വ്യാപാരികളുടെ സമരത്തില്‍ ജില്ല നിശ്ചിലമായി
Oct 3, 2012, 13:58 IST
കാസര്‍കോട്: ഭക്ഷ്യ സുരക്ഷാ നിയമത്തിലെ അപാകതകള്‍ പരിഹരിക്കുക, ചെറുകിട വ്യാപാര മേഖല കുത്തകകള്‍ക്ക് തുറന്നുകൊടുക്കാനുള്ള തീരുമാനം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന കടയടപ്പ് സമരത്തില്‍ കാസര്‍കോട് ജില്ലയും നിശ്ചലമായി.
ഹര്‍ത്താല്‍ ആചരിച്ച വ്യാപാരികള്‍ കാസര്‍കോട് കളക്ടറേറ്റിലേക്ക് മാര്‍ചും ധര്‍ണയും നടത്തി. രാവിലെ 10.30മണിയോടെ കാസര്‍കോട് ഗവണ്മെന്റ് കോളേജ് പരിസരത്തുനിന്നുമാണ് മാര്ച് ആരംഭിച്ചത്. കളക്ടറേറ്റിന് മുന്നില്‍ മാര്ച് പോലീസ് തടഞ്ഞു.
തുടര്‍ന്ന് നടന്ന ധര്‍ണ ജില്ലാ പ്രസിഡന്റ് കെ. അഹ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി. ലക്ഷ്മണന് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ എന്‍.എം. സുബൈര്‍ സ്വാഗതം പറഞ്ഞു. ടി.എം. ജോസ് തയ്യില്‍, സത്യന് ഉപ്പള, അബ്ദുല്‍ കരീം കോളിയാട്, ബി. അബ്ദുര്‍ റഹ്മാന്, കെ.വി. ബാലകൃഷ്ണന്, ടി.എ. ജോസഫ്, ടി.എച്ച്. ശംസുദ്ദീന്‍, സി.എ. പീറ്റര്‍, തോമസ് കാനാട്ട്, കെ.എ. മുഹമ്മദ് റഫീഖ്, ശങ്കര നാരായണമയ്യ, കെ.എ. സജി, സാദിഖ് ഷമ്മ, ടി.എ. അബ്ദുര്‍ റഹ്മാന്, അശോകന് പൊയ്നാച്ചി, സതീശ് അടപ്പ, കെ.വി. കൃഷ്ണപ്രസാദ്, എം.പി. ജോസഫ്, ടി. ഹസന്, മാഹിന്‍ കോളിക്കര, അന്‍വര്‍ സാദാത്ത്, അഷ്റഫ് നാലത്തടുക്ക, സുനന്ദ കുഞ്ഞികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ സേഫ് ഫുഡ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് വ്യാപാരികുളുടെ ശുചിത്വപൂര്‍ണമായ നടത്തിപ്പിനുവേണ്ടിയാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് വ്യാപാരികള്‍ പറയുന്നു. ആദ്യം പരിശോധന നടത്തി ഉപദേശം നല്‍കുകയും പിന്നീട് കേസെടുക്കുകയുമാണ് ചെയ്യേണ്ടത്. ഇത് നടപ്പിലാക്കുന്നതിന് ഉദ്യോഗസ്ഥ നിയമനംപോലും പൂര്‍ത്തിയായിട്ടില്ല. ഫോറം കൊടുക്കാനോ ചലാന്‍ കൊടുക്കാനോ രസീത് കൊടുക്കാനോ സര്‍ക്കാര്‍ സംവിധാനം ഏര്‍പെടുത്തിയിട്ടില്ല.
കേരളത്തിലെ മുഴുവന്‍ ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങളും വൃത്തിഹീനമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഉദ്യോഗസ്ഥര്‍ പബ്ലിസിറ്റിക്ക് വേണ്ടി മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുകയാണ് ചെയ്യുന്നത്. ലൈസന്‍സ് നല്‍കേണ്ട തീയതി 2012 ഫെബ്രുവരി അഞ്ച് വരെ നീട്ടിയിട്ടുണ്ടെങ്കിലും ലൈസന്സിലെന്ന കാരണംപറഞ്ഞ് സേഫ് ഫുഡ് ഓഫീസര്‍മാര്‍ പിഴ ഈടാക്കുകയാണ് ചെയ്യുന്നത്.
നിയമവിരുദ്ധമായി കട പൂട്ടിക്കുന്ന ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് വ്യാപാരികളില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുള്ളത്. തദ്ദേശ സ്ഥാപനങ്ങളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കാണ് പരിശോധന നടത്തേണ്ട ജോലി. എഫ്.എസ്.എസ്. നിയമത്തിന് വിധേയമായി നടത്തേണ്ട ജോലികള്‍ നിയമവിരുദ്ധമായി ചെയ്ത് വ്യാപാരികളെ മുള്‍മുനയില്‍ നിര്‍ത്തി വന്കൈക്കൂലിക്ക് വേണ്ടി പുതിയ നിയമത്തെ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുകയാണ്. സേഫ് ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ യൂണിഫോം ധരിച്ച് മാത്രമെ കടകള്‍ പരിശോധിക്കാന്‍ പാടുള്ളു എന്നാണ് നിയമത്തില്‍ പറയുന്നത്.
എന്നാല്‍ നിയമം ലംഘിച്ചുകൊണ്ടാണ് പരിശോധന നടത്തുന്നത്. പഴകിയ ഭക്ഷണം നല്കുന്ന വൃത്തിഹീനമായ ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ട അഡ്ജ്യൂഡിക്കേഷന്‍ ഓഫീസറെ ഇതുവരെ നിയമിച്ചിട്ടില്ല. കേസുകളില്‍ അപ്പീല്‍ പോകണമെങ്കില്‍ അപെലേറ്റ് ട്രൈബ്യൂണുകളും കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതികളും രൂപവല്ക്കരിക്കണമെന്ന നിയമത്തിലെ വ്യവസ്ഥകള്‍ പോലും പരിഗണിക്കുന്നില്ല. ഭക്ഷവസ്തുക്കളുടെ ഗുണനിലവാര പരിശോധന നടത്തുന്ന ലാബുകളിലൊന്നും പ്രാഥമിക സൗകര്യംപോലുമില്ല. ഗവണ്മെന്റ് തലത്തില്‍ നടത്തേണ്ട ഒരു അടിസ്ഥാന സൗകര്യവും ഒരുക്കാതെ രജിസ്ട്രേഷനുള്ള തീയ്യതി കേന്ദ്രസര്‍ക്കാര്‍ നീട്ടിനല്‍കിയിട്ടും വ്യാപാരികളെ പീഢിപ്പിക്കുന്ന നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട്പോകുന്നതെന്നും വ്യാപാരികള്‍ ആരോപിക്കുന്നു.
ഹര്‍ത്താല്‍ ആചരിച്ച വ്യാപാരികള്‍ കാസര്‍കോട് കളക്ടറേറ്റിലേക്ക് മാര്‍ചും ധര്‍ണയും നടത്തി. രാവിലെ 10.30മണിയോടെ കാസര്‍കോട് ഗവണ്മെന്റ് കോളേജ് പരിസരത്തുനിന്നുമാണ് മാര്ച് ആരംഭിച്ചത്. കളക്ടറേറ്റിന് മുന്നില്‍ മാര്ച് പോലീസ് തടഞ്ഞു.
തുടര്‍ന്ന് നടന്ന ധര്‍ണ ജില്ലാ പ്രസിഡന്റ് കെ. അഹ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി. ലക്ഷ്മണന് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ എന്‍.എം. സുബൈര്‍ സ്വാഗതം പറഞ്ഞു. ടി.എം. ജോസ് തയ്യില്‍, സത്യന് ഉപ്പള, അബ്ദുല്‍ കരീം കോളിയാട്, ബി. അബ്ദുര്‍ റഹ്മാന്, കെ.വി. ബാലകൃഷ്ണന്, ടി.എ. ജോസഫ്, ടി.എച്ച്. ശംസുദ്ദീന്‍, സി.എ. പീറ്റര്‍, തോമസ് കാനാട്ട്, കെ.എ. മുഹമ്മദ് റഫീഖ്, ശങ്കര നാരായണമയ്യ, കെ.എ. സജി, സാദിഖ് ഷമ്മ, ടി.എ. അബ്ദുര്‍ റഹ്മാന്, അശോകന് പൊയ്നാച്ചി, സതീശ് അടപ്പ, കെ.വി. കൃഷ്ണപ്രസാദ്, എം.പി. ജോസഫ്, ടി. ഹസന്, മാഹിന്‍ കോളിക്കര, അന്‍വര്‍ സാദാത്ത്, അഷ്റഫ് നാലത്തടുക്ക, സുനന്ദ കുഞ്ഞികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ സേഫ് ഫുഡ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് വ്യാപാരികുളുടെ ശുചിത്വപൂര്‍ണമായ നടത്തിപ്പിനുവേണ്ടിയാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് വ്യാപാരികള്‍ പറയുന്നു. ആദ്യം പരിശോധന നടത്തി ഉപദേശം നല്‍കുകയും പിന്നീട് കേസെടുക്കുകയുമാണ് ചെയ്യേണ്ടത്. ഇത് നടപ്പിലാക്കുന്നതിന് ഉദ്യോഗസ്ഥ നിയമനംപോലും പൂര്‍ത്തിയായിട്ടില്ല. ഫോറം കൊടുക്കാനോ ചലാന്‍ കൊടുക്കാനോ രസീത് കൊടുക്കാനോ സര്‍ക്കാര്‍ സംവിധാനം ഏര്‍പെടുത്തിയിട്ടില്ല.
കേരളത്തിലെ മുഴുവന്‍ ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങളും വൃത്തിഹീനമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഉദ്യോഗസ്ഥര്‍ പബ്ലിസിറ്റിക്ക് വേണ്ടി മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുകയാണ് ചെയ്യുന്നത്. ലൈസന്‍സ് നല്‍കേണ്ട തീയതി 2012 ഫെബ്രുവരി അഞ്ച് വരെ നീട്ടിയിട്ടുണ്ടെങ്കിലും ലൈസന്സിലെന്ന കാരണംപറഞ്ഞ് സേഫ് ഫുഡ് ഓഫീസര്‍മാര്‍ പിഴ ഈടാക്കുകയാണ് ചെയ്യുന്നത്.
നിയമവിരുദ്ധമായി കട പൂട്ടിക്കുന്ന ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് വ്യാപാരികളില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുള്ളത്. തദ്ദേശ സ്ഥാപനങ്ങളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കാണ് പരിശോധന നടത്തേണ്ട ജോലി. എഫ്.എസ്.എസ്. നിയമത്തിന് വിധേയമായി നടത്തേണ്ട ജോലികള്‍ നിയമവിരുദ്ധമായി ചെയ്ത് വ്യാപാരികളെ മുള്‍മുനയില്‍ നിര്‍ത്തി വന്കൈക്കൂലിക്ക് വേണ്ടി പുതിയ നിയമത്തെ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുകയാണ്. സേഫ് ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ യൂണിഫോം ധരിച്ച് മാത്രമെ കടകള്‍ പരിശോധിക്കാന്‍ പാടുള്ളു എന്നാണ് നിയമത്തില്‍ പറയുന്നത്.
എന്നാല്‍ നിയമം ലംഘിച്ചുകൊണ്ടാണ് പരിശോധന നടത്തുന്നത്. പഴകിയ ഭക്ഷണം നല്കുന്ന വൃത്തിഹീനമായ ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ട അഡ്ജ്യൂഡിക്കേഷന്‍ ഓഫീസറെ ഇതുവരെ നിയമിച്ചിട്ടില്ല. കേസുകളില്‍ അപ്പീല്‍ പോകണമെങ്കില്‍ അപെലേറ്റ് ട്രൈബ്യൂണുകളും കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതികളും രൂപവല്ക്കരിക്കണമെന്ന നിയമത്തിലെ വ്യവസ്ഥകള്‍ പോലും പരിഗണിക്കുന്നില്ല. ഭക്ഷവസ്തുക്കളുടെ ഗുണനിലവാര പരിശോധന നടത്തുന്ന ലാബുകളിലൊന്നും പ്രാഥമിക സൗകര്യംപോലുമില്ല. ഗവണ്മെന്റ് തലത്തില്‍ നടത്തേണ്ട ഒരു അടിസ്ഥാന സൗകര്യവും ഒരുക്കാതെ രജിസ്ട്രേഷനുള്ള തീയ്യതി കേന്ദ്രസര്‍ക്കാര്‍ നീട്ടിനല്‍കിയിട്ടും വ്യാപാരികളെ പീഢിപ്പിക്കുന്ന നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട്പോകുന്നതെന്നും വ്യാപാരികള്‍ ആരോപിക്കുന്നു.
Keywords: Kasaragod, March, Dharna, Collectorate, Merchant-association, Hotel, Kerala, KVVES