city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നി­സാ­റി­ന്റെ മര­ണം കൊ­ല­യെ­ന്ന് സൂച­ന; ഗോ­വ പോ­ലീസ് സു­ഹൃ­ത്തി­നെ­തേ­ടുന്നു

നി­സാ­റി­ന്റെ മര­ണം കൊ­ല­യെ­ന്ന് സൂച­ന; ഗോ­വ പോ­ലീസ് സു­ഹൃ­ത്തി­നെ­തേ­ടുന്നു
കാ­സര്‍­കോട്: ഗോ­വ­യി­ലെ ലോ­ഡ്­ജില്‍ ദു­രൂ­ഹ­സാ­ഹ­ച­ര്യ­ത്തില്‍ മ­രി­ച്ച­നി­ല­യില്‍ ക­ണ്ടെത്തി­യ ദേ­ളി സ്വ­ദേ­ശി നി­സാ­റി­ന്റെ (35) മര­ണം കൊ­ല­യാ­ണെ­ന്ന സൂ­ച­ന പു­റ­ത്തു­വന്നു. ഗോ­വ മെ­ഡി­ക്കല്‍ കോ­ള­ജില്‍ ന­ടത്തിയ പോ­സ്റ്റ്‌­മോര്‍­ട്ട­ത്തി­ലെ പ്രാ­ഥമി­ക നി­ഗ­മ­ന­ത്തി­ലാ­ണ് മര­ണം കൊ­ല­യാ­ണെ­ന്ന സൂ­ച­ന ല­ഭി­ച്ച­ത്. ആ­ന്തരി­ക അ­വ­യ­വ­ങ്ങ­ളു­ടെ പരി­ശോ­ധ­ന­കൂ­ടി ന­ട­ന്നാല്‍ മാ­ത്ര­മെ മ­ര­ണം സം­ബ­ന്ധി­ച്ച് കൂ­ടു­തല്‍ കാ­ര്യ­ങ്ങള്‍ പു­റു­ത്തു­വ­രി­ക­യു­ള്ളു.

നി­സാ­റി­നൊ­പ്പം ഉ­ണ്ടാ­യി­രു­ന്ന അ­ടു­ക്ക­ത്ത്­ബ­യല്‍ സ്വ­ദേ­ശി ആ­ഷി­റി­നെ­തേ­ടി ഗോവാ­പോ­ലീ­സ് കാസര്‍­കോ­ട്ടേ­ക്ക് പു­റ­പ്പെ­ട്ടി­ട്ടുണ്ട്. ഒ­രു സ­ബ്­ഇന്‍­സ്‌­പെ­ക്ട­റു­ടെ നേ­തൃ­ത്വ­ത്തി­ലുള്ള പോ­ലീ­സ് സം­ഘ­മാ­ണ് അ­ന്വേ­ഷ­ണ­ത്തി­നാ­യി കാസര്‍­കോ­ട്ടേ­ക്ക് തി­രി­ച്ചി­ട്ടു­ള്ള­ത്. ആ­ഗ­സ്­റ്റ് 29 നാ­ണ് ഇ­വര്‍ ഗോ­വ­യി­ലെ ലോ­ഡ്­ജില്‍ മു­റി­യെ­ടു­ത്തത്. മു­റി­യെ­ടു­ക്കു­മ്പോള്‍ ആ­ഷി­റി­ന്റെ ഡ്രൈ­വിം­ഗ് ലൈ­സന്‍സ്‌­കോ­പ്പിയും മൊ­ബൈല്‍ ന­മ്പ­റു­മാ­ണ് നല്‍­കി­യി­രു­ന്ന­ത്.

വ്യാ­ഴാ­ഴ്­ച ഉ­ച്ച­യോ­ടെ­ റൂം­ബോ­യ് മു­റി വൃ­ത്തി­യാ­ക്കാന്‍ എ­ത്തി­യ­പ്പോ­ഴാ­ണ് നി­സാ­റി­നെ കി­ട­ക്ക­യില്‍ മ­രി­ച്ച­നി­ല­യില്‍ ക­ണ്ടെ­ത്തി­യത്. മൂ­ക്കില്‍ നി­ന്ന് ര­ക്തം വ­ന്ന­നി­ല­യി­ലാ­യി­രുന്നു. പി­ന്നീ­ട് പോ­ലീ­സില്‍ വിവ­രം അ­റി­യി­ക്കു­കയും പോ­ലീ­സ് ഗോ­വ­യിലെ സാ­മൂ­ഹ്യ­പ്ര­വര്‍­ത്ത­കനാ­യ രാ­ജന്‍­പിള്ള­യെ ബ­ന്ധ­പ്പെ­ട്ട് വിവ­രം നാ­ട്ടി­ല­റി­യി­ക്കു­ക­യു­മാ­യി­രുന്നു. നി­സാ­റി­ന്റെ മ­ര­ണ­ത്തി­നു­പി­ന്നില്‍ സു­ഹൃ­ത്തു­ത­ന്നെ­യാ­ണെ­ന്നാണ് ഇ­പ്പോള്‍ പോ­ലീ­സ് സം­ശ­യി­ക്കു­ന്നത്. സു­ഹൃ­ത്ത് നാ­ട­കീ­യ­മാ­യി മു­ങ്ങി­യ­താ­ണ് സം­ശ­യം­ ബ­ല­പ്പെ­ടാന്‍ കാ­രണം. ഗോ­വാ കല്ലങ്കോ­ട് ബീ­ച്ചി­ലെ ഒ­രു ചെറിയ ലോ­ഡ്­ജി­ലാ­ണ് ഇ­രു­വരും മു­റി­യെ­ടു­ത്തത്. എ­ന്തി­നാ­ണ് ഇവര്‍ ഗോ­വ­യി­ലെ­ത്തി­യ­തെ­ന്ന് ഇ­നിയും അ­റി­വാ­യി­ട്ടില്ല. വി­നോ­ദ­യാ­ത്ര­യ്ക്കാ­യി­രിക്കാം ഇ­വര്‍ എ­ത്തി­യ­തെ­ന്നാ­ണ് ക­രു­തു­ന്നത്.

ഏ­താ­നും ആല്‍­ബ­ങ്ങ­ളി­ലും, മാ­പ്പി­ള­പ്പാ­ട്ട് ഗാ­ന­ങ്ങ­ളിലും അ­ഭി­ന­യി­ച്ചി­ട്ടു­ള്ള നി­സാര്‍ ഗോ­വ­യി­ലേ­ക്ക് പോ­കു­ന്ന വിവ­രം ഭാ­ര്യ പാ­ല­ക്കു­ന്നി­ലെ ഫൗ­സിയ­യെ നേരത്തെ അ­റി­യി­ച്ചി­രുന്നു. മുങ്ങി­യ സു­ഹൃ­ത്ത് ആ­ഷിറി­നെ ക­ണ്ടെ­ത്തി­യാല്‍ മാ­ത്ര­മെ മര­ണം സം­ബ­ന്ധി­ച്ചു­ള്ള കൂ­ടു­തല്‍ വി­വ­ര­ങ്ങള്‍ പു­റ­ത്തു­വ­രി­ക­യു­ള്ളു. ആ­ഷി­റി­ന്റെ മൊ­ബൈല്‍ ന­മ്പര്‍ ട്രൈ­സ് ചെ­യ്­ത് പോ­ലീ­സ് അ­ന്വേഷണം ഊര്‍­ജ്ജി­ത­മാ­ക്കി­യി­ട്ടുണ്ട്. പോ­സ്റ്റു­മോര്‍­ട്ട­ത്തി­നു­ശേ­ഷം വെ­ള്ളി­യാഴ്­ച അര്‍­ദ്ധ­രാ­ത്രി­യോ­ടെ­യാ­ണ് മൃതദേ­ഹം ബ­ന്ധു­ക്കള്‍­ക്ക് വി­ട്ടു­കി­ട്ടി­യ­ത്.

ശ­നി­യാഴ്­ച രാ­വിലെ 9.30 മണി­യോ­ടെ മയ്യ­ത്ത് കാസര്‍­കോ­ട്ടെ­ത്തി­ക്കു­കയും തള­ങ്ക­ര മാ­ലി­ക്ക് ദീ­നാര്‍ പ­ള്ളി­യില്‍ കു­ളി­പ്പി­ച്ച ശേ­ഷം വി­ട്ടി­ലെ­ത്തിച്ച് തുടന്നു ദേ­ളി ജു­മാ മ­സ്­ജി­ദ് ഖ­ബര്‍ സ്ഥാ­നില്‍ ഖ­ബ­റ­ട­ക്കു­കയും ചെ­യ്തു. വന്‍ ജ­നാ­വ­ലി­യാ­ണ് ദേ­ളി­യി­ലെ വീ­ട്ടി­ലേ­ക്ക് ഒ­ഴു­കി­യെ­ത്തി­യത്.

Keywords:  Deli, Lodge, Police, Death, Mobile, Malik Deenar, Kerala, Kasaragod, Nisar

Related News:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia