city-gold-ad-for-blogger

കാസര്‍കോട് സംയുക്ത സംരംഭത്തില്‍ നിന്ന് ഭെല്ലിനെ ഒഴിവാക്കുന്നു

തിരുവനന്തപുരം: (www.kasargodvartha.com 12.06.2017) സംയുക്ത സംരംഭമായ കാസര്‍കോട് ബി എച്ച് ഇ എല്‍ - ഇലക്ട്രിക്കല്‍ മെഷിന്‍സ് ലിമിറ്റഡില്‍ നിന്ന് ബി എച്ച് ഇ എല്ലിനെ ഒഴിവാക്കിക്കൊടുക്കുന്നതിന് ആവശ്യമായ നടപടിയുമായി മുന്നോട്ടുപോകാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കമ്പനിയുടെ ആസ്തി - ബാധ്യതകള്‍ ഉടനെ തിട്ടപ്പെടുത്തും.

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇലക്ട്രിക്കല്‍ അലൈഡ് എഞ്ചിനിയറിങ് കമ്പനിയുടെ കാസര്‍കോട് യൂണിറ്റും കേന്ദ്ര സര്‍ക്കാരിന്റെ ബി എച്ച് ഇ എല്‍ കമ്പനിയും സംയുക്ത സംരംഭത്തില്‍ ഏര്‍പ്പെടുന്നത് 2011 ലാണ്. ബി എച്ച് ഇ എല്ലിന് 51 ശതമാനവും കേരള സര്‍ക്കാരിന് 49 ശതമാനവും ഓഹരി പങ്കാളിത്തം നല്‍കാനായിരുന്നു കരാര്‍. എന്നാല്‍ ബി എച്ച് ഇ എല്‍ പണമൊന്നും മുടക്കിയില്ല. മാത്രമല്ല, സംയുക്ത സംരംഭത്തില്‍നിന്ന് പിന്മാറാനാണ് അവര്‍ ശ്രമിക്കുന്നത്. ഈ പ്രശ്‌നം കാരണം കമ്പനിയില്‍ ഉല്‍പാദനം മുടങ്ങുന്ന സ്ഥിതിവന്നു. കമ്പനി നഷ്ടത്തിലായി. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചത്. കമ്പനിയില്‍ ഇപ്പോള്‍ 174 ജീവനക്കാരുണ്ട്.

യോഗത്തില്‍ വ്യവസായ മന്ത്രി എ സി മൊയ്തീന്‍, പി കരുണാകരന്‍ എം പി, ചീഫ് സെക്രട്ടറി നളിനി നെറ്റോ, വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, റിയാബ് ചെയര്‍മാന്‍ ഡോ. എം പി സുകുമാരന്‍ നായര്‍, കമ്പനി മാനേജിങ് ഡയറക്ടര്‍ എസ് ബസു എന്നിവര്‍ പങ്കെടുത്തു.

കാസര്‍കോട് സംയുക്ത സംരംഭത്തില്‍ നിന്ന് ഭെല്ലിനെ ഒഴിവാക്കുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Kerala, Meeting, BHEL, Chief Minister, Company, BHEL will be avoided from Kasaragod joint venture. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia