city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാ­ഞ്ഞ­ങ്ങാ­ട്ടെ പ­ട്ടാ­ള­വേ­ഷം: കേസ് പിന്‍­വ­ലി­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് മ­ന്ത്രി­ക്ക് ക­ത്ത്

കാ­ഞ്ഞ­ങ്ങാ­ട്ടെ പ­ട്ടാ­ള­വേ­ഷം: കേസ് പിന്‍­വ­ലി­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് മ­ന്ത്രി­ക്ക് ക­ത്ത്
കാ­ഞ്ഞ­ങ്ങാട്: ഈ­വര്‍­ഷം ഫെ­ബ്രു­വ­രി­യില്‍ ന­ബിദി­ന റാലി­യോ­ട­നു­ബ­ന്ധി­ച്ച് കാ­ഞ്ഞ­ങ്ങാ­ട് ന­ട­ന്ന റൂ­ട്ട് മാര്‍­ചില്‍ പ­ട്ടാ­ള­വേ­ഷം ഉ­പ­യോ­ഗി­ച്ച­തി­ന്റെ പേ­രില്‍ പോ­ലീ­സ് ചാര്‍­ജ്‌­ചെയ്­ത കേ­സ് പിന്‍­വ­ലി­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് മുസ്ലിം ലീ­ഗ് ജില്ലാ വൈ­സ് പ്ര­സി­ഡന്റ് എ. ഹ­മീ­ദ് ഹാ­ജി ആ­ഭ്യ­ന്ത­ര­മ­ന്ത്രി­ക്ക് തു­റ­ന്ന­ക­ത്ത­യച്ചു.

ക­ഴി­ഞ്ഞ­ദി­വ­സം മ­ദ്യ­വി­രു­ദ്ധ പ്ര­ച­ര­ണ­ത്തി­ന്റെ ഭാ­ഗ­മാ­യി മു­ഖ്യ­മ­ന്ത്രി­യു­ടെ വ­സ­തി­യി­ലേ­ക്ക് പ­ട്ടാ­ള­വേ­ഷം ധ­രി­ച്ച് ന­ടത്തിയ മാര്‍­ചി­നെ­തി­രെ പോ­ലീ­സ് കേ­സെ­ടു­ക്കാ­ത്ത സാ­ഹ­ച­ര്യ­ത്തി­ലാ­ണ് സമാ­ന സം­ഭ­വ­ത്തില്‍ കാ­ഞ്ഞ­ങ്ങാ­ട്ടെ­ടു­ത്ത കേ­സ് പിന്‍­വ­ലി­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് ഹ­മീ­ദ് ഹാ­ജി കത്തെ­ഴു­തി­യത്. നേര­ത്തെ വിവി­ധ സ­മ­യ­ങ്ങ­ളില്‍ ഇ­തേ ആ­വശ്യം ഉ­ന്ന­യി­ച്ച് ഹ­മീ­ദ് ഹാ­ജിയും മ­റ്റു ലീ­ഗ് നേ­താ­ക്കളും സര്‍­ക്കാ­റി­ന് സ­മര്‍­പി­ച്ച ഹര്‍­ജി­ക­ളെല്ലാം പ­രി­ഗ­ണി­ക്കാ­ത്ത കാ­ര്യവും ക­ത്തില്‍ സൂ­ചി­പ്പി­ക്കു­ന്നുണ്ട്.

ക­ത്തി­ന്റെ പൂര്‍­ണ­രൂ­പം ഇങ്ങനെ

ബ­ഹു: കേ­ര­ള ആ­ഭ്യ­ന്ത­ര വ­കു­പ്പ് മ­ന്ത്രി ശ്രീ തി­രു­വ­ഞ്ചൂര്‍ രാ­ധാ­കൃ­ഷ്­ണന് കാ­സര്‍­കോ­ട് ജില്ലാ മുസ്ലിം ലീ­ഗ് വൈ­സ് പ്ര­സി­ഡന്റ് എ. ഹ­മീ­ദ് ഹാ­ജി അ­യ­ക്കു­ന്ന തു­റ­ന്ന ക­ത്ത്.

സര്‍,

ഇ­ക്ക­ഴി­ഞ്ഞ ഫെ­ബ്രുവ­രി അ­ഞ്ചി­ന് കാസര്‍­കോ­ട് ജില്ല­യി­ലെ കാ­ഞ്ഞ­ങ്ങാ­ട് ന­ട­ന്ന ന­ബി­ദിനാഘോ­ഷ­യാ­ത്ര­യില്‍ പട്ടാ­ള യൂണി­ഫോം ധ­രി­ച്ച് മാര്‍­ച് ന­ട­ത്തി­യ­തി­ന്റെ പേ­രില്‍ നൂ­റോ­ളം യു­വാ­ക്കള്‍­ക്കെ­തി­രെ ഹൊ­സ്­ദുര്‍­ഗ് പോ­ലീ­സ് എ­ടു­ത്ത കേ­സ് പിന്‍­വ­ലി­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ടുകൊ­ണ്ട് ഞാ­ന­ട­ക്ക­മു­ള്ള സാ­മൂ­ഹ്യ­പ്ര­വര്‍­ത്ത­കന്‍­മാര്‍ അങ്ങ­യെ കാസര്‍­കോ­ട് വെ­ച്ചും, തി­രു­വ­ന­ന്ത­പുര­ത്ത് വെച്ചും നേ­രില്‍ക­ണ്ട് അ­പേ­ക്ഷി­ച്ചി­ട്ടും, പ­ല സം­ഘ­ട­ന­കളും പ്ര­മേ­യം മുഖേ­ന ഗ­വണ്‍­മെന്റി­നോ­ടാ­വ­ശ്യ­പ്പെ­ട്ടിട്ടും ഇ­തുവ­രെ അ­നു­കൂ­ലമാ­യ തീ­രു­മാ­നം അ­ങ്ങ­യു­ടെ ഭാഗ­ത്ത് നി­ന്ന് ഉ­ണ്ടാ­യി­ട്ടില്ല. കാ­ഞ്ഞ­ങ്ങാ­ട്ടെ സം­ഭ­വ­ത്തില്‍ മൂ­ന്ന് പേ­രെ അ­റ­സ്റ്റു­ചെ­യ്­തു ദി­വസ­ങ്ങ­ളോ­ളം ജ­യി­ലി­ല­ട­ക്കു­കയും പ­ല­രു­ടെയും വീ­ടു­ക­ളില്‍ അര്‍­ധ­രാ­ത്രി­യില്‍ പോ­ലീ­സ് പരി­ശോ­ധ­ന ന­ട­ത്തി യൂണി­ഫോം പി­ടി­ച്ചെ­ടു­ക്കു­ക­യു­മു­ണ്ടായി. എ­ന്നാല്‍ കോ­ട്ടയ­ത്ത് പട്ടാ­ള യൂണി­ഫോം ധ­രിച്ച് മാര്‍­ച് ചെ­യ്­ത­വര്‍­ക്ക് പോ­ലീ­സ് അ­കമ്പ­ടി സേ­വി­ക്കു­ക­യാ­ണ് ഉ­ണ്ടാ­യത്.

കാ­ഞ്ഞ­ങ്ങാ­ട് പ­ട്ടാ­ള­യൂണി­ഫോം മാ­ത്ര­മാ­ണ് അ­നു­ക­രി­ച്ച­തെ­ങ്കില്‍ കോ­ട്ട­യ­ത്ത് യൂണി­ഫോമി­നോ­ടൊ­പ്പം പ­ട്ടാ­ള ഹെലി­കോ­പ്­ടറും മാര്‍­ചില്‍ അ­ണി­നി­രന്നു. കാ­ഞ്ഞ­ങ്ങാ­ട് പ്രാ­ദേ­ശി­ക മഹല്ല് ജ­മാഅ­ത്ത് ക­മ്മി­റ്റി­ക­ളാ­ണ് റാ­ലി സം­ഘ­ടി­പ്പി­ച്ച­തെ­ങ്കില്‍ കോ­ട്ടയ­ത്ത് കേ­ര­ള കാ­ത്ത­ലി­ക് ബിഷ­പ് കൗണ്‍­സി­ലാ­ണ് മാര്‍­ച് സം­ഘ­ടി­പ്പി­ച്ച­തെ­ന്ന വ്യ­ത്യാ­സം മാ­ത്ര­മേ­യുള്ളു. കോ­ട്ടയ­ത്ത് പട്ടാ­ള വേ­ഷം ധ­രി­ച്ച് മാര്‍­ച് ന­ട­ത്തുന്ന­ത് കു­റ്റ­ക­ര­മ­ല്ലെ­ങ്കില്‍ ഏ­ഴ് മാ­സം മു­മ്പ് ഇ­തേ വേ­ഷം ധ­രി­ച്ച് കാ­ഞ്ഞ­ങ്ങാ­ട് മാര്‍­ച് ­നട­ത്തിയ­ത് മാത്രം എ­ങ്ങി­നെ കു­റ്റ­ക­ര­മാ­കും.? ടി.പി. ച­ന്ദ്രശേ­ഖ­രന്‍ വ­ധ­ക്കേ­സി­ലും, ത­ളി­പ്പ­റ­മ്പി­ലെ ശു­ക്കൂര്‍ വ­ധ­ക്കേ­സി­ലും, അ­ങ്ങെ­ടു­ത്ത ധീ­രമാ­യ നി­ല­പാ­ടി­ലൂ­ടെ അ­ങ്ങ് നീ­തി­ക്കും, ന്യാ­യ­ത്തിനും വേ­ണ്ടി നി­ല­കൊ­ള്ളു­ന്ന കേ­ര­ള­ത്തി­ന്റെ ആ­ഭ്യ­ന്ത­ര­മ­ന്ത്രി­യാ­ണെ­ന്ന് പ്ര­വര്‍­ത്തി­യി­ലൂ­ടെ തെ­ളി­യി­ച്ച അ­ങ്ങ­യോ­ട് ഒ­രു അ­പേ­ക്ഷ മാ­ത്ര­മേ ഉള്ളു. കോ­ട്ടയ­ത്തെ കേ­ര­ള കാ­ത്ത­ലി­ക് ബിഷ­പ് കൗണ്‍­സി­ലി­ന് ല­ഭി­ച്ച നീ­തി കാ­ഞ്ഞ­ങ്ങാ­ട്ടെ മുസ്ലിം മഹല്ല് ജ­മാ­അ­ത്തു­കള്‍ക്കും ല­ഭ്യ­മാ­ക്കാന്‍ അ­ങ്ങ് അ­ടി­യ­ന്തി­ര­മായും ഇ­ട­പെ­ട­ണ­മെ­ന്നാണ്.

കാ­ല­താമ­സം കൂ­ടാ­തെ തീ­രു­മാ­നം ഉ­ണ്ടാ­കു­മെ­ന്ന പ്ര­തീ­ക്ഷ­യോ­ടെ

ബ­ഹു­മാ­ന­പൂ­രസ­രം
എ. ഹ­മീ­ദ് ഹാജി

Keywords:  Kasaragod, Muslim-league, Minister Thiruvanchoor Radhakrishnan, Kerala, Police, Case, Military, Kanhangad

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia