city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കരാറുകാരന്റെ വീടിന് നേരെ വെടിവെപ്പ്; പ്രതി മുഹമ്മദലിയെ വിട്ടുകിട്ടാന്‍ പോലീസ് കോടതിയിലേക്ക്

കാസര്‍കോട്: (www.kasargodvartha.com 19.06.2014) ബേവിഞ്ചയിലെ പ്രമുഖ പി.ഡബ്ല്യൂ.ഡി കരാറുകാരന്‍ എം.ടി മുഹമ്മദ് കുഞ്ഞി ഹാജിയുടെ വീടിന് നേരെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ ഉപ്പള കുരുഡപദവ് സ്വദേശിയും പുത്തൂരില്‍ താമസക്കാരനുമായ മുഹമ്മദലി എന്ന മുന്നയെ (30) യെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും.

മംഗലാപുരത്തെ അധോലോക നേതാവ് രവി പൂജാരിയുടെ കൂട്ടാളിയാണ് മുഹമ്മദലി. കഴിഞ്ഞ ദിവസം മംഗലാപുരത്തെ ആന്റി റൗഡി സ്‌ക്വാഡാണ് മുഹമ്മദലിയെ പിടികൂടിയത്. മംഗലാപുരം പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ബേവിഞ്ചയിലെ കരാറുകാരന്റെ വീട്ടിലേക്ക് മുനീര്‍ എന്നയാള്‍ക്കൊപ്പം എത്തി രണ്ട് തവണ വെടിവെച്ചതെന്ന വിവരം പുറത്തു വന്നത്. വന്‍തുക ആവശ്യപ്പെട്ട് ഫോണിലൂടെ ഭീഷണി മുഴക്കിയ ശേഷമാണ് 2010 ലും 2013 ലും രണ്ട് തവണ വീടിന് നേരെ വെടി വെച്ചത്.

സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആവശ്യമുള്ളതിനാലാണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത്. 2011 ല്‍ കോണ്‍ഗ്രസ് നേതാവ് വോര്‍ക്കാടിയിലെ പ്രഭാകര ചൗട്ടയെ വധിക്കാന്‍ ശ്രമിച്ച കേസിലും പോലീസ് മുഹമ്മദലിയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. അധോലോക സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് കോണ്‍ഗ്രസ് നേതാവിനെ കൊല്ലാന്‍ പദ്ധതിയിട്ടത്. 2011 ല്‍ മഞ്ചേശ്വരത്തെ ഒരു ബിസിനസ്‌കാരനേയും അലിയും സംഘവും അക്രമിച്ചിരുന്നു.

സിദ്ദീഖ് എന്ന മറ്റൊരു യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ട കാലിയാ റഫീഖിനും സംഘത്തിനും കാര്‍ ഏര്‍പ്പാടാക്കിക്കൊടുത്തത് അലിയായിരുന്നു. ഉപ്പള സ്വദേശിയായ മുത്തലിബിനെ മംഗലാപുരത്ത് വെച്ച് വെടിവെച്ച് കൊന്ന സംഘത്തിലെ അംഗങ്ങളായ റഫീഖിനും സംഘത്തിനും തോക്കും തിരയും കൈമാറിയതും അലിയാണെന്ന് പോലീസ് സൂചിപ്പിക്കുന്നു.

2007 ല്‍ 25 ലക്ഷം രൂപയുടെ കള്ള നോട്ടുമായി അലിയെ ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തിരുന്നു. ദുബൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വരികയായിരുന്ന വിമാനത്തിലാണ് കള്ള നോട്ടു കൊണ്ടു വന്നത്. ഈ കേസിലും അലി ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.

കരാറുകാരന്റെ വീടിന് നേരെ വെടിവെപ്പ്; പ്രതി മുഹമ്മദലിയെ വിട്ടുകിട്ടാന്‍ പോലീസ് കോടതിയിലേക്ക്


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ജൂനിയര്‍ വീരപ്പന്‍ റിമാന്‍ഡില്‍

Keywords: Kasaragod, Bevinja, Attack, Police, court, court order, Contractors, custody, Police to approach court for shooting accused.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia