city-gold-ad-for-blogger

Transfer | കാസർകോട് നഗരത്തിലെ ഓടോറിക്ഷ ഡ്രൈവറുടെ മരണം: ആരോപണ വിധേയനായ എസ്ഐയെ ചന്തേരയിലേക്ക് സ്ഥലം മാറ്റി

police si transferred amidst auto drivers death controversy
Representational image generated by Meta AI

● നടപടി ഡ്രൈവർമാരുടെ പ്രതിഷേധത്തെ തുടർന്ന്.
● പൊലീസ് കസ്റ്റഡിയിലെടുത്ത ഓടോറിക്ഷ വിട്ടുകൊടുത്തില്ലെന്ന് ആക്ഷേപം.
● എസ്ഐയെ  ജില്ലാ പൊലീസ് മേധാവി നേരിട്ട് വിളിപ്പിച്ചു.

കാസർകോട്: (KasargodVartha) നാല് ദിവസം മുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്ത ഓടോറിക്ഷ വിട്ടുകൊടുക്കാത്തതിൻ്റെ മനോവിഷമത്തിൽ കഴിയുകയായിരുന്ന ഓടോറിക്ഷ ഡ്രൈവറെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണ വിധേയനായ കാസർകോട് ടൗൺ എസ് ഐ പി അനൂപിനെ ചന്തേരയിലേക്ക് സ്ഥലം മാറ്റി.

കാസർകോട് റെയിൽവെ സ്റ്റേഷന് സമീപത്ത് വാടക ക്വാർടേഴ്സിൽ താമസിച്ച് വരികയായിരുന്ന അബ്ദുൽ സത്താറിന്റെ (55) മരണവുമായി ബന്ധപ്പെട്ടാണ് സ്ഥലം മാറ്റം. മൂന്ന് വർഷത്തോളമായി റെയിൽവേ സ്റ്റേഷൻ റോഡിലെ വാടക ക്വാർടേഴ്സിൽ താമസിക്കുന്ന ഇദ്ദേഹം നഗരത്തിൽ ഓടോറിക്ഷ ഓടിച്ച് കുടുംബം പുലർത്തുകയായിരുന്നു. 

നാല് ദിവസം മുമ്പ് വൈകീട്ട് 5.55 മണിയോടെ കാസർകോട് ഗീത ജംക്ഷൻ റോഡിൽ വെച്ച് അബ്ദുൽ സത്താർ ഓടിച്ച കെ എൽ 14 എഡി 9971 നമ്പർ ഓടോറിക്ഷ പൊതുജനങ്ങൾക്കും യാത്രക്കാർക്കും മാർഗതടസ്സം ഉണ്ടാക്കുന്ന വിധം റോഡിൻ്റെ മധ്യത്തിൽ നിർത്തിയെന്ന കുറ്റം ചുമത്തിയാണ് ബിഎൻഎസ്എസ് ആക്ട് 35/3 പ്രകാരം നോടീസ് നൽകി ഓടോറിക്ഷ കസ്റ്റഡിയിലെടുത്തത്.

police si transferred amidst auto drivers death controversy

വായ്പ എടുത്താണ് ഓടോറിക്ഷ വാങ്ങിയതെന്നും വാഹനം വിട്ടുതരണമെന്നും കരഞ്ഞ് പറഞ്ഞ് ആവശ്യപ്പെട്ട് പലതവണ പൊലീസ് സ്റ്റേഷനിലേക്ക് പോയെങ്കിലും എസ്ഐ അനൂപ് ഓടോറിക്ഷ വിട്ടുകൊടുക്കാൻ തയ്യാറായില്ലെന്നാണ് ആക്ഷേപം. ഹോം ഗാർഡ് ആണ് ഓടോറിക്ഷ മാർഗതടസം സൃഷ്ടിച്ചതായി പൊലീസിനെ അറിയിച്ചത്.

എസ്ഐ ഓടോറിക്ഷ വിട്ടുകൊടുക്കാത്തതിനാൽ മറ്റ് ഡ്രൈവർമാർക്കൊപ്പം കാസർകോട് ഡിവൈഎസ്‌പി സി കെ സുനിൽകുമാറിനെ ഓഫീസിൽ നേരിട്ട് ചെന്ന് അദ്ദേഹവുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ പിഴയടച്ച് വിട്ടുകൊടുക്കാൻ നിർദേശിച്ചതായാണ് വിവരം. തിരിച്ച് ഓടോറിക്ഷ ഡ്രൈവർ സ്റ്റേഷനിൽ എത്തിയപ്പോൾ പല കാരണങ്ങൾ പറഞ്ഞ് വാഹനം വിട്ടുകൊടുക്കാതെ തടഞ്ഞുവെക്കുകയായിരുന്നുവെന്നാണ് പരാതി.

ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച വൈകീട്ടോടെ അബ്ദുൽ സത്താറിനെ ക്വാർടേഴ്‌സിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതോടെ ഡ്രൈവർമാർ സംഘടിക്കുകയും ഇൻക്വസ്റ്റ് നടപടിക്കെത്തിയ പൊലീസിനെ തടയുകയും ചെയ്തു. ഓടോറിക്ഷ ഡ്രൈവർമാരെ പൊലീസ് അനാവശ്യമായി ഉപദ്രവിക്കുകയാണെന്നും ഡ്രൈവർമാരെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. 

250 രൂപ പിഴയടച്ച് വിട്ടുകൊടുക്കേണ്ട ഓടോറിക്ഷയാണ് പൊലീസ് അനാവശ്യമായി പിടിച്ചുവെച്ചതെന്നും  പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. മരണത്തെ തുടർന്ന് നഗരത്തിലെ മുഴുവൻ ഓടോറിക്ഷകളും ഓട്ടം നിർത്തി പണിമുടക്കി. പണിമുടക്കിയ ഡ്രൈവർമാർ കാസർകോട് പൊലീസ് സ്റ്റേഷനിലേക്ക് മാർചും നടത്തിയിരുന്നു. കാസൾകോട് ഡിവൈഎസ്പി പ്രശ്‌ന പരിഹാരത്തിനായി ഓടോറിക്ഷ ഡ്രൈവർമാരുമായി പൊലീസ് സ്റ്റേഷനിൽ ചർച്ച നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ഡി ശിൽപ ആരോപണ വിധേയനായ എസ് ഐയെ ഓഫീസിൽ നേരിട്ട് വിളിപ്പിച്ചാണ് സ്ഥലം മാറ്റ ഉത്തരവ് നൽകിയത്.

#Kasargod #autodriver #police #controversy #justice #kerala #india

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia