'ഭക്തിയുടെ മറവിൽ പീഡനം'; പ്രാർഥിക്കാനെന്ന വ്യാജേന യുവതിയെ വിളിച്ചുവരുത്തിയും വീട്ടിൽ പോയും ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; പാസ്റ്റർക്ക് 17 വർഷം കഠിനതടവും പിഴയും
Feb 15, 2022, 18:52 IST
കാസർകോട്: (www.kasargodvartha.com 15.02.2022) ഭക്തിയുടെ മറവിൽ പ്രാർഥിക്കാനെന്ന വ്യാജേന വിളിച്ചു വരുത്തിയും വീട്ടിൽ പോയും യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പാസ്റ്റർക്ക് 17 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജെയിംസ് മാത്യൂ എന്ന സണ്ണിയെ (49) ആണ് കാസർകോട് അഡീഷനൽ ഡിസ്ട്രിക്റ്റ് സെഷൻസ് ജഡ്ജി (ഒന്ന്) എ വി ഉണ്ണികൃഷ്ണൻ വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടി അധികതടവും അനുഭവിക്കണം. 2014 മാർച് 18 നും അതിന് ശേഷം പല തവണയും പ്രതിയുടെ വീട്ടിലും പരാതിക്കാരിയുടെ വീട്ടിൽ വെച്ചും പീഡിപ്പിച്ചെന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി രാഘവൻ ഹാജരായി.
ചിറ്റാരിക്കാൽ പൊലീസ് റെജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ അറസ്റ്റുചെയ്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപിച്ചത് വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ ആയിരുന്ന ടി പി സുമേഷാണ്.
< !- START disable copy paste -->
പിഴയടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടി അധികതടവും അനുഭവിക്കണം. 2014 മാർച് 18 നും അതിന് ശേഷം പല തവണയും പ്രതിയുടെ വീട്ടിലും പരാതിക്കാരിയുടെ വീട്ടിൽ വെച്ചും പീഡിപ്പിച്ചെന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി രാഘവൻ ഹാജരായി.
ചിറ്റാരിക്കാൽ പൊലീസ് റെജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ അറസ്റ്റുചെയ്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപിച്ചത് വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ ആയിരുന്ന ടി പി സുമേഷാണ്.
Keywords: Kasaragod, Kerala, News, Top-Headlines, Arrest, Court, Court order, Molestation, Police, Investigation, Case, Complaint, Vellarikundu, Assault case; pastor sentenced to 17 years in prison and fine.