തീരദേശത്തെ കടലാക്രമണം: ഉദുമയിൽ കരിങ്കൽ ഭിത്തി ആവശ്യപ്പെട്ട് മുസ്ലിം ലീഗ്
● മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം യോഗത്തിലാണ് തീരുമാനം.
● യോഗത്തിൽ കല്ലട്ര അബ്ദുൽ ഖാദർ അധ്യക്ഷനായിരുന്നു.
● കെ.ബി. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.
● കടലാക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യം.
ഉദുമ: (KasargodVartha) കാലവർഷത്തിൽ തീരദേശ മേഖലയിൽ രൂക്ഷമായ കടലാക്രമണം നേരിടുന്ന ഉദുമ നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ ദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്ന് മുസ്ലിം ലീഗ്.
കിഴൂർ, ചെമ്പിരിക്ക തുടങ്ങിയ പ്രദേശങ്ങളിൽ കടലാക്രമണം മൂലം നിരവധി കുടുംബങ്ങൾ ഭയപ്പാടോടെയാണ് കഴിയുന്നതെന്നും, പൂർണ്ണമായും ഭാഗികമായും വീടുകളും തെങ്ങുകളും നഷ്ടപ്പെട്ടവർ നിരവധിയാണെന്നും മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം ഭാരവാഹികളുടെയും പഞ്ചായത്ത് പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാരുടെയും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
കടലാക്രമണം തടയാൻ കരിങ്കൽ ഭിത്തിയോ കോൺക്രീറ്റ് ഭിത്തിയോ സ്ഥാപിക്കണമെന്നും യോഗം നിർദ്ദേശിച്ചു. പ്രസിഡന്റ് കല്ലട്ര അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ച യോഗത്തിന് ജനറൽ സെക്രട്ടറി കെ.ബി. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.
ഹമീദ് മാങ്ങാട്, ഹനീഫ ഹാജി കുന്നിൽ, സോളാർ കുഞ്ഞഹമ്മദ് ഹാജി, സി.എച്ച്. അബ്ദുല്ല പരപ്പ, എം.കെ. അബ്ദുൽ റഹിമാൻ ഹാജി, പി.എച്ച്. ഹാരിസ് തൊട്ടി, മുഹമ്മദ് കുഞ്ഞി പെരുമ്പള, ഖാദർ കാത്തിം, ബി.എം. അബൂബക്കർ ഹാജി, അബ്ദുൽ ഖാദർ കളനാട്, സി.എച്ച്. അഷ്റഫ് ഹാജി പരപ്പ, ടി.ഡി. കബീർ, മൻസൂർ മല്ലത്ത്, കെ.പി. സിറാജ് പള്ളങ്കോട്, തുരുത്തി മുനീർ പാറപള്ളി, ബി.എ. ഖാദർ പള്ളിക്കര എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഉദുമയിലെ കടലാക്രമണത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Muslim League demands seawall to combat severe coastal erosion in Uduma.
#Uduma #CoastalErosion #MuslimLeague #KeralaFloods #Seawall #Kerala






