city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തോക്കും വാളു­മാ­യി പോ­പ്പു­ലര്‍­ഫ്ര­ണ്ട് പ്ര­വര്‍­ത്ത­ക­നും ജീ­വ­ന­ക്കാ­രനും അ­റ­സ്റ്റില്‍

തോക്കും വാളു­മാ­യി പോ­പ്പു­ലര്‍­ഫ്ര­ണ്ട് പ്ര­വര്‍­ത്ത­ക­നും ജീ­വ­ന­ക്കാ­രനും അ­റ­സ്റ്റില്‍ കാസര്‍­കോട്: തോ­ക്കും വാളും കു­റു­വ­ടി­കളും ല­ഘു­ലേ­ഖ­ക­ളു­മാ­യി പോ­പ്പു­ലര്‍­ഫ്ര­ണ്ട്  പ്ര­വര്‍­ത്ത­ക­നെയും സര്‍­ക്കാര്‍ ജീ­വ­ന­ക്കാ­ര­നെയും പോ­ലീ­സ് അ­റ­സ്­റ്റ് ചെ­യ്തു. ചെ­ങ്ക­ള പ­ഞ്ചായത്ത് ഓ­ഫീ­സി­ലെ പ്യൂണ്‍ ബോ­വി­ക്കാ­നം മു­ത­ല­പ്പാ­റ­യി­ലെ അ­ബ്ദുല്‍ ഖാ­ദര്‍(50), അ­ബ്ദുല്‍ ഖാ­ദ­റി­ന്റെ മ­രു­മ­കനും പോ­പ്പു­ലര്‍­ഫ്ര­ണ്ട് ബോ­വി­ക്കാ­നം യൂ­ണി­റ്റ് സെ­ക്ര­ട്ട­റി­യുമാ­യ ജാ­ഫര്‍(24) എ­ന്നി­വ­രെ­യാ­ണ് പോ­ലീ­സ് അ­റ­സ്­റ്റ് ചെ­യ്­ത­ത്.

തോക്കും വാളു­മാ­യി പോ­പ്പു­ലര്‍­ഫ്ര­ണ്ട് പ്ര­വര്‍­ത്ത­ക­നും ജീ­വ­ന­ക്കാ­രനും അ­റ­സ്റ്റില്‍
ജാ­ഫര്‍
പോ­പ്പു­ലര്‍­ഫ്ര­ണ്ട് പ്ര­വര്‍­ത്ത­കനാ­യ ല­ത്തീ­ഫ് എ­ന്ന­യാള്‍ ഒ­ളി­വി­ലാ­ണ്. വ്യാ­ഴാഴ്­ച രാ­വി­ലെ അ­ബ്ദുല്‍ ഖാ­ദ­റി­നെ­യാ­ണ് ആദ്യം രഹ­സ്യ വി­വ­ര­ത്തിന്റെ അ­ടി­സ്ഥാ­ന­ത്തില്‍ ക­ള്ള­തോ­ക്കു­മാ­യി ആ­ദൂര്‍ സി.ഐ. കെ.സ­തീ­ഷ് കു­മാര്‍ അ­റ­സ്­റ്റ് ചെ­യ്­തത്. പി­ന്നീ­ട് അ­ബ്ദുല്‍ ഖാ­ദ­റി­ന്റെ മ­രു­മ­കനായ പോ­പ്പുലര്‍­ഫ്ര­ണ്ട് നേ­താ­വ് ജാ­ഫ­റി­ന്റെ വീ­ട്ടില്‍ റെ­യ്­ഡ് നട­ത്തി ര­ണ്ട് വ­ടി­വാളും ല­ഘു­ലേ­ഖ­കളും ഏ­താനും വാ­രി­ക­കളും പി­ടി­കൂടി. തൊ­ട്ട­ടു­ത്ത് പോ­പ്പു­ലര്‍­ഫ്ര­ണ്ട് പ്ര­വര്‍­ത്ത­കന്‍ ല­ത്തീ­ഫി­ന്റെ വീ­ട് റെ­യ്­ഡ് ചെ­യ്­ത് ര­ണ്ട് സ്റ്റീല്‍ റാ­ഡ്, ര­ണ്ട് കു­റു­വടി, നി­രവ­ധി ല­ഘു­ലേ­ഖകള്‍, വാ­രി­ക­കള്‍ എ­ന്നി­വയും പി­ടി­കൂ­ടു­ക­യാ­യി­രു­ന്നു.


തോക്കും വാളു­മാ­യി പോ­പ്പു­ലര്‍­ഫ്ര­ണ്ട് പ്ര­വര്‍­ത്ത­ക­നും ജീ­വ­ന­ക്കാ­രനും അ­റ­സ്റ്റില്‍ അ­ബ്ദുല്‍ ഖാ­ദ­റി­നെ വ്യാ­ഴാഴ്ച ഉ­ച്ച­യോ­ടെ അ­റ­സ്­റ്റ് ചെ­യ്­ത് കാ­സര്‍കോട് കോ­ട­തി­യില്‍ ഹാ­ജ­രാ­ക്കി റി­മാന്‍ഡ് ചെ­യ്തു. ജാ­ഫ­റി­നെ വെ­ള്ളി­യാഴ്­ച ഉ­ച്ച­യോ­ടെ കോ­ട­തി­യില്‍ ഹാ­ജ­രാ­ക്കു­മെ­ന്ന് പോ­ലീ­സ് പ­റഞ്ഞു. രഹ­സ്യ വി­വ­ര­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണ് അ­ബ്ദുല്‍ ഖാ­ദ­റി­ന്റെ വീ­ട്ടില്‍ നിന്നും ഒ­റ്റ­കു­ഴല്‍ നാ­ടന്‍ തോ­ക്ക് ക­ണ്ടെ­ത്തി­യത്. ലൈ­സന്‍­സ് ഇല്ലാ­ത്ത ഈ ക­ള്ള­തോ­ക്ക് എ­വി­ടെ­ നി­ന്നുമാ­ണ് ല­ഭി­ച്ച­തെ­ന്ന കാ­ര്യ­ത്തില്‍ കാ­ര്യമാ­യ വിവ­ര­മൊന്നും പോ­ലീ­സ്‌­ന് ല­ഭി­ച്ചി­ട്ടില്ല. പ്ര­തി­യെ ക­സ്റ്റ­ഡി­യില്‍ വാ­ങ്ങി വീണ്ടും ചോദ്യം ചെ­യ്യു­മെ­ന്നാ­ണ് പോ­ലീ­സ് പ­റ­യു­ന്ന­ത്.

ജാ­ഫറും ല­ത്തീ­ഫിനും പുറ­മെ മ­റ്റ് ആര്‍­ക്കെ­ങ്കി­ലും ഇ­വ­രു­ടെ പ്ര­വര്‍­ത്ത­ന­ങ്ങ­ളു­മാ­യി ബ­ന്ധ­മുണ്ടോ എന്നും പോ­ലീ­സ് പരി­ശോ­ധി­ച്ച് വ­രി­ക­യാണ്. സം­ഭവ­ത്തെ കു­റി­ച്ച് പോ­ലീ­സ് വി­ശ­ദമാ­യ അ­ന്വേ­ഷ­ണം ആ­രം­ഭി­ച്ചി­ട്ടുണ്ട്. ഇ­വര്‍­ക്ക് ആ­യു­ധ­ങ്ങള്‍ നിര്‍­മിച്ചു നല്‍കി­യ ആ­ളെ­കു­റിച്ചും സൂ­ച­ന ല­ഭി­ച്ചി­ട്ടുണ്ട്. അ­റ­സ്­റ്റിലാ­യ സര്‍­ക്കാര്‍ ജീ­വ­ന­ക്കാ­രനും പോ­പ്പു­ലര്‍­ഫ്ര­ണ്ടു­മാ­യി ബ­ന്ധ­മുണ്ടോ എ­ന്ന് പോ­ലീ­സ് അ­ന്വേ­ഷി­ക്കു­ന്നുണ്ട്.

Keywords:  Arrest, Police, NDF, Kasaragod, Kerala, Government-employees, Bovikkanam, Popular Front of India

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia