city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആ­റംഗസം­ഘം വി­ദ്യാര്‍­ത്ഥി­നി­കളെ ഒ­രു വര്‍­ഷ­ക്കാ­ല­ത്തോ­ളം പീ­ഡി­പ്പി­ച്ച­തായി പ­രാ­തി­

ആ­റംഗസം­ഘം വി­ദ്യാര്‍­ത്ഥി­നി­കളെ ഒ­രു വര്‍­ഷ­ക്കാ­ല­ത്തോ­ളം പീ­ഡി­പ്പി­ച്ച­തായി പ­രാ­തി­
കാസര്‍­കോട്: കാസര്‍­കോട്ടും പ­രി­സ­ര­പ്ര­ദേ­ശ­ങ്ങ­ളി­ലു­മു­ള്ള ആറം­ഗ സം­ഘം ഒ­രു­വര്‍­ഷക്കാ­ല­ത്തോ­ളം പീ­ഡി­പ്പി­ച്ച­താ­യു­ള്ള പ­രാ­തി­യു­മാ­യി ര­ണ്ട് ക­മ്പ്യൂ­ട്ടര്‍ വി­ദ്യാര്‍­ത്ഥി­നി­കള്‍ പോ­ലീ­സി­നെ സ­മീ­പിച്ചു. അ­ണ­ങ്കൂര്‍ സ്വ­ദേ­ശി­നി­കളാ­യ ര­ണ്ട് പെണ്‍­കു­ട്ടി­ക­ളാ­ണ് പോ­ലീ­സി­നെ സ­മീ­പി­ച്ച­ത്.

ഇ­ന്നോ­വ, സാന്‍­ട്രോ, സൈലോ കാ­റു­ക­ളില്‍ പെണ്‍­കു­ട്ടിക­ളെ കര്‍­ണാ­ട­ക­യി­ലെ സു­ള്ള്യ­യി­ലേക്കും ബ­ദി­യ­ടു­ക്ക­യി­ലേക്കും കൂട്ടി­കൊണ്ടു­പോ­യി ആ­ളൊ­ഴി­ഞ്ഞ പ്ര­ദേശ­ത്ത് വാ­ഹ­ന­ങ്ങ­ളില്‍ വെ­ച്ചാ­ണ് പീ­ഡി­പ്പി­ച്ച­തെ­ന്ന് പെണ്‍­കു­ട്ടി­കള്‍ പോ­ലീസി­നോ­ട് വെ­ളി­പ്പെ­ടു­ത്തി­. വി­ദ്യാ­ന­ഗര്‍ ചാ­ല സ്വ­ദേ­ശിയാ­യ യു­വാ­വാ­ണ് ബ­ന്ധു­ക്കള്‍ കൂ­ടിയായ പെണ്‍­കു­ട്ടിക­ളെ പ്രണ­യം ന­ടി­ച്ച് വ­ശ­ത്താ­ക്കി കാ­റില്‍ ക­യറ്റി കൊണ്ടു­പോ­യി ഒ­രു വര്‍­ഷം മു­മ്പ് ആദ്യം പീ­ഡി­പ്പി­ച്ച­ത്. 19 ഉം 17 ഉം വ­യ­സു­ള്ള ബ­ന്ധു­ക്കളാ­യ പെണ്‍­കു­ട്ടി­ക­ളെ­യാ­ണ് പീ­ഡ­ന­ത്തി­നി­ര­യാ­ക്കി­യ­ത്.

കാസര്‍­കോ­ട് ബി­ഗ് ബ­­സാ­റിന് സ­മീപ­ത്തെ ക­മ്പ്യൂ­ട്ടര്‍ സ്ഥാ­പ­ന­ത്തി­ലെ വി­ദ്യാര്‍­ത്ഥി­നി­ക­ളാ­ണ് പീ­ഡ­ന­ത്തി­രയാ­യ പെ­ണ്‍കു­ട്ടികള്‍. പെണ്‍­കു­ട്ടിക­ളെ ആദ്യം പീ­ഡി­പ്പി­ച്ച ചാ­ല സ്വ­ദേ­ശിയാ­യ യു­വാ­വ് പെണ്‍­കു­ട്ടി­ക­ളു­ടെ ന­ഗ്ന രം­ഗ­ങ്ങള്‍ മൊ­ബൈല്‍ ക്യാ­മ­റ­യില്‍ പ­കര്‍­ത്തു­കയും ഇ­ത് കാ­ണി­ച്ച് ബ്ലാ­ക്ക്‌­മെ­യില്‍ ചെ­യ്ത് സു­ഹൃ­ത്തു­ക്കള്‍ക്കും മറ്റും പെണ്‍­കു­ട്ടിക­ളെ കാഴ്­ച വെ­യ്­ക്കു­ക­യാ­യി­രു­ന്നു.

അ­ഞ്ചി­ല­ധി­കം ത­വ­ണ പെണ്‍­കു­ട്ടിക­ളെ സു­ള്ള്യ­യില്‍ കൊണ്ടു­പോ­യി പീ­ഡി­പ്പി­ച്ച­താ­യി വിവ­രം പു­റ­ത്തു­വ­ന്നി­ട്ടുണ്ട്. സ­ന്തോ­ഷ് ന­ഗര്‍ സ്വ­ദേ­ശിയാ­യ ഒ­രു യാ­വാ­വി­നെയും ചാ­ല­യി­ലെ ത­ന്നെ മ­റ്റൊ­രു യു­വാ­വി­നെയും മാ­ത്ര­മാ­ണ് പെണ്‍­കു­ട്ടി­കള്‍­ക്ക് നേര­ത്തെ പ­രി­ച­യ­മു­ള്ളത്. മ­റ്റു­ള്ള­വര്‍ ഇ­വ­രു­ടെ സു­ഹൃ­ത്തു­ക്ക­ളാ­ണെന്നും ഇ­വ­രു­ടെ പേ­രു­വി­വ­ര­ങ്ങള്‍ അ­റി­യി­ല്ലെ­ന്നു­മാ­ണ് പെണ്‍­കു­ട്ടി­കള്‍ വെ­ളി­പ്പെ­ടു­ത്തി­യ­ത്.

രാ­വി­ലെ ക­മ്പ്യൂ­ട്ടര്‍ സെന്റ­റി­ലേ­ക്ക് പോ­കു­ന്ന പെണ്‍­കു­ട്ടിക­ളെ കാ­റില്‍ കയ­റ്റി സു­ള്ള്യ­യിലും ബ­ദി­യ­ടു­ക്ക­യി­ലു­മെ­ത്തി­ച്ച് പീ­ഡി­പ്പി­ക്കു­ക­യും വൈ­കി­ട്ട് ക്ലാ­സ് വി­ടു­ന്ന­തി­ന് മുമ്പ് തി­രി­ച്ച് കാസര്‍­കോ­ട്ടെ­ത്തി­ക്കു­ക­യു­മാ­ണ് ചെ­യ്­തു­വ­ന്നത്. പീ­ഡി­പ്പി­ച്ച­വ­രില്‍ ഒ­രാള്‍ ഗള്‍­ഫു­കാ­രനും മ­റ്റൊ­രാള്‍ കാസര്‍­കോ­ട്ടെ ടാ­ക്‌­സി ഡ്രൈ­വ­റു­മാ­ണെ­ന്ന് വ്യ്­ക്ത­മാ­യി­ട്ടു­ണ്ട്.

പീ­ഡ­ന­ത്തി­നി­ര­യാ­യ­വ­രില്‍ ഒ­രു പെണ്‍­കു­ട്ടി­യെ ചാ­ല സ്വ­ദേ­ശിയാ­യ യു­വാ­വ് ര­ണ്ടാഴ്­ച മുമ്പ് ബ­ദി­യ­ടു­ക്ക­യില്‍ കൂട്ടി­കൊണ്ടു­പോ­യി പീ­ഡി­പ്പി­ക്കു­ക­യാ­യി­രുന്നു. പെ­രു­ന്നാള്‍ ദി­ന­ത്തില്‍ പെണ്‍­കു­ട്ടിക­ളെ വീ­ണ്ടും ഇ­ന്നോ­വ കാ­റില്‍ കയ­റ്റി കൊണ്ടു­പോ­കാ­നു­ള്ള ശ്ര­മ­ത്തി­നി­ട­യില്‍ നാ­ട്ടു­കാര്‍ ക­ണ്ട് കാര്‍ വി­ദ്യാ­ന­ഗ­റില്‍ വെച്ച് ത­ട­ഞ്ഞ­പ്പോള്‍ കാ­റി­ലു­ണ്ടാ­യി­രു­ന്ന യു­വാവ് ഓ­ടി ര­ക്ഷ­പ്പെ­ട്ടി­രു­ന്നു.

ഈ യു­വാ­വ് പി­ന്നീ­ട് നാ­ട്ടു­കാരാ­യ ചി­ലര്‍ ത­ന്നെ മര്‍­ദ്ദി­ച്ച­തായും കൈ­യ്യി­ലു­ണ്ടാ­യി­രുന്ന 18,300 രൂ­പയും മൊ­ബൈല്‍ ഫോ­ണും, എ.ടി.എം കാര്‍­ഡും, ക്യാ­മ­റയും ക­വര്‍­ച്ച ചെ­യ്­ത­താ­യി ആ­രോ­പിച്ച് പോ­ലീ­സില്‍ പ­രാ­തി നല്‍­കി­യ­തി­ന്റെ അ­ടി­സ്ഥാ­ന­ത്തില്‍ നാ­ട്ടു­കാരാ­യ ഏ­ഴു­പേര്‍­ക്കെ­തി­രെ കാസര്‍­കോ­ട് ടൗണ്‍ പോ­ലീ­സ് കേ­സെ­ടു­ക്കു­ക­യാ­യി­രുന്നു. ഈ കേ­സില്‍ പോ­ലീ­സ് സാ­ക്ഷി­ക­ളാ­ക്കി­യി­രി­ക്കു­ന്ന­ത് പീ­ഡ­ന­ത്തി­നി­ര­യാ­യ­തായി പ­റ­യുന്ന പെണ്‍­കു­ട്ടി­ക­ളെ­യാ­ണ്. പെ­രു­ന്നാള്‍ ദി­ന­ത്തില്‍ ബ­ന്ധു­വീ­ടു­ക­ളില്‍ പോ­കാ­നായി ഓ­ട്ടോ­കി­ട്ടാ­തി­രു­ന്ന ഇവരെ കാ­റില്‍ ക­യ­റ്റി­യ­തി­ന്റെ പേ­രി­ലാ­ണ് മര്‍­ദ്ദി­ച്ച് പ­ണ­വും മറ്റും ത­ട്ടി­യെ­ടു­ത്ത­താ­ണെ­ന്നാ­ണ് യു­വാ­വ് നല്‍കി­യ പ­രാ­തി.

യു­വാ­വ് നല്‍കി­യ കേ­സില്‍ സാ­ക്ഷി­കളാ­യ പെണ്‍­കു­ട്ടി­കള്‍ പി­ന്നീ­ട് തങ്ങളെ പീ­ഡി­പ്പി­ച്ച­താ­യി പ­റ­യു­ന്ന കാ­ര്യ­ങ്ങള്‍ വി­ശ്വാ­സ്യ യോ­ഗ്യ­മ­ല്ലെ­ന്ന മ­റു­പ­ടി­യാ­ണ് ഇ­വര്‍­ക്ക് പോ­ലീ­സില്‍ നിന്നും ല­ഭി­ച്ചത്. പെണ്‍­കു­ട്ടി­ക­ളു­ടെ പ­രാ­തി­കള്‍ പരി­ശോ­ധി­ച്ച് വ­രി­ക­യാ­ണെ­ന്നാ­ണ് കാസര്‍­കോ­ട് സി.ഐ ബാ­ബു പെ­രി­ങ്ങേയ­ത്ത് അ­റി­യി­ച്ചത്. പീ­ഡി­പ്പി­ച്ച­വര്‍­ക്കെ­തി­രെ ശ­ക്തമാ­യ ന­ട­പ­ടി സ്വീ­ക­രി­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് നാ­ട്ടു­കാര്‍ ഒ­ന്നട­ങ്കം ഇ­തി­നി­ട­യില്‍ രംഗ­ത്തു­വ­ന്നി­ട്ടു­ണ്ട്.

പെണ്‍­കു­ട്ടിക­ളെ തട്ടി­കൊണ്ടു­പോ­കുന്ന­ത് ത­ട­ഞ്ഞ­തി­ന്റെ പേ­രില്‍ നാ­ട്ടു­കാരായ ഏ­ഴ് യു­വാ­ക്കള്‍­ക്കെ­തി­രെ ക­ള്ള­ക്കേ­സ് ര­ജി­സ്റ്റര്‍ ചെയ്­ത സം­ഭ­വ­ത്തിലും പ്ര­തി­ഷേ­ധം ശ­ക്ത­മാ­യി­ട്ടുണ്ട്. പീ­ഡ­ന സം­ഭ­വ­ത്തില്‍ പോ­ലീ­സ് കേ­സെ­ടു­ക്കാന്‍ ത­യ്യാ­റാ­യി­ല്ലെ­ങ്കില്‍ ഉ­ന്നത പോ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥര്‍­ക്കും, വ­നി­താ ക­മ്മീ­ഷനും പ­രാ­തി നല്‍­കാ­നാ­ണ് പെണ്‍­കു­ട്ടി­കളും ബ­ന്ധു­ക്കളും തീ­രു­മാ­നി­ച്ചി­ട്ടു­ള്ള­ത്.

സം­ഭവ­ത്തെ കു­റി­ച്ച് വി­ശ­ദമാ­യ അ­ന്വേഷണം ആ­വ­ശ്യ­പ്പെ­ട്ട് നാ­ട്ടു­കാര്‍ ആ­ക്ഷന്‍ ക­മ്മി­റ്റി രൂ­പീ­ക­രി­ക്കാന്‍ ത­യ്യാ­റെ­ടു­ക്കു­ന്നു­ണ്ട്. പീ­ഡ­ന­ത്തി­നി­രയാ­യ പെണ്‍­കു­ട്ടി­ക­ളോ­ട് സു­ഹൃ­ത്തു­ക്കളാ­യ മ­റ്റ് പെണ്‍­കു­ട്ടി­ക­ളെയും ഒ­പ്പം കൂ­ട്ടി­വ­രാന്‍ സംഘം പ­ല തവ­ണ നിര്‍­ബ­ന്ധി­ച്ചി­രു­ന്നു­വെ­ങ്കിലും ഇ­വര്‍ ഇ­തി­ന് ത­യ്യാ­റാ­യി­രു­ന്നില്ല.

Keywords:  Kasaragod, Police, Anangoor, Rape, Students, Car, Kerala

Related News:
ക­മ്പ്യൂ­ട്ടര്‍ വി­ദ്യാര്‍­ത്ഥി­നി­ക­ളെ പീ­ഢി­പ്പി­ച്ച മൂ­ന്നു പേര്‍­ക്കെ­തി­രെ കേ­സെ­ടുത്തു

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia