city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പി­താ­വി­ന്റെ ക­ട­ബാ­ധ്യ­ത­: പൂ­ജയും തേ­ജ­ശ്രീ­യും ജീ­വി­ത വ­ഴി­യില്‍ പ­ത­റുന്നു

പി­താ­വി­ന്റെ ക­ട­ബാ­ധ്യ­ത­: പൂ­ജയും തേ­ജ­ശ്രീ­യും ജീ­വി­ത വ­ഴി­യില്‍ പ­ത­റുന്നു

 മൊ­ഗ്രാല്‍­പു­ത്തൂര്‍: ജീവി­ത വ­ഴി­യില്‍ പ­ത­റു­ക­യാ­ണ് മൊ­ഗ്രാല്‍ പു­ത്തൂര്‍ ഗ­വ. ഹ­യര്‍ സെ­ക്കന്‍ഡ­റി സ്­കൂള്‍ വി­ദ്യാര്‍­ത്ഥി­കളാ­യ പൂ­ജ­യും, തേ­ജ­ശ്രീ­യും. ത­ല­ചാ­യ്­ക്കു­ന്ന അ­ട­ച്ചു­റ­പ്പില്ലാ­ത്ത കൂ­ര­പോലും ജ­പ്­തി ചെ­യ്യാ­നു­ള്ള നീ­ക്ക­മാണ് ഈ കു­രു­ന്നു­ക­ളു­ടെ ജീ­വി­ത­മോ­ഹ­ത്തി­ന് വി­ഘാ­ത­മാ­കു­ന്നത്. അ­ച്ഛന്‍ വര്‍­ഷ­ങ്ങള്‍­ക്ക് മു­മ്പ് വ­രു­ത്തി­വെ­ച്ച ക­ട­ബാ­ധ്യ­ത­യി­ലാണ് കി­ട­പ്പാ­ടം­ പോലും ഇല്ലാ­താ­ക്കു­ന്ന­ത്.

അച്ഛ­ന്റെ മ­ര­ണ­ത്തോ­ടെ ജീ­വി­തം ത­ള്ളിനീ­ക്കാന്‍ പെ­ടാ­പാ­ടു­പെ­ടു­ന്ന ഇ­വര്‍ ജ­പ്­തി­ഭീ­ഷണി­യോ­ടെ ആകെ ത­കര്‍­ന്നി­രി­ക്കു­ക­യാണ്. അ­ച്ഛന്‍ സു­രേ­ന്ദ്രന്‍ ഹൗ­സിം­ഗ് ബോര്‍­ഡില്‍ നി­ന്നെ­ടു­ത്ത് വാ­യ്­പ­യാ­ണ് ഇ­വര്‍­ക്ക് വി­ന­യാ­യത്. സു­രേ­ന്ദ്രന്‍ 2008ല്‍ അ­സു­ഖ­ബാ­ധി­ത­നാ­യി മും­ബൈയില്‍ വെ­ച്ച് മ­രിച്ചു. മൃ­ത­ദേ­ഹം നാ­ട്ടി­ലെ­ത്തി­ക്കാന്‍ ക­ഴി­യാ­ത്ത­തി­നാല്‍ അച്ഛ­ന്റെ മു­ഖം അ­വ­സാ­ന­മാ­യി ഒ­രു നോക്കു കാ­ണാനും ഈ കു­രു­ന്നു­കള്‍­ക്ക് ഭാ­ഗ്യ­മുണ്ടാ­യി­രുന്നില്ല. മൃ­ത­ദേ­ഹം മും­ബൈ­യില്‍ തന്നെ സം­സ്­ക്ക­രി­ക്കു­ക­യാ­യി­രു­ന്നു.

ക്ഷ­യ­രോ­ഗിയാ­യ അ­മ്മ­ മാ­ല­തി­ക്ക് ബീ­ഡി­തെ­റു­ത്ത് 150 രൂ­പ ആഴ്­ച കൂ­ലി­യാ­യി കിട്ടും . ഈ തുക കൊ­ണ്ടാ­ണ് ജീ­വിതം. മൊ­ഗ്രാല്‍ പു­ത്തൂര്‍ ഗ­വ. ഹ­യര്‍ സെ­ക്കന്‍ഡ­റി സ്­കൂള്‍ പ്ല­സ് വണ്‍ വി­ദ്യാര്‍­ത്ഥിയാ­യ പൂ­ജ അവ­ധി ദി­വ­സ­ങ്ങ­ളില്‍ സിമന്റ് ക­ട്ട നിര്‍മാ­ണ ക­മ്പ­നി­യില്‍ തൊ­ഴി­ലെ­ടു­ത്ത് ല­ഭി­ക്കു­ന്ന തുക കൊ­ണ്ടാ­ണ് പി­ടി­ച്ചു ­നില്‍­ക്കു­ന്ന­ത്.

നാ­ട്ടു­കാ­രു­ടെ സ­ഹാ­യ­ത്തോ­ടെ നിര്‍­മി­ച്ച ഒ­റ്റ മു­റി കൂ­ര­യി­ലാ­ണ് പ്രാ­യ­പൂര്‍­ത്തിയാ­യ മ­ക്ക­ളെയും കൊ­ണ്ട് മാല­തി അ­ന്തി­യു­റ­ങ്ങു­ന്നത്. തേ­ജ­ശ്രീ ഒ­മ്പതാം ക്ലാ­സ് വി­ദ്യാര്‍­ത്ഥി­യാണ്. ഇ­ള­യ സ­ഹോദ­രി ഗീ­താ­ഞ്­ജ­ലി­ ബ­ന്ധു­വീ­ട്ടി­ലാ­ണ് വ­ള­രു­ന്നത്. സു­രേ­ന്ദ്രന്‍ വീടും പു­ര­യി­ടവും പ­ണ­യ­പ്പെ­ടു­ത്തി എ­ടു­ത്ത വാ­യ്­പ­യാ­ണ് ജ­പ്­തി­ഭീ­ഷ­ണി­ക്കി­ട­യാ­ക്കി­യത്.

മു­തലും പ­ലി­ശ­യു­മ­ട­ക്കം 1,80,000 രൂ­പ ഇ­വര്‍ അ­ട­ക്ക­ണം. കു­ടും­ബത്തി­ന്റെ ദ­യ­നീ­യാ­വ­സ്ഥ ഹൗ­സിം­ഗ് ബോര്‍­ഡ് അ­ധി­കൃ­ത­രു­ടെ ശ്ര­ദ്ധ­യില്‍­പ്പെ­ടു­ത്തി­യി­ട്ടുണ്ട്. മു­ഖ്യ­മ­ന്ത്രി­യെ ക­ണ്ട് നി­വേദ­നം നല്‍­കാന്‍ സ്­കൂള്‍ പി.ടി.എ തീ­രു­മാ­നി­ച്ചി­ട്ടുണ്ട്. ബാധ്യ­ത എ­ഴു­തി ത­ള്ളി­യാല്‍ വീ­ട് നിര്‍­മ്മാണം പൂര്‍­ത്തീ­ക­രി­ക്കാന്‍ സ­ഹ­പാഠി­കളും അ­ധ്യാ­പ­കരും ആ­ലോ­ചി­ച്ചു വ­രി­ക­യാണ്.

-സി. രാ­മ­കൃ­ഷ്ണന്‍

Keywords:  Bank Loans,Father, Mogral Puthur, Mumbai, Students, House, PTA, Kasaragod, Kerala, Dept

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia