city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖബറി­ടം കു­ഴി­ച്ച് മര­ണം കാ­ത്തി­രി­ക്കു­ന്ന മ­റി­യു­മ്മ ജി­ന്നുമ്മ

ഖബറി­ടം കു­ഴി­ച്ച് മര­ണം കാ­ത്തി­രി­ക്കു­ന്ന മ­റി­യു­മ്മ ജി­ന്നുമ്മ
കാസര്‍­കോട്: ഖ­ബ­റി­ടം കു­ഴി­ച്ച് മ­ര­ണം കാ­ത്തി­രി­ക്കു­ക­യാ­ണ് പു­ത്തി­ഗെ ക­ള­ത്തൂ­ര്‍ ഉച്ചി­ല­മ്പാ­ടി­യി­ലെ മ­റി­യു­മ്മ ജി­ന്നു­മ്മ. 12 ഓ­ളം മു­റി­ക­ളു­ള്ള ഇ­രുനി­ല വീ­ട്ടി­ലാ­ണ് മ­റി­യു­മ്മ ജി­ന്നു­മ്മ ഏ­ക­യാ­യി ക­ഴി­യു­ന്നത്. മ­രി­ച്ചാല്‍ മറ­വ് ചെ­യ്യാന്‍ വീട്ടുവളപ്പിലുള്ള പള്ളിമുറിയില്‍ ത­ന്നെ ഖ­ബ­റി­ടവും ത­യ്യാ­റാ­ക്കി­യി­ട്ടുണ്ട്. കാ­ലാ­കാ­ല­ങ്ങ­ളാ­യി വീട്ടി­ലോ നാ­ട്ടി­ലോ കു­ടും­ബ­ത്തി­ലോ എ­ന്തെ­ങ്കിലും അ­നി­ഷ്ട­ങ്ങ­ളോ മ­റ്റോ സം­ഭ­വി­ച്ചാല്‍ പ­രി­ഹാ­രം തേ­ടാന്‍ മ­റി­യു­മ്മ ജി­ന്നു­മ്മ­യെ­ സമീപിക്കാറുണ്ടായിരുന്നു.



ഖബറി­ടം കു­ഴി­ച്ച് മര­ണം കാ­ത്തി­രി­ക്കു­ന്ന മ­റി­യു­മ്മ ജി­ന്നുമ്മ
വീട്ടുവളപ്പിലുള്ള പ­ള്ളി­യില്‍ പ്രാര്‍ത്ഥ­നയോ മറ്റോ ഇ­ല്ലെ­ങ്കി­ലും മൈക്കും മറ്റും ഘ­ടി­പ്പി­ച്ചി­ട്ടുണ്ട്. പുറ­ത്ത് ഒ­രു ഭ­ണ്ഡാ­ര­പ്പെ­ട്ടി­യു­മുണ്ട്. മു­മ്പ് നൂ­റു­ക­ണ­ക്കി­നാ­ളു­കള്‍ മറി­യു­മ്മ­യു­ടെ ആശ്വാസ വ­ച­ന­ങ്ങള്‍ കേള്‍­ക്കാനായി ഈ വീ­ട്ടില്‍ പോ­കാ­റുണ്ടായിരുന്നു. ഇ­വ­രു­ടെ വീ­ടി­ന്റെ വാ­തില്‍ ഒ­രി­ക്കലും അ­ട­ക്കാ­റില്ല. ആര്‍ക്കും ഏ­ത് സ­മ­യത്തും ക­ട­ന്നു­വ­രാം പ­ക്ഷേ പു­റ­ത്തു­നി­ന്ന് ഉ­ച്ച­ത്തില്‍ വി­ളി­ച്ച് മ­റി­യു­മ്മ ജി­ന്നു­മ്മ­യു­ടെ അ­നു­വാ­ദം വാ­ങ്ങ­ണ­മെ­ന്ന് മാ­ത്രം.

ഖബറി­ടം കു­ഴി­ച്ച് മര­ണം കാ­ത്തി­രി­ക്കു­ന്ന മ­റി­യു­മ്മ ജി­ന്നുമ്മജു­ലൈ 26ന് ഉ­ച്ച­യോടെ നാ­ട്ടു­കാ­രനും സ്ഥി­ര­മാ­യി ഉ­മ്മ­യു­ടെ വീ­ട്ടില്‍ സ­ഹാ­യ­ത്തി­ന് ചെല്ലു­കയും ചെ­യ്യുന്ന ഷാക്കിറി­നൊ­പ്പം മ­റി­യു­മ്മ­യു­ടെ വീ­ട്ടി­ലെത്തി­യ­പ്പോള്‍ മറിയുമ്മ ജിന്നുമ്മ തീ­രെ അ­വ­ശ­നി­ല­യി­ലാ­യി­രു­ന്നു. ഫോ­ട്ടോ­യെ­ടു­ക്കാന്‍ അ­നു­വാ­ദം ചോ­ദി­ച്ച­പ്പോള്‍ എ­നി­ക്കി­ഷ്ട­മല്ലാ­ത്ത കാര്യം ചോ­ദി­ക്ക­രു­തെ­ന്നാ­യി മ­റി­യു­മ്മ. വ­യ്യാ­യ്ക­യു­ണ്ടെ­ങ്കില്‍ കാസര്‍­കോട്ട് ആ­ശു­പ­ത്രി­യില്‍ കൊണ്ടു­പോ­കാ­മെ­ന്ന് പ­റ­ഞ്ഞ­പ്പോള്‍ താന്‍ മരണം പ്രതീക്ഷിച്ചിരിക്കുകയാണെന്നായിരുന്നു മറിയുമ്മയുടെപ്രതികരണം. മറിയുമ്മ ര­ണ്ട് ത­വ­ണ ഹ­ജ്ജ് ചെ­യ്­തി­ട്ടുണ്ട്. ഇ­റാ­ഖിലെ ബാ­ഗ്­ദാ­ദിലും പോ­യി­ട്ടുണ്ട്. ബന്ധുക്കളും അ­യല്‍­ക്കാരും കൊ­ണ്ടു­വെ­യ്­ക്കു­ന്ന പ­ഴ­ങ്ങളും മ­റ്റുമാണ് മറിയുമ്മയുടെ ആഹാരം.

ഖബറി­ടം കു­ഴി­ച്ച് മര­ണം കാ­ത്തി­രി­ക്കു­ന്ന മ­റി­യു­മ്മ ജി­ന്നുമ്മ ഖബറി­ടം കു­ഴി­ച്ച് മര­ണം കാ­ത്തി­രി­ക്കു­ന്ന മ­റി­യു­മ്മ ജി­ന്നുമ്മപ്ര­താ­പം വി­ളി­ച്ചോ­തു­ന്ന തന്റെ വീട്ടില്‍ ത­നി­ച്ചു ക­ഴി­യാന്‍ ഇ­വര്‍­ക്ക് യാ­തൊ­രു പേ­ടി­യു­മില്ല. ഇ­വ­രു­ടെ ദേഹ­ത്ത് നി­റ­യെ സ്വര്‍­ണാ­ഭ­ര­ണ­ങ്ങ­ളു­ണ്ടാ­യി­രു­ന്നെ­ങ്കി­ലും ഇ­പ്പോള്‍ സ്വര്‍­ണ­മൊന്നും കാ­ണാ­നി­ല്ലെ­ന്നാ­ണ് പരിസരവാസിയായ സ്ത്രീ പ­റ­ഞ്ഞത്. ഇതുസംബന്ധിച്ച് നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നതായും അവര്‍ പറയുന്നു. ഇ­രുനി­ല വീ­ട്ടി­ലെ ഒന്നാം നി­ല­യി­ലു­ള്ള ഒ­രു മു­റി­യി­ലാ­ണ് ഉ­മ്മ­യു­ടെ താ­മസം. ഈ മു­റി­യി­ലേ­ക്ക് ഇ­ടുങ്ങിയ കോ­ണി­പ്പ­ടി­യാ­ണു­ള്ളത്. ഈ പ­ടി­യി­റ­ങ്ങി­യാ­ണ് മ­റി­യു­മ്മ എ­പ്പോഴും താ­ഴെ­യെത്തു­കയും തി­രിച്ചു­പോ­കു­കയും ചെ­യ്യു­ന്നത്. ഞ­ങ്ങള്‍ ചെല്ലു­ന്ന വി­വ­ര­മ­റി­ഞ്ഞ് അ­യല്‍­പക്ക­ത്തെ സ്ത്രീ മു­റിയും പ­രി­സവും വൃ­ത്തി­യാ­ക്കി­യി­രുന്നു. പ്രാ­യം 98 ആ­യെ­ങ്കിലും ഇ­വ­രു­ടെ സം­സാ­രത്തിലോ പെ­രു­മാ­റ്റത്തിലോ യാ­തൊ­രു അ­സ്വാ­ഭാ­വി­ക­തയും തോ­ന്നി­യി­രു­ന്നില്ല.

ഉ­ച്ചി­ലം­പാ­ടി­യി­ലെ പ­രേ­തരാ­യ അബ്ദുല്ല­യു­ടെ­യും ആ­മി­ന­യു­ടെയും മ­ക­ളാ­ണ് മ­റി­യു­മ്മ ജി­ന്നു­മ്മ. ഏ­ഴ് സ­ഹോ­ദ­ര­ങ്ങ­ളുണ്ട്. ക­ണ്ണൂര്‍ സ്വ­ദേ­ശി­യെ വി­വാ­ഹം ചെ­യ്­തി­രു­ന്നെ­ങ്കെലും പി­ന്നീ­ട് ബ­ന്ധം­ വേര്‍­പ്പെ­ടു­ത്തു­ക­യാ­യി­രുന്നു.

- Zubair Pallickal

Keywords: Kasaragod, Kumbala, Mariyumma Jinnumma, Kalathur, Mosque, Grave, House.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia