city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ­ന്നി­ക്കൂ­ട്ട­ത്തിന്റെ കു­ത്തേ­റ്റ് ശ­രീ­ര­ത്തി­ന്റെ ഒ­രു­ഭാ­ഗം ത­ളര്‍­ന്നു

പ­ന്നി­ക്കൂ­ട്ട­ത്തിന്റെ കു­ത്തേ­റ്റ് ശ­രീ­ര­ത്തി­ന്റെ ഒ­രു­ഭാ­ഗം ത­ളര്‍­ന്നു കാസര്‍­കോട്: പ­ന്നി­ക്കൂ­ട്ട­ത്തിന്റെ കു­ത്തേ­റ്റ് മ­ത്സ്യ­വില്‍­പ­ന­ക്കാര­ന്റെ ശ­രീ­ര­ത്തി­ലെ ഒ­രു­ഭാ­ഗം­ത­ളര്‍­ന്നു. ബ­ദി­യ­ടു­ക്ക ബെ­ളി­ഞ്ച ഗു­രി­യ­ടു­ക്ക­യി­ലെ മ­മ്മു­ഞ്ഞി­യു­ടെ മ­കന്‍ ഫ­ക്രു­ദ്ദീ­ന്റെ (60) ശ­രീ­ര­ത്തി­ന്റെ ഇ­ട­തു­ഭാ­ഗ­മാ­ണ് പ­ന്നി­ക്കൂ­ട്ട­ത്തി­ന്റെ കു­ത്തേ­റ്റ് ത­ളര്‍­ന്ന­ത്.

ഗു­രു­ത­ര­മാ­യി പ­രി­ക്കേ­റ്റ ഫ­ക്രു­ദ്ദീ­നെ കാ­സര്‍­കോ­ട് കെ­യര്‍­വെല്‍ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പിച്ചു. ത­ല­യ്ക്കും ഇടതു പ­ള്ള­യ്ക്കും ഇ­ടു­പ്പി­നു­മാ­ണ് കു­ത്തേ­റ്റ­ത്. കാസര്‍­കോ­ട് നി­ന്നും മ­ത്സ്യം­വാ­ങ്ങി കൊണ്ടു­പോ­യി വില്‍­പ­ന­ ന­ട­ത്തു­ക­യാ­ണ് ഫ­ക്രു­ദ്ദീന്‍ ചെ­യ്­തു­വ­ന്നി­രു­ന്ന­ത്.

ബു­ധ­നാഴ്­ച രാ­വി­ലെ മ­ത്സ്യ­വു­മാ­യി മു­ക്കൂര്‍ മ­ജ­ലി­ലൂ­ടെ പോ­കു­മ്പോള്‍ കാ­ട്ടു­പ­ന്നി­കള്‍ കൂ­ട്ട­മാ­യി വ­ന്ന് ആ­ക്ര­മി­ക്കു­ക­യാ­യി­രുന്നു. ഫ­ക്രു­ദ്ദീ­ന്റെ നി­ല­വി­ളി­കേ­ട്ട് തൊ­ട്ട­ടു­ത്തു­ള്ള വീ­ട്ടു­കാര്‍ ഓ­ടി­യെ­ത്തി പ­ന്നി­ക്കൂ­ട്ടങ്ങളെ ഓ­ടി­ച്ച­ശേ­ഷം പ­രി­ക്കേ­റ്റ ഫ­ക്രു­ദ്ദീ­നെ കാസര്‍­കോ­ട്ടെ ആ­ശു­പ­ത്രി­യില്‍ എ­ത്തി­ക്കു­ക­യാ­യി­രു­ന്നു.

ഏ­താനും ദിവ­സം മുമ്പ് ദേ­ലം­പാ­ടി പ­ര­പ്പ­യി­ലെ അ­ബ്ദുല്ല കു­ഞ്ഞി­യേയും പ­ന്നി­ക്കൂ­ട്ടം അ­ക്ര­മി­ച്ചി­രുന്നു. കെ.എല്‍. 14 ബി 4567 ന­മ്പര്‍ ജീ­പില്‍ കൊ­ട്ടി­യാ­ടി­യി­ലേ­ക്ക് പോ­കു­മ്പോള്‍ കാ­ട്ടു­പ­ന്നി­കള്‍ കൂ­ട്ട­മാ­യി ജീ­പി­ന് മ­ധ്യ­ത്തില്‍ നില്‍­ക്കു­കയും അ­ക്ര­മി­ക്കു­കു­യു­മാ­യി­രുന്നു. ജീ­പില്‍ നി­ന്ന് ഇറങ്ങി ഓ­ടി­യ­തി­നാല്‍ അ­ബ്ദുല്ല­കു­ഞ്ഞി പ­രി­ക്കേല്‍­ക്കാ­തെ ര­ക്ഷ­പെട്ടു. പ­ന്നി­ക്കൂ­ട്ടം ജീ­പി­ന് കാ­ര്യമാ­യ കേ­ടു­പാ­ടു­കള്‍ വ­രു­ത്തു­കയും ചെ­യ്തു.

Keywords: Kasaragod, Hospital, Injured, Attack, Badiyadukka, Kerala, Pig, Fakrudeen

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia