city-gold-ad-for-blogger

അഡ്വ. സി.കെ. ശ്രീ­ധ­ര­നെ­തി­രെ­യുള്ള പ്ര­തി­ഷേധം ലീ­ഗി­ന്റെ വീ­ഴ്­ച­ മ­റ­ക്കാ­നെ­ന്ന് കോണ്‍­ഗ്ര­സ്

അഡ്വ. സി.കെ. ശ്രീ­ധ­ര­നെ­തി­രെ­യുള്ള പ്ര­തി­ഷേധം ലീ­ഗി­ന്റെ വീ­ഴ്­ച­ മ­റ­ക്കാ­നെ­ന്ന് കോണ്‍­ഗ്ര­സ്
Advt. C K. Sreedaran
കാസര്‍­കോ­ട്: കാസര്‍­കോ­ട്ട് ലീ­ഗ് സംസ്ഥാ­ന നേ­താ­ക്കള്‍­ക്ക് നല്‍കി­യ സ്വീ­ക­ര­ണ­ത്തി­നി­ടെ­യുണ്ടായ സം­ഘര്‍­ഷ­ത്തി­നി­ടെ യൂ­ത്ത് ലീ­ഗ് പ്ര­വര്‍­ത്ത­കന്‍ കു­മ്പ­ള­യി­ലെ അ­സ്­ഹ­ര്‍ (23) കൊല്ല­പ്പെ­ട്ട സം­ഭ­വ­ത്തില്‍ പ്ര­തി­കളാ­യ ബി.ജെ.പി. പ്ര­വര്‍­ത്ത­കര്‍­ക്കു­വേണ്ടി ഹാ­ജ­രാ­യ­തി­ന്റെ പേ­രില്‍ കെ.പി.സി.സി. നിര്‍­വാ­ഹ­ക സ­മി­തി അം­ഗവും ഉ­ദു­മ സ­ഹകരണ ബാ­ങ്ക് പ്ര­സി­ഡന്റുമാ­യ അഡ്വ. സി.കെ. ശ്രീ­ധ­ര­നെ­തി­രെ ഉ­ദു­മ­യില്‍ പോ­സ്റ്റര്‍ വി­പ്ല­വവും പ്ര­തിഷേ­ധ പ്ര­ക­ട­നവും ന­ട­ത്തിയ­ത് ലീ­ഗി­ന്റെ വീഴ്­ച മ­റ­ച്ചു­വെ­ക്കാ­നാ­ണെ­ന്ന് കോണ്‍­ഗ്ര­സ് കേ­ന്ദ്ര­ങ്ങള്‍ ആ­രോ­പി­ക്കു­ന്നു.

കൊ­ല­ ന­ടന്ന് മൂന്നു വര്‍­ഷം ക­ഴി­ഞ്ഞിട്ടും പ്ര­മാ­ദമാ­യ ഈ കൊ­ല­ക്കേ­സില്‍ ഒ­രു സ്‌­പെ­ഷ്യല്‍ പ്രോ­സി­ക്യൂ­ട്ടറെ­ വെ­ക്കാന്‍ പോലും ലീ­ഗ് നേ­തൃ­ത്വമോ, യൂ­ത്ത് ലി­ഗ് നേ­തൃത്വമോ ശ്ര­മി­ച്ചി­ട്ടില്ല. ജില്ലാ പ­ബ്ലി­ക് പ്രോ­സി­ക്യൂ­ട്ട­റാ­യി ക­ഴി­വു­തെ­ളി­യി­ച്ച അ­ഡ്വ. സി.എന്‍. ഇ­ബ്രാ­ഹി­മിനെ­പോ­ലു­ള്ള അ­ഭി­ഭാ­ഷ­ക കേ­സ­രി­കള്‍ ലീ­ഗ് നേ­തൃ­ത്വ­ത്തി­ലു­ണ്ടാ­യിട്ടും അ­സ്­ഹ­റി­ന്റെ കേ­സില്‍ സ്‌­പെ­ഷ്യല്‍ പ്രോ­സി­ക്യൂ­ട്ട­റാ­യി നി­യ­മി­ക്കാന്‍ ലീ­ഗ് നേ­തൃ­ത്വ­ത്തി­ന് ക­ഴി­യാ­തെ പോയ­ത് ലീ­ഗ് പ്ര­വര്‍­ത്ത­കര്‍­ക്കി­ട­യില്‍ ത­ന്നെ മു­റു­മു­റു­പ്പി­ന് കാ­ര­ണ­മാ­യി­ട്ടു­ണ്ടെന്നും കോണ്‍­ഗ്ര­സ് കേ­ന്ദ്ര­ങ്ങള്‍ പ­റ­യുന്നു. ക­ക്ഷി രാ­ഷ്ട്രീ­യം നോ­ക്കാ­തെ നി­രവ­ധി കേ­സു­കള്‍ വാ­ദി­ച്ച അഡ്വ. സി.കെ. ശ്രീ­ധ­രന്‍ ഒ­ട്ടേ­റെ കേ­സു­ക­ളില്‍ ലീ­ഗി­നു­വേ­ണ്ടി ഹാ­ജ­രാ­യി­ട്ടു­ണ്ടെ­ങ്കിലും ഇ­തു­മറന്ന് ഇ­പ്പോള്‍ അ­ദ്ദേഹ­ത്തെ ബി.ജെ.പി­യു­ടെ ചാ­ര­നെ­ന്ന് വി­ളി­ക്കുന്ന­ത് ക­ടു­ത്ത അ­പ­രാ­ധ­മാ­ണെ­ന്നാ­ണ് കോണ്‍­ഗ്ര­സ് ജില്ലാ നേ­തൃ­ത്വ­ത്തി­ന്റെ പൊ­തു അ­ഭി­പ്രാ­യ­മെ­ന്ന് ഒ­രു മു­തിര്‍ന്ന കോണ്‍­ഗ്ര­സ് നേ­താ­വ് കാസര്‍­കോ­ട് വാര്‍­ത്ത­യോ­ട് പ­റ­ഞ്ഞു.

അ­സ്­ഹ­റി­ന്റെ കേ­സില്‍ അഡ്വ. സി.കെ. ശ്രീ­ധര­നെ പോ­ലു­ള്ള പ്രമു­ഖ ക്രി­മി­നല്‍ അ­ഭി­ഭാ­ഷക­നെ സ്‌­പെ­ഷ്യല്‍ പ്രോ­സി­ക്യൂ­ട്ട­റാ­യി നി­യ­മി­ക്കാന്‍ ലീ­ഗ് നേ­തൃ­ത്വ­മാ­ണ് മുന്‍കൈ എ­ടു­ക്കേ­ണ്ടി­യി­രു­ന്നത്. എ­ന്നാല്‍ അ­തൊന്നും ന­ട­ത്താ­തെ ഇ­പ്പോള്‍ പ്ര­തി­ഭാ­ഗ­ത്തി­നു­വേ­ണ്ടി അ­ദ്ദേ­ഹം ഹാ­ജരാ­കു­മ്പോള്‍ എ­തിര്‍­പു­മാ­യി രം­ഗ­ത്തു­വ­രുന്ന­ത് വി­ല­കു­റ­ഞ്ഞ രാ­ഷ്ട്രീ­യ ക­ളി­യാ­ണെ­ന്നാ­ണ് കോണ്‍­ഗ്ര­സി­ന്റെ അ­ഭി­പ്രായം. ത­ളി­പ്പ­റ­മ്പി­ലെ ലീ­ഗ് പ്ര­വര്‍­ത്ത­കന്‍ ഷു­ക്കൂര്‍ വ­ധ­ക്കേ­സില്‍ ലീ­ഗ് നേ­തൃ­ത്വ­ത്തി­ന്റെ അ­ഭ്യര്‍­ത്ഥ­ന പ്ര­കാ­രം സ്‌­പെ­ഷ്യല്‍ പ്രോ­സി­ക്യൂ­ട്ട­റാ­യി നി­യ­മി­ച്ചി­രി­ക്കുന്ന­ത് അഡ്വ. സി.കെ. ശ്രീ­ധ­ര­നെ­യാ­ണ്.

ലീ­ഗ് നേ­താ­വ് സീ­തി ഹാ­ജി­യു­ടെ മ­കന്‍ പി.കെ. ബ­ഷീര്‍ എം.എല്‍.എ. പ്ര­തി­യാ­ക്കപ്പെ­ട്ട പ്ര­മാ­ദമാ­യ മ­ല­പ്പു­റം കു­നി­യില്‍ ഇര­ട്ട­കൊ­ല­ക്കേ­സില്‍ ബ­ഷീര്‍ ഉള്‍­പെ­ടെ­യു­ള്ള­വര്‍­ക്കു­വേ­ണ്ടി കോ­ട­തി­യില്‍ ഹാ­ജ­രായ­ത് സി.കെ. ശ്രീ­ധ­ര­നാ­ണ്. ത­ല­ശ്ശേ­രി­യില്‍ ബി.ജെ.പി.-സി.പി.എം. പ്ര­വര്‍­ത്ത­കര്‍ ത­മ്മി­ലുണ്ടായ കൊ­ല­ക്കേ­സ­ട­ക്ക­മു­ള്ള പ്ര­മാ­ദ­മാ­യ പല കേ­സു­ക­ളിലും സി.കെ. ശ്രീ­ധ­രന്‍ സി.പി.എം. നേ­താ­ക്കള്‍ക്കും പ്ര­വര്‍­ത്ത­കര്‍ക്കും വേ­ണ്ടി ഹാ­ജ­രാ­യി­ട്ടുണ്ട്. ബി­.ജെ.പി. പ്ര­വര്‍­ത്ത­കര്‍ പ്ര­തി­കളാ­യ ചൂ­രി­യി­ലെ റി­ഷാ­ദ് വ­ധ­ക്കേ­സില്‍ വാ­ദി­ഭാ­ഗ­ത്തി­നു­വേ­ണ്ടി കോ­ട­തി­യില്‍ ഹാ­ജ­രാ­യതും സി.കെ. ശ്രീ­ധ­ര­നാണ്.

വൈ­ദ്യു­തി മന്ത്രി ആ­ര്യാ­ടന്‍ മു­ഹ­മ്മ­ദി­ന്റെ ത­ട്ട­കമാ­യ നി­ല­മ്പൂ­രില്‍ കോണ്‍­ഗ്ര­സ് പ്ര­വര്‍­ത്ത­കര്‍ എ­തിര്‍ ക­ക്ഷി­കളായ കൊ­ല­ക്കേ­സില്‍­പോ­ലും അഡ്വ. സി.കെ. ശ്രീ­ധ­രന്‍ ഹാ­ജ­രാ­യി­ട്ടു­ണ്ട്. പെ­രി­ന്തല്‍­മ­ണ്ണ­യില്‍ മന്ത്രി മ­ഞ്ഞ­ളാം­കു­ഴി അ­ലി­യു­ടെ നിര്‍­ദേ­ശ­പ്ര­കാ­രം മൂ­ന്ന് ലീ­ഗ് പ്ര­വര്‍­ത്തക­രെ സി.പി.എം. പ്രവര്‍­ത്ത­കര്‍ അ­ക്ര­മി­ച്ച കേ­സില്‍ ലീഗ് പ്ര­വര്‍­ത്ത­കര്‍­ക്കു­വേ­ണ്ടി ഹാ­ജ­രാ­കു­ന്നതും സി.കെ. ശ്രീ­ധ­ര­നാണ്. വി­ചാ­ര­ണ തുടങ്ങി അ­ടു­ത്തുത­ന്നെ വി­ധി പു­റ­പ്പെ­ടു­വി­ക്കാന്‍ ഇ­രി­ക്കു­മ്പോ­ഴാ­ണ് അ­സ്­ഹര്‍ കേ­സു­മാ­യി ബ­ന്ധ­പ്പെട്ട് യൂ­ത്ത് ലീ­ഗ് പ്ര­വര്‍­ത്തക­രെ രം­ഗ­ത്തി­റ­ക്കി ലീ­ഗ് നേ­തൃത്വം പ്ര­തി­ഷേ­ധം പ്ര­ക­ടി­പ്പി­ച്ച­തെ­ന്ന് കോണ്‍­ഗ്ര­സ് നേ­താ­ക്കള്‍ കു­റ്റ­പ്പെ­ടു­ത്തുന്നു.

വ­സ്­തു­ത­കള്‍ ഇ­ങ്ങ­നെ­യാ­യി­രി­ക്കെ ഒ­റ്റ­പ്പെ­ട്ട ഒ­രു കേ­സി­ന്റെ പേ­രില്‍ ശ്രീ­ധര­നെ രാ­ഷ്ട്രീ­യ­മാ­യി പ്ര­തി­ക്കൂ­ട്ടില്‍ നിര്‍­ത്തു­ന്നതും പോ­സ്­റ്ററും പ്ര­തിഷേ­ധ പ്ര­ക­ട­നവും നട­ത്തി തേ­ജോവ­ധം ചെ­യ്യു­ന്ന­ത് ലീ­ഗ് ജില്ലാ നേ­തൃ­ത്വം ത­ട­യാതെ നോ­ക്കി­നിന്ന­ത് കോണ്‍­ഗ്ര­സ് നേ­തൃ­ത്വ­ത്തെ പ്ര­കോ­പി­ച്ചി­ട്ടുണ്ട്. പ­ര­സ്യ­മാ­യി ലീ­ഗി­നെ­തി­രെ കോണ്‍­ഗ്ര­സ് രം­ഗ­ത്തു­വ­ന്നി­ട്ടി­ല്ലെ­ങ്കിലും യൂ.ഡി.എ­ഫ് യോ­ഗ­ത്തില്‍ പ്ര­ശ്‌­നം ഉ­ന്ന­യി­ക്കാന്‍ കോണ്‍­ഗ്ര­സ് നേ­തൃത്വം ത­യ്യാ­റെ­ടു­ക്കു­ക­യാ­ണ്.

വ­രു­ന്ന ക­ക്ഷി­ക­ളു­ടെ രാ­ഷ്ട്രീ­യം നോ­ക്കിയല്ല കേ­­സ് ഏ­റ്റെ­ടു­ക്കു­ന്ന­തെ­ന്ന് അ­ഡ്വ. സി.കെ. ശ്രീ­ധ­രന്‍ പ്ര­തി­ഷേ­ധ­ത്തെ­കു­റി­ച്ച് പ്ര­തി­ക­രിച്ചു. ഒ­രു കേ­സില്‍ വ­ക്കാല­ത്ത് ഏ­റ്റെ­ടു­ത്തു­ക­ഴി­ഞ്ഞാല്‍ ആ­രു­പ­റ­ഞ്ഞാലും അ­തില്‍­നി­ന്ന് പിന്‍­മാ­റി­ലെന്നും അ­ങ്ങ­നെ­ചെ­യ്­താല്‍ വ­ക്കീല്‍ പ­ണി­യു­ടെ ക്ര­ഡി­ബി­ലിറ്റി ന­ഷ്ട­മാ­കു­മെന്നും അ­ദ്ദേ­ഹം പ­റഞ്ഞു. വി­വാ­ദ­ത്തെ­കു­റി­ച്ച് ഒ­ന്നും­പ­റ­യാന്‍ അ­ദ്ദേ­ഹം കൂ­ട്ടാ­ക്കി­യില്ല. പ­ല­പ്പോഴും ത­ന്റെ ജൂ­നി­യര്‍­മാ­രാ­ണ് കേ­സു­ക­ളില്‍ വ­ക്കാ­ല­ത്ത് ഏ­റ്റെ­ടു­ക്കാറുള്ള­ത്. കേ­സ് വി­ചാ­ര­ണ­യ്­ക്ക­ടു­ക്കു­മ്പോള്‍ മാ­ത്ര­മേ കേ­സ് എ­ന്താ­ണെ­ന്നും അ­തിനെ­കു­റിച്ച് പ­ഠി­ക്കാ­റു­ള്ളു­വെ­ന്നും ശ്രീ­ധ­രന്‍ ചോ­ദ്യ­ത്തി­ന് മ­റു­പ­ടി­യാ­യി പ­റഞ്ഞു.

Related News :
ബി.ജെ.പി­ക്കാര്‍­ക്കു­വേ­ണ്ടി കോണ്‍­ഗ്ര­സ് നേ­താ­വി­ന്റെ വ­ക്കാ­ലത്ത്; വിവാദം പുകയുന്നു


കോണ്‍ഗ്രസ്സ് നേതാവിനെതിരെ യൂത്ത് ലീഗ് പ്രകട­നം

Keywords:  Kasaragod, Muslim Youth League, Muslim-league, Congress, Bank, Case, Court, Kerala, Advt. C.K. Sreedaran

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia