ഖൈറുന്നിസയുടെ മരണം: ആക്ഷന്‍ കമ്മിറ്റി ആഭ്യന്തരമന്ത്രിക്ക് നിവേദനം നല്കി
Oct 12, 2012, 21:33 IST
കാസര്‍കോട്: കുമ്പഡാജെ നാരംമ്പാടിയിലെ ജി.കെ. അബ്ദുല്ലയുടെ മകള്‍ ഖൈറുന്നിസ ഭര്‍തൃവീട്ടിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ആക്ഷന്‍ കമ്മിറ്റി കാസര്‍കോട്ടെത്തിയ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിവേദനം നല്കി. ആഗസ്റ്റ് 18 ന് രാവിലെയാണ് ഖൈറുന്നിസ മരിച്ച നിലയില്‍ കാണപ്പെട്ടത്. മരണത്തിലെ ദുരൂഹത നീക്കാന്‍ സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യപ്പെട്ട് കക്ഷി രാഷ്ട്രീയ ഭേദമെന്യെയാണ് നാട്ടുകാര്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിക്ക് വേണ്ടി മന്ത്രിക്ക് നിവേദനം നല്‍കിയത്.
മരണപ്പെട്ട ഖൈറുന്നിസയും അബ്ദുല്‍ ലത്തീഫും തമ്മിലുള്ള വിവാഹം 2006 മാര്ച് 12 നായിരുന്നു. വിവാഹ ശേഷം ഭര്‍തൃവീട്ടിലായിരുന്നു ഖൈറുന്നിസ താമസിച്ചിരുന്നത്. ഇവര്‍ക്ക് മൂന്നര വയസ്സുള്ള ആണ്‍കുട്ടിയുണ്ട്. അബ്ദുല്‍ ലത്തീഫിനെ കൂടാതെ ഇബ്രാഹിം കൊറ്റുമ്പ (ഉപ്പ). ബീഫാത്വിമ (ഉമ്മ), ഷാഫി (അനുജന്), യൂസഫ് (അനുജന്), സി.കെ. മുഹമ്മദ് (ജ്യേഷ്ഠന്) മുതലായവരാണ് വീട്ടില്‍ താമസം. ഇവരെ കൂടാതെ റഫീഖ് എന്ന മറ്റൊരു സഹോദരനും അബ്ദുല്‍ ലത്തീഫിനുണ്ട്.
അബ്ദുല്‍ ലത്തീഫും മൂന്ന് സഹോദരന്മാരും ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. ഖൈറുന്നിസയോട് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടുകയും പരപുരുഷബന്ധം ആരോപിക്കുകയും ഭര്‍ത്താവും വീട്ടുകാരും നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ഖൈറുന്നിസ തന്റെ രക്ഷിതാക്കളെ അറിയിച്ചിരുന്നുവെങ്കിലും സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവര്‍ എങ്ങനെയെങ്കിലും പിടിച്ചു നില്ക്കാന് ആവശ്യപ്പെടുകയായിരുന്നു. ഖൈറുന്നിസക്ക് വിവാഹപ്രായമെത്തിയ മൂന്ന് അനുജത്തിമാര് കൂടിയുണ്ട്.
18 ന് രാവിലെ 8.30 നാണ് ഖൈറുന്നിസയെ ഭര്‍ത്താവിന്റെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്ത് കാസര്‍കോട് ഗവണ്മെന്റ് ആശുപത്രിയിലെത്തിക്കുകയും മരണത്തില്‍ സംശയമുയര്‍ന്നതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോവുകയുമായിരുന്നു. മകളുടെ ദുരന്തമറിഞ്ഞ് ഓടി എത്തിയ ഉപ്പ അബ്ദുല്ലയോടും മറ്റും വളരെ അസഭ്യമായ ഭാഷയിലാണ് ഭര്‍തൃപിതാവ് സംസാരിച്ചതെന്നും ആക്ഷന്‍ കമ്മിറ്റിയുടെ നിവേദനത്തില്‍ പറയുന്നു. അതേ സമയം തന്നെ അബ്ദുല്‍ ലത്തീഫിന്റെ അനുജന് റഫീഖ്, ഉപ്പ ഇബ്രാഹിം ഖമറുന്നിസയുടെ തലയ്ക്ക് വടികൊണ്ട് അടിച്ച് കിണറ്റിലിട്ടെന്ന് പറഞ്ഞതായും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഭര്‍തൃ വീട്ടുകാരുടെ പെരുമാറ്റത്തിലും ഖൈറുന്നിസ സ്വയം കിണറ്റില്‍ ചാടിയതല്ലെന്ന് വ്യക്തമായിരുന്നു.
ഖൈറുന്നിസയുടെ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട് പ്രകാരം വെള്ളത്തില്‍ മുങ്ങിയാണ് മരണം സംഭവിച്ചത് എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ വെള്ളം ശരീരത്തിനകത്ത് ചെന്നതായി പോസ്റ്റ്മോര്‍ട്ടം റിപോര്ടിലില്ല. തലക്കും മറ്റും മാരകമായ മുറിവുകളുണ്ടായിട്ടും തലക്കേറ്റ ക്ഷതം അബോധാവസ്ഥയില്‍ വെള്ളത്തില്‍ മുങ്ങുന്ന സമയത്ത് സംഭവിച്ചതാണെന്ന വിചിത്രമായ നിഗമനമാണ് റിപോര്‍ട്ടിലുള്ളത്. പോലീസ് ഈ വിഷയത്തില്‍ ഖൈറുന്നിസയുടെ ഭര്‍തൃ വീട്ടുകാരെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതലേ സ്വീകരിച്ചത്.
ഖൈറുന്നിസയുടെ ഭര്‍തൃ വിട്ടുകാര് പീഡിപ്പിക്കുന്നതിനിടയിലാണ് കൊല ചെയ്യപ്പെട്ടത് എന്ന രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അഭിപ്രായം മാനിക്കാതെയാണ് അസ്വാഭാവിക മരണത്തിന് ബദിയടുക്ക പോലീസ് ക്രൈം നമ്പര്‍ 402/12 ആയി കേസ് റജിസ്റ്റര്‍ ചെയ്തത്. അന്വേഷണ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരോട് ഖൈറുന്നിസയുടെ രക്ഷിതാക്കളും നാട്ടുകാരും ഇതേ കുറിച്ച് സംസാരിച്ചപ്പോള്‍ ഖൈറുന്നിസയുടെ ദേഹത്ത് മര്‍ദനമേറ്റ യാതൊരു പരിക്കുകളും ഇല്ലെന്നും വെള്ളത്തില്‍ മുങ്ങി മരിച്ചതായിരുന്നു എന്നാണ് വിശദീകരണം.
പിന്നീട് 498/A, 306, 304-B എന്നീ വകുപ്പുകള്‍ കൂട്ടിചേര്‍ത്തുകൊണ്ട് കോടതിയില്‍ റിപോര്‍ട് സമര്‍പിക്കുകയും അബ്ദുല്‍ ലത്തീഫിനെയും മറ്റുള്ളവരെയും പ്രതി ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ ഖൈറുന്നിസ ആത്മഹത്യ ചെയ്തതല്ലെന്നാണ് രക്ഷിതാക്കളും നാട്ടുകാരും ഉറച്ച് വിശ്വസിക്കുന്നത്. ഖൈറുന്നിസയുടെ ഭര്‍തൃ വീട്ടുകാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തുവെങ്കിലും അവരെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തുവാന്‍ പോലീസ് തയ്യാ റായിട്ടില്ല. ഖൈറുന്നിസ മരിച്ചതിനു ശേഷം അബ്ദുല്‍ ലത്തീഫ് ഗള്‍ഫില്‍ നിന്ന് നാട്ടില്‍ എത്തിയിരുന്നെങ്കിലും പോലീസ് അയാളെ അറസ്റ്റ് ചെയ്യുവാനോ മൊഴി രേഖപ്പെടുത്തുവാനോ തയ്യാറായിട്ടില്ല. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ലത്തീഫ് തിരിച്ചു ഗള്‍ഫിലേക്ക് പോവുകയും ചെയ്തു.
നാട്ടുകാരും രക്ഷിതാക്കളും ഖൈറുന്നിസയുടെ മരണം ആത്മഹത്യ അല്ല കൊലപാതകമാണ് എന്ന് ഉറച്ച് വിശ്വസിക്കുമ്പോഴും അങ്ങനെ ബോധ്യപ്പെടുത്തിയപ്പോഴും അന്വേഷണ ചുമതലയുള്ള കാസര്‍കോട് എ.എസ്.പി. അടക്കമുള്ള ഉദ്യോഗസ്ഥര്‍ തികഞ്ഞ ലാഘവത്തോടെയും പുച്ഛത്തോടെയുമാണ് പ്രതികരിച്ചതെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു.
മരണം കൊലപാതകമാണെന്ന് പരസ്യമായി സൂചിപ്പിച്ച ഭര്‍തൃ സഹോദരന് റഫീഖിനെ ചോദ്യം ചെയ്യാനോ മൊഴി എടുക്കുവാനോ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. സംഭവം നടന്ന വീടിനു ചുറ്റും താമസിക്കുന്ന കെ.എസ്. ഉമര്‍, അബ്ദുര്‍ റഹ്മാന് ഗുഡ്ഡെമനെ, അറബി, ബീഫാത്വിമ, മറിയുമ്മ, അബ്ദുല്ല. മദനി, മൊയ്ദീന് മവ്വാര്‍ തുടങ്ങിയവരെയും ഇതുവരെ പോലീസ് ചോദ്യം ചെയ്തിട്ടില്ല.
കേസിലെ പ്രതികളുടെ സ്വാധീനം കാരണമാണ് പോലീസ് ഈ അനാസ്ഥ കാണിക്കുന്നത് എന്ന് കുടുംബാംഗങ്ങളും നാട്ടുകാരും ഒന്നടങ്കം വിശ്വസിക്കുന്നു. പ്രതികള്‍ സാമ്പത്തികമായി ഉയര്‍ന്ന നിലയിലും ക്രിമിനല്‍ പശ്ചാതലവുമുള്ളവരുമാണ്. കൂടാതെ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പെട്ട ഹസൈനാറും സഹോദരന്മാരും അബ്ദുല്‍ ലത്തീഫിന്റെ ഉപ്പയുടെ ആദ്യ ഭാര്യയിലെ മക്കളാണ്. അവരും ഈ സംഭവത്തില്‍ ഉള്‍പെട്ടിട്ടുണ്ടെന്ന് എല്ലാവരും വിശ്വസിക്കുന്നു. ഇപ്പോള്‍ നടക്കുന്ന കേസന്വേഷണത്തില്‍ നാട്ടുകാര്‍ക്കും, കുടുംബാംഗങ്ങള്‍ക്കും വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്.
ഖൈറുന്നിസയുടെ മരണത്തിലെ ദുരുഹത നീക്കുന്നതിനും സത്യം തെളിയിക്കുന്നതിനും കേസന്വേഷണ ചുമതല മറ്റേതെങ്കിലും അന്വേഷണ ഏജന്‍സികള്‍ക്കോ കൈമാറി പ്രതികള്‍ കൂടുതല്‍ തെളിവുകള്‍ നശിപ്പിക്കുന്നതിന് മുമ്പ് അന്വേഷണം ആരംഭിക്കുന്നതിന് ആവശ്യമായ ഉത്തരവ് നല്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ആഭ്യന്തരമന്ത്രിക്ക് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കിയത്. എന്‍.എ. നെല്ലികുന്ന് എം.എല്‍.എ, ഇ.ചന്ദ്രശേഖരന് എം.എല്‍.എ, പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ., പി. ഗംഗാധരന് നായര്‍, എസ്. കുമാര്‍, മുഹമ്മദ് കുഞ്ഞി ചായിന്റടി, കരിം പാണലം, സി.എച്ച്. വിജയന്, ടി.എസ്. നായര്‍, ഹരീശ് നാരമ്പാടി, റഷീദ് ബെളിഞ്ചം, ബി.ടി. അബ്ദുല്ല, പുരുഷോത്തമന് നായര്‍, സതീഷ് പുണ്ടൂര്‍, സോണ മുഹമ്മദ് ഹാജി, എം.എ. മുഹമ്മദ് ഹാജി നാരമ്പാടി, അലിതുപ്പക്കല്, ടി.എം.എ. ഖാദര്‍ തുടങ്ങിയവര്‍ നിവേദന സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
മരണപ്പെട്ട ഖൈറുന്നിസയും അബ്ദുല്‍ ലത്തീഫും തമ്മിലുള്ള വിവാഹം 2006 മാര്ച് 12 നായിരുന്നു. വിവാഹ ശേഷം ഭര്‍തൃവീട്ടിലായിരുന്നു ഖൈറുന്നിസ താമസിച്ചിരുന്നത്. ഇവര്‍ക്ക് മൂന്നര വയസ്സുള്ള ആണ്‍കുട്ടിയുണ്ട്. അബ്ദുല്‍ ലത്തീഫിനെ കൂടാതെ ഇബ്രാഹിം കൊറ്റുമ്പ (ഉപ്പ). ബീഫാത്വിമ (ഉമ്മ), ഷാഫി (അനുജന്), യൂസഫ് (അനുജന്), സി.കെ. മുഹമ്മദ് (ജ്യേഷ്ഠന്) മുതലായവരാണ് വീട്ടില്‍ താമസം. ഇവരെ കൂടാതെ റഫീഖ് എന്ന മറ്റൊരു സഹോദരനും അബ്ദുല്‍ ലത്തീഫിനുണ്ട്.
അബ്ദുല്‍ ലത്തീഫും മൂന്ന് സഹോദരന്മാരും ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. ഖൈറുന്നിസയോട് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടുകയും പരപുരുഷബന്ധം ആരോപിക്കുകയും ഭര്‍ത്താവും വീട്ടുകാരും നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ഖൈറുന്നിസ തന്റെ രക്ഷിതാക്കളെ അറിയിച്ചിരുന്നുവെങ്കിലും സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവര്‍ എങ്ങനെയെങ്കിലും പിടിച്ചു നില്ക്കാന് ആവശ്യപ്പെടുകയായിരുന്നു. ഖൈറുന്നിസക്ക് വിവാഹപ്രായമെത്തിയ മൂന്ന് അനുജത്തിമാര് കൂടിയുണ്ട്.
18 ന് രാവിലെ 8.30 നാണ് ഖൈറുന്നിസയെ ഭര്‍ത്താവിന്റെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്ത് കാസര്‍കോട് ഗവണ്മെന്റ് ആശുപത്രിയിലെത്തിക്കുകയും മരണത്തില്‍ സംശയമുയര്‍ന്നതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോവുകയുമായിരുന്നു. മകളുടെ ദുരന്തമറിഞ്ഞ് ഓടി എത്തിയ ഉപ്പ അബ്ദുല്ലയോടും മറ്റും വളരെ അസഭ്യമായ ഭാഷയിലാണ് ഭര്‍തൃപിതാവ് സംസാരിച്ചതെന്നും ആക്ഷന്‍ കമ്മിറ്റിയുടെ നിവേദനത്തില്‍ പറയുന്നു. അതേ സമയം തന്നെ അബ്ദുല്‍ ലത്തീഫിന്റെ അനുജന് റഫീഖ്, ഉപ്പ ഇബ്രാഹിം ഖമറുന്നിസയുടെ തലയ്ക്ക് വടികൊണ്ട് അടിച്ച് കിണറ്റിലിട്ടെന്ന് പറഞ്ഞതായും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഭര്‍തൃ വീട്ടുകാരുടെ പെരുമാറ്റത്തിലും ഖൈറുന്നിസ സ്വയം കിണറ്റില്‍ ചാടിയതല്ലെന്ന് വ്യക്തമായിരുന്നു.
ഖൈറുന്നിസയുടെ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട് പ്രകാരം വെള്ളത്തില്‍ മുങ്ങിയാണ് മരണം സംഭവിച്ചത് എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ വെള്ളം ശരീരത്തിനകത്ത് ചെന്നതായി പോസ്റ്റ്മോര്‍ട്ടം റിപോര്ടിലില്ല. തലക്കും മറ്റും മാരകമായ മുറിവുകളുണ്ടായിട്ടും തലക്കേറ്റ ക്ഷതം അബോധാവസ്ഥയില്‍ വെള്ളത്തില്‍ മുങ്ങുന്ന സമയത്ത് സംഭവിച്ചതാണെന്ന വിചിത്രമായ നിഗമനമാണ് റിപോര്‍ട്ടിലുള്ളത്. പോലീസ് ഈ വിഷയത്തില്‍ ഖൈറുന്നിസയുടെ ഭര്‍തൃ വീട്ടുകാരെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതലേ സ്വീകരിച്ചത്.
ഖൈറുന്നിസയുടെ ഭര്‍തൃ വിട്ടുകാര് പീഡിപ്പിക്കുന്നതിനിടയിലാണ് കൊല ചെയ്യപ്പെട്ടത് എന്ന രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അഭിപ്രായം മാനിക്കാതെയാണ് അസ്വാഭാവിക മരണത്തിന് ബദിയടുക്ക പോലീസ് ക്രൈം നമ്പര്‍ 402/12 ആയി കേസ് റജിസ്റ്റര്‍ ചെയ്തത്. അന്വേഷണ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരോട് ഖൈറുന്നിസയുടെ രക്ഷിതാക്കളും നാട്ടുകാരും ഇതേ കുറിച്ച് സംസാരിച്ചപ്പോള്‍ ഖൈറുന്നിസയുടെ ദേഹത്ത് മര്‍ദനമേറ്റ യാതൊരു പരിക്കുകളും ഇല്ലെന്നും വെള്ളത്തില്‍ മുങ്ങി മരിച്ചതായിരുന്നു എന്നാണ് വിശദീകരണം.
പിന്നീട് 498/A, 306, 304-B എന്നീ വകുപ്പുകള്‍ കൂട്ടിചേര്‍ത്തുകൊണ്ട് കോടതിയില്‍ റിപോര്‍ട് സമര്‍പിക്കുകയും അബ്ദുല്‍ ലത്തീഫിനെയും മറ്റുള്ളവരെയും പ്രതി ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ ഖൈറുന്നിസ ആത്മഹത്യ ചെയ്തതല്ലെന്നാണ് രക്ഷിതാക്കളും നാട്ടുകാരും ഉറച്ച് വിശ്വസിക്കുന്നത്. ഖൈറുന്നിസയുടെ ഭര്‍തൃ വീട്ടുകാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തുവെങ്കിലും അവരെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തുവാന്‍ പോലീസ് തയ്യാ റായിട്ടില്ല. ഖൈറുന്നിസ മരിച്ചതിനു ശേഷം അബ്ദുല്‍ ലത്തീഫ് ഗള്‍ഫില്‍ നിന്ന് നാട്ടില്‍ എത്തിയിരുന്നെങ്കിലും പോലീസ് അയാളെ അറസ്റ്റ് ചെയ്യുവാനോ മൊഴി രേഖപ്പെടുത്തുവാനോ തയ്യാറായിട്ടില്ല. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ലത്തീഫ് തിരിച്ചു ഗള്‍ഫിലേക്ക് പോവുകയും ചെയ്തു.
നാട്ടുകാരും രക്ഷിതാക്കളും ഖൈറുന്നിസയുടെ മരണം ആത്മഹത്യ അല്ല കൊലപാതകമാണ് എന്ന് ഉറച്ച് വിശ്വസിക്കുമ്പോഴും അങ്ങനെ ബോധ്യപ്പെടുത്തിയപ്പോഴും അന്വേഷണ ചുമതലയുള്ള കാസര്‍കോട് എ.എസ്.പി. അടക്കമുള്ള ഉദ്യോഗസ്ഥര്‍ തികഞ്ഞ ലാഘവത്തോടെയും പുച്ഛത്തോടെയുമാണ് പ്രതികരിച്ചതെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു.
മരണം കൊലപാതകമാണെന്ന് പരസ്യമായി സൂചിപ്പിച്ച ഭര്‍തൃ സഹോദരന് റഫീഖിനെ ചോദ്യം ചെയ്യാനോ മൊഴി എടുക്കുവാനോ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. സംഭവം നടന്ന വീടിനു ചുറ്റും താമസിക്കുന്ന കെ.എസ്. ഉമര്‍, അബ്ദുര്‍ റഹ്മാന് ഗുഡ്ഡെമനെ, അറബി, ബീഫാത്വിമ, മറിയുമ്മ, അബ്ദുല്ല. മദനി, മൊയ്ദീന് മവ്വാര്‍ തുടങ്ങിയവരെയും ഇതുവരെ പോലീസ് ചോദ്യം ചെയ്തിട്ടില്ല.
കേസിലെ പ്രതികളുടെ സ്വാധീനം കാരണമാണ് പോലീസ് ഈ അനാസ്ഥ കാണിക്കുന്നത് എന്ന് കുടുംബാംഗങ്ങളും നാട്ടുകാരും ഒന്നടങ്കം വിശ്വസിക്കുന്നു. പ്രതികള്‍ സാമ്പത്തികമായി ഉയര്‍ന്ന നിലയിലും ക്രിമിനല്‍ പശ്ചാതലവുമുള്ളവരുമാണ്. കൂടാതെ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പെട്ട ഹസൈനാറും സഹോദരന്മാരും അബ്ദുല്‍ ലത്തീഫിന്റെ ഉപ്പയുടെ ആദ്യ ഭാര്യയിലെ മക്കളാണ്. അവരും ഈ സംഭവത്തില്‍ ഉള്‍പെട്ടിട്ടുണ്ടെന്ന് എല്ലാവരും വിശ്വസിക്കുന്നു. ഇപ്പോള്‍ നടക്കുന്ന കേസന്വേഷണത്തില്‍ നാട്ടുകാര്‍ക്കും, കുടുംബാംഗങ്ങള്‍ക്കും വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്.
ഖൈറുന്നിസയുടെ മരണത്തിലെ ദുരുഹത നീക്കുന്നതിനും സത്യം തെളിയിക്കുന്നതിനും കേസന്വേഷണ ചുമതല മറ്റേതെങ്കിലും അന്വേഷണ ഏജന്‍സികള്‍ക്കോ കൈമാറി പ്രതികള്‍ കൂടുതല്‍ തെളിവുകള്‍ നശിപ്പിക്കുന്നതിന് മുമ്പ് അന്വേഷണം ആരംഭിക്കുന്നതിന് ആവശ്യമായ ഉത്തരവ് നല്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ആഭ്യന്തരമന്ത്രിക്ക് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കിയത്. എന്‍.എ. നെല്ലികുന്ന് എം.എല്‍.എ, ഇ.ചന്ദ്രശേഖരന് എം.എല്‍.എ, പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ., പി. ഗംഗാധരന് നായര്‍, എസ്. കുമാര്‍, മുഹമ്മദ് കുഞ്ഞി ചായിന്റടി, കരിം പാണലം, സി.എച്ച്. വിജയന്, ടി.എസ്. നായര്‍, ഹരീശ് നാരമ്പാടി, റഷീദ് ബെളിഞ്ചം, ബി.ടി. അബ്ദുല്ല, പുരുഷോത്തമന് നായര്‍, സതീഷ് പുണ്ടൂര്‍, സോണ മുഹമ്മദ് ഹാജി, എം.എ. മുഹമ്മദ് ഹാജി നാരമ്പാടി, അലിതുപ്പക്കല്, ടി.എം.എ. ഖാദര്‍ തുടങ്ങിയവര്‍ നിവേദന സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
Keywords: Kasaragod, Kumbadaje, Husband, Daughter-love, Death, Committee, Marriage, Kerala.