city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പണസ­ഞ്ചി­യില്‍ ഒ­ളി­പ്പി­ച്ച് പാന്‍­പ­രാ­ഗ്; വി­ദ്യാര്‍­ത്ഥി­ക­ളെ മു­ന്നി­ലിറ­ക്കി വില്‍­പന

പണസ­ഞ്ചി­യില്‍ ഒ­ളി­പ്പി­ച്ച് പാന്‍­പ­രാ­ഗ്; വി­ദ്യാര്‍­ത്ഥി­ക­ളെ മു­ന്നി­ലിറ­ക്കി വില്‍­പന
പി­ടി­ച്ചെ­ടു­ത്ത പാന്‍­പ­രാ­ഗു­കള്‍ എസ്.ഐ. 
ബി­ജു­ലാ­ലി­ന്റെ നേ­തൃത്വ­ത്തില്‍ പരി­ശോ­ധി­ക്കുന്നു  
കാസര്‍­കോട്: പ­ണ­സ­ഞ്ചി­യില്‍ ഒ­ളി­പ്പി­ച്ച് പാന്‍­പ­രാ­ഗ് വില്‍­പ­ന ത­കൃ­തി­യില്‍. വി­ദ്യാര്‍­ത്ഥിക­ളെ മു­ന്നി­ലി­റ­ക്കി­യാ­ണ് വില്‍­പന പൊടി­പൊ­ടി­ക്കു­ന്നത്. രാ­വി­ലെയും വൈ­കിട്ടും ബ­സ്സ്റ്റാന്‍­ഡു­ക­ളി­ലും, വാ­ഹ­ന പാര്‍­ക്കിം­ഗ് സ്ഥ­ല­ങ്ങ­ളിലും ക­റ­ങ്ങു­ന്ന വി­ദ്യാര്‍­ത്ഥി­കള്‍ ഇ­തി­നു­ശേ­ഷം വില്‍പ­ന സ്­കു­ളി­ലേ­ക്ക് മാ­റ്റു­ന്നു.

അ­ര­യില്‍ കെ­ട്ടി­വെ­ക്കാന്‍ പാ­ക­ത്തി­ലു­ള്ള പ­ണ­സ­ഞ്ചി­യി­ലാ­ണ് പാന്‍­പ­രാ­ഗു­കള്‍ ഒ­ളി­പ്പി­ക്കു­ന്നത്. ഒ­റ്റ­നോ­ട്ട­ത്തില്‍ ഇ­തി­ന­ക­ത്ത് പാന്‍­പ­രാ­ഗ് ഉ­ണ്ടോ എ­ന്ന് ആര്‍ക്കും മ­ന­സ്സി­ലാ­ക്കാന്‍ ക­ഴി­യില്ല. സ്ഥി­ര­മാ­യി പാന്‍­പ­രാ­ഗ് വാ­ങ്ങു­ന്ന­വര്‍ മൊ­ബൈല്‍ ഫോണ്‍ ന­മ്പര്‍ നല്‍­കിയും പാന്‍­പ­രാ­ഗ് എ­ത്തി­ക്കാന്‍ ആ­വ­ശ്യ­പ്പെ­ടു­ന്നുണ്ട്. പാന്‍­പ­രാ­ഗ് വില്‍­പ്പന­ക്ക് നി­രവ­ധി ഏ­ജന്റു­മാര്‍ രം­ഗ­ത്തു­ണ്ട്. കു­ട്ടിക­ളെ കൂ­ടാ­തെ മു­തിര്‍­ന്ന­വരും പാന്‍­പ­രാ­ഗു­കള്‍ ര­ഹ­സ്യ­മാ­യി വില്‍­പ­ന­ന­ട­ത്തുന്നു. തീ­വ­ണ്ടി­ക­ളില്‍ പാര്‍­സ­ലാ­യാ­ണ് പാന്‍­പ­രാ­ഗു­കള്‍ റെ­യില്‍­വേ­സ്റ്റേ­ഷ­നു­ക­ളില്‍ എ­ത്തി­ക്കു­ന്നത്. ര­ണ്ട് രൂ­പ വി­ല­യു­ള്ള പാന്‍­പ­രാ­ഗി­ന് 10 ഉം, 15 ഉം രൂ­പ­യാ­ണ് വാ­ങ്ങു­ന്നത്. കേ­ര­ള­ത്തില്‍ പാന്‍­പ­രാ­ഗ് വില്‍­പ­ന നി­രോ­ധി­ച്ച­തോ­ടെ വന്‍­മാ­ഫി­യാ­സം­ഘം ത­ന്നെ പുതി­യ ക­ള്ള­ക്ക­ട­ത്തിനും വില്‍­പന­യ്ക്കും രം­ഗ­ത്തു­വ­ന്നി­ട്ടുണ്ട്.
പണസ­ഞ്ചി­യില്‍ ഒ­ളി­പ്പി­ച്ച് പാന്‍­പ­രാ­ഗ്; വി­ദ്യാര്‍­ത്ഥി­ക­ളെ മു­ന്നി­ലിറ­ക്കി വില്‍­പന
പാന്‍­പ­രാ­ഗ് പി­ടി­കൂ­ടി­യാല്‍ ത­ന്നെ കാ­ര്യമാ­യ ശി­ക്ഷ­യൊന്നും ല­ഭി­ക്കാ­ത്തതു­കൊ­ണ്ട് കൂ­ടു­തല്‍­പേര്‍ പു­തി­യ­തൊ­ഴി­ലി­നി­റ­ങ്ങി­യി­ട്ടുണ്ട്. കു­ട്ടിക­ളെ പി­ടി­കൂ­ടി­യാല്‍ പ­ല­പ്പോഴും പോ­ലീ­സ് ഒ­രു താക്കീതോ ര­ക്ഷി­താക്ക­ളെ വ­രു­ത്തി അ­വ­രോ­ട് കാ­ര്യം­പറ­ഞ്ഞ് വി­ട്ട­യ­ക്കു­ക­യോയാണ് പ­തിവ്. ദി­വ­സവും നല്ല­വ­രു­മാ­നം ല­ഭി­ക്കാന്‍ തു­ട­ങ്ങി­യ­തോ­ടെ ചി­ല ­ര­ക്ഷി­താ­ക്ക­ളു­ടെ ഒ­ത്താ­ശ­യോ­ടെയും കു­ട്ടി­കള്‍ പാന്‍­പ­രാ­ഗ് വില്‍­പ­ന­യ്­ക്ക് ഇറങ്ങുന്നു­ണ്ട്.

പാന്‍­പ­രാ­ഗി­ന്റെ നി­രോധ­നം നി­ല­വില്‍വ­ന്ന് മാ­സം­ര­ണ്ട്­ക­ഴി­ഞ്ഞിട്ടും പാന്‍­പ­രാ­ഗി­ന്റെ ഉ­പ­യോ­ഗം കു­റ­യ്­ക്കാന്‍ ക­ഴി­ഞ്ഞി­ട്ടി­ല്ലെ­ന്ന­താ­ണ് യാ­ഥാര്‍­ത്ഥ്യം. തു­ട­ക്ക­ത്തില്‍ ഏ­താ­നും ദി­വ­സ­ങ്ങ­ളില്‍ പോ­ലീ­സും ആ­രോ­ഗ്യ­വി­ഭാ­ഗവും ന­ട­പ­ടി­ കര്‍ശ­ന­മാ­ക്കി­യി­രു­ന്നു­വെ­ങ്കിലും ഇ­പ്പോള്‍ ന­ടപ­ടി പേ­രി­നു­മാ­ത്ര­മാ­യ­തോ­ടെ പാന്‍­പ­രാ­ഗി­ന്റെ വില്‍­പ­ന കൂ­ടു­തല്‍ ശ­ക്ത­മാ­യി­രി­ക്കു­ക­യാണ്. സ്­കഌ­കള്‍ക്കും കോ­ളേ­ജു­കള്‍ക്കും സ­മീപ­ത്തെ ക­ട­ക­ളി­ലാ­ണ് പാന്‍­പ­രാ­ഗ് വില്‍­പ­ന ഏ­റ്റ­വും­കൂ­ടു­തല്‍ ന­ട­ക്കു­ന്നത്.

Keywords:  Kasaragod, Police, Student, Busstand, Panmasala, Seized

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia