Pollution | സ്വകാര്യ സ്ഥലത്ത് വ്യാപകമായി പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നതായി

● മൊഗ്രാൽ മീലാദ് നഗർ-നാങ്കി ലിങ്ക് റോഡിലാണ് സംഭവം
● സിസിടിവി ക്യാമറകൾ സ്ഥാപിക്കാത്തത് മാലിന്യം തള്ളുന്നവർക്ക് സഹായകമാവുന്നു.
● ഹരിത കർമ സേനയ്ക്ക് മാലിന്യം നൽകാത്തവരാണ് പിന്നിലെന്ന് ആരോപണം
മൊഗ്രാൽ: (KasargodVartha) മാലിന്യമുക്ത നവകേരളത്തിനായി സംസ്ഥാനം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങുമ്പോൾ സ്വകാര്യ സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് പതിവാകുന്നതായി പരാതി. സ്വകാര്യ സ്കൂളിന് സമീപത്തെ പറമ്പിലാണ് മാലിന്യം തള്ളുന്നത്. മൊഗ്രാൽ മീലാദ് നഗർ-നാങ്കി ലിങ്ക് റോഡിലാണ് പ്രശ്നം രൂക്ഷമായിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് ഹരിത കർമ സേനയ്ക്ക് നൽകാത്തവരാണ് മാലിന്യം പറമ്പിലേക്ക് വലിച്ചിറിയുന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള കർശന നടപടികളാണ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡും, കേരള പഞ്ചായത്ത് ആക്ട് 219 പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപടി സ്വീകരിച്ചു വരുന്നത്. എന്നിട്ടും ഈ വലിച്ചെറിയൽ സംസ്കാരത്തിന് അറുതിയാവുന്നില്ല. ഈ ഭാഗത്ത് അടുത്ത വീടുകളിലൊന്നും സിസിടിവി ക്യാമറ ഇല്ലാത്തതും മാലിന്യം വലിച്ചെറിയുന്നവർക്ക് സഹായകമാവുന്നുണ്ട്.
മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് ജില്ലയിൽ കഴിഞ്ഞ മാസം വിവിധ ഇടങ്ങളിലായി ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ക്വാർട്ടേഴ്സ് ഉടമകൾക്കും, സൂപ്പർമാർക്കറ്റ് ഉടമകൾക്കും വലിയ പിഴയാണ് ചുമത്തിയത്. അതിനിടെ കഴിഞ്ഞദിവസം മൊഗ്രാൽ ടൗണിലെ ഹോട്ടലിൽ നിന്ന് മലിനജലം ഒഴുകിയ സംഭവത്തിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി പൊട്ടിയ പൈപ്പ് നന്നാക്കാൻ ഹോട്ടലുടമക്ക് അടിയന്തര നിർദേശം നൽകിയിട്ടുണ്ട്.
മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ കാര്യക്ഷമമായി നടത്താൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ശുചീകരണ ജീവനക്കാരുടെ കുറവുണ്ടെങ്കിൽ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. 2025 മാർച്ച് 30 വരെയുള്ള കാലയളവിൽ നിയമിക്കാനാണ് അനുമതി ഉള്ളത്.
ഇവരുടെ വേദനം തനത് ഫണ്ടിൽ നിന്നോ, മാലിന്യ സംസ്കരണ ഫണ്ടിൽ നിന്നോ, സിഎസ് ആർ ഫണ്ടിൽ നിന്നോ കണ്ടെത്തണമെന്നാണ് നിർദേശം. റോഡുകൾ മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ, കാനകൾ, തോടുകൾ, മാലിന്യ കൂനകൾ തുടങ്ങിയ വൃത്തിയാക്കാൻ ഇവരെ നിയോഗിക്കാമെന്നും തദ്ദേശ വകുപ്പിന്റെ നിർദേശത്തിലുണ്ട്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക.
Complaints are rising about the dumping of plastic waste in private areas. The problem is severe on the Mogral Meelad Nagar-Nanki Link Road. Residents allege that those who do not hand over plastic waste to the Green Action Force are throwing it into the fields. Despite the strict action taken by the District Enforcement Squad and the Local Self Government Institutions under the Kerala Panchayat Act 219, this throwing culture is not coming to an end. The lack of CCTV cameras in the nearby houses is also helping those who throw garbage.
#WasteManagement #CleanKerala #PlasticWaste #Mogral #Kasargod #Environment