന്നും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പോലീസ് മുന്നറിയിപ്പിലാതെ തന്നെ എല്ലാമുന്‍കരുതലുകളും സ്വീകരിച്ചിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഡിസംബര്‍ ആറിന് മുന്നോടിയായി വിളിച്ചുചേര്‍ക്കാറുള്ള ജില്ലാ സമാധാന കമ്മിറ്റിയോഗവും ചേര്‍ന്നിരുന്നില്ല.
വ്യാഴാഴ്ച രാത്രി ദേശിയ പാതയിൽ ഏതാനും വാഹനങ്ങൾക്കുനേരെ കല്ലേറുണ്ടായതുമാത്രമാണ് ഇതിന് അപവാദം. ഈ കല്ലേറിന് ഡിസംബര്‍ ആറുമായി ബന്ധമില്ലെന്നാണ് കരുതുന്നത്. കാസര്‍കോട് നഗരത്തിലും, അണങ്കൂര്‍, നായന്മാര്‍ മൂല, വിദ്യാനഗര്‍ തുടങ്ങിയ ടൗണുകളിലും പോലീസ് കാവലേര്‍പെടുത്തിയിരുന്നെങ്കിലും ഒരു പ്രശ്‌നവും എവിടേയും ഉണ്ടായില്ല.
ചുരുക്കം ചില വ്യാപാര സ്ഥാപനങ്ങള്‍ തുറന്നില്ല എന്നതൊഴിച്ചാല്‍ ഭൂരിഭാഗം കടകളും സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും പതിവുപോലെ തുറന്നുപ്രവര്‍ത്തിച്ചു. ചില റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ വെള്ളിയാഴ്ച രാവിലെ സര്‍വീസ് നടത്തിയിരുന്നില്ല. എന്നാല്‍ പിന്നീട് ബസുകള്‍ സാധാരണപോലെ സര്‍വീസ് നടത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവുപോലെ പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ത്ഥികളുടെ എണ്ണം കുറവാണ്.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വഴി നടന്നുപോവുകയായിരുന്ന 15 ഓളം യുവാക്കളെ പോലീസ് വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലേയുമായി മുന്‍കരുതല്‍ അറസ്റ്റ് ചെയ്തതും വെറുതെയായി. ഇവരെ പിന്നീട് വിട്ടയച്ചു.
Photos: Niyas Chemnad
Also Read:
ബാബറി ദിനം: അയോധ്യയില്‍ കനത്ത സുരക്ഷ
Keywords: Kasaragod, Kerala, Clash, Police, Security, Barbary Day, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752