റവന്യൂ മന്ത്രിയുടെ മണ്ഡലത്തില്‍ വില്ലേജ് ഓഫീസറില്ലാതായിട്ട് ഒന്നര മാസം; ദുരിതംപേറി ജനങ്ങള്‍
Mar 18, 2019, 18:47 IST
കരിന്തളം: (www.kasargodvartha.com 18.03.2019) റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ മണ്ഡലമായ കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കരിന്തളത്ത് വില്ലേജ് ഓഫീസര്‍മാര്‍ വാഴുന്നില്ല. കഴിഞ്ഞ ഒന്നരമാസമായി വില്ലേജ് ഓഫീസര്‍മാരില്ലാതെ നട്ടം തിരിയുകയാണ് നാട്ടുകാര്‍. രണ്ടര വര്‍ഷത്തോളം കാലം കൊല്ലം സ്വദേശിയായ വില്ലേജ് ഓഫീസര്‍ അനിയന്‍കുഞ്ഞ് ഇവിടത്തന്നെ താമസിച്ച് സേവനമനുഷ്ഠിച്ചിരുന്നു. അക്കാലത്ത് ജനങ്ങള്‍ക്ക് എല്ലാ കാര്യങ്ങളും എളുപ്പത്തില്‍ സാധിച്ചിരുന്നു.
ഇദ്ദേഹം സ്ഥലം മാറിപ്പോയപ്പോള്‍ നേരത്തെ താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥനായിരുന്ന മലപ്പുറം സ്വദേശിയെ സ്ഥാനക്കയറ്റം നല്‍കി ഇവിടെ വില്ലേജ് ഓഫീസറായി നിയമിച്ചു. എന്നാല്‍ ഏതാനും ദിവസം ഇവിടെ ജോലി ചെയ്ത ശേഷം ഇദ്ദേഹം സ്വന്തം നാട്ടിലേക്ക് സ്ഥലം മാറിപ്പോയി. ഇതിന് ശേഷം കിനാനൂര്‍ വില്ലേജ് ഓഫീസര്‍ക്കായിരുന്നു താല്ക്കാലിക ചുമതല. അദ്ദേഹത്തിന് ജോലി ഭാരം കൂടുതലായതോടെ പരപ്പ വില്ലേജ് ഓഫീസര്‍ക്ക് ചുമതല കൈമാറി. ഇദ്ദേഹമാകട്ടെ ഒന്നോ രണ്ടോ ദിവസം മാത്രമാണ് കരിന്തളം വില്ലേജ് ഓഫീസില്‍ എത്തുന്നത്. മറ്റുള്ള ദിവസങ്ങളില്‍ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി കിലോമീറ്ററുകള്‍ താണ്ടി പരപ്പയില്‍ എത്തണം. അവിടെ ചെന്നാല്‍ തന്നെ പലപ്പോഴും വില്ലേജ് ഓഫീസര്‍ മറ്റാവശ്യങ്ങള്‍ക്കായി ഓഫീസിന് പുറത്തായിരിക്കും. ഇപ്പോള്‍ ഭവന വായ്പ, ക്ഷേമ പെന്‍ഷനുകള്‍, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങി വിവിധ കാര്യങ്ങള്‍ക്കായി കരിന്തളത്തെ ജനങ്ങള്‍ക്ക് ഏറെ വലയേണ്ട ദുരവസ്ഥയാണ്.
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതോടെ തെരെഞ്ഞെടുപ്പ് കഴിയാതെ വില്ലേജ് ഓഫീസറെ നിയമിക്കാനും കഴിയില്ല. അതു കൊണ്ട് തന്നെ പുതിയ വില്ലേജ് ഓഫീസര്‍ക്കായി ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ട ഗതികേടിലാണ് കരിന്തളത്തെ ജനങ്ങള്‍. നിലവില്‍ വില്ലേജ് ഓഫീസര്‍ക്ക് പുറമേ നാല് ജീവനക്കാരാണ് കരിന്തളം വില്ലേജ് ഓഫീസില്‍ ഉള്ളത്. ഇടുങ്ങിയ വില്ലേജ് ഓഫീസിനകത്ത് നിന്നു തിരിയാന്‍ പോലും കഴിയാത്ത ഗതികേടിലാണ് ഈ ജീവനക്കാരും.
ഇദ്ദേഹം സ്ഥലം മാറിപ്പോയപ്പോള്‍ നേരത്തെ താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥനായിരുന്ന മലപ്പുറം സ്വദേശിയെ സ്ഥാനക്കയറ്റം നല്‍കി ഇവിടെ വില്ലേജ് ഓഫീസറായി നിയമിച്ചു. എന്നാല്‍ ഏതാനും ദിവസം ഇവിടെ ജോലി ചെയ്ത ശേഷം ഇദ്ദേഹം സ്വന്തം നാട്ടിലേക്ക് സ്ഥലം മാറിപ്പോയി. ഇതിന് ശേഷം കിനാനൂര്‍ വില്ലേജ് ഓഫീസര്‍ക്കായിരുന്നു താല്ക്കാലിക ചുമതല. അദ്ദേഹത്തിന് ജോലി ഭാരം കൂടുതലായതോടെ പരപ്പ വില്ലേജ് ഓഫീസര്‍ക്ക് ചുമതല കൈമാറി. ഇദ്ദേഹമാകട്ടെ ഒന്നോ രണ്ടോ ദിവസം മാത്രമാണ് കരിന്തളം വില്ലേജ് ഓഫീസില്‍ എത്തുന്നത്. മറ്റുള്ള ദിവസങ്ങളില്‍ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി കിലോമീറ്ററുകള്‍ താണ്ടി പരപ്പയില്‍ എത്തണം. അവിടെ ചെന്നാല്‍ തന്നെ പലപ്പോഴും വില്ലേജ് ഓഫീസര്‍ മറ്റാവശ്യങ്ങള്‍ക്കായി ഓഫീസിന് പുറത്തായിരിക്കും. ഇപ്പോള്‍ ഭവന വായ്പ, ക്ഷേമ പെന്‍ഷനുകള്‍, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങി വിവിധ കാര്യങ്ങള്‍ക്കായി കരിന്തളത്തെ ജനങ്ങള്‍ക്ക് ഏറെ വലയേണ്ട ദുരവസ്ഥയാണ്.
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതോടെ തെരെഞ്ഞെടുപ്പ് കഴിയാതെ വില്ലേജ് ഓഫീസറെ നിയമിക്കാനും കഴിയില്ല. അതു കൊണ്ട് തന്നെ പുതിയ വില്ലേജ് ഓഫീസര്‍ക്കായി ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ട ഗതികേടിലാണ് കരിന്തളത്തെ ജനങ്ങള്‍. നിലവില്‍ വില്ലേജ് ഓഫീസര്‍ക്ക് പുറമേ നാല് ജീവനക്കാരാണ് കരിന്തളം വില്ലേജ് ഓഫീസില്‍ ഉള്ളത്. ഇടുങ്ങിയ വില്ലേജ് ഓഫീസിനകത്ത് നിന്നു തിരിയാന്‍ പോലും കഴിയാത്ത ഗതികേടിലാണ് ഈ ജീവനക്കാരും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Karinthalam, Revenue Minister, Village Office, No village officer in Revenue minister's constituency
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Karinthalam, Revenue Minister, Village Office, No village officer in Revenue minister's constituency
< !- START disable copy paste -->