city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാല­ക്കല്ല് ബാങ്കിലെ തിരി­മ­റി: ക്ലര്‍ക്കിനെ രക്ഷി­ക്കാന്‍ ഉ­ദ്യോഗസ്ഥ സ­മ്മര്‍ദം

മാല­ക്കല്ല് ബാങ്കിലെ തിരി­മ­റി: ക്ലര്‍ക്കിനെ രക്ഷി­ക്കാന്‍ ഉ­ദ്യോഗസ്ഥ സ­മ്മര്‍ദം
രാ­ജ­പു­രം: ജി­ല്ലാ ബാ­ങ്കി­ന്റെ മാ­ല­ക്ക­ല്ല് ശാ­ഖ­യില്‍ പ­തി­നൊ­ന്ന­ര ല­ക്ഷം രൂ­പ­യു­ടെ തി­രി­മ­റി ന­ട­ത്തി­യ ബാ­ങ്ക് ക്ലര്‍­ക്ക് കോ­ഴി­ക്കോ­ട് സ്വ­ദേ­ശിയും പൂ­ടം­ക­ല്ലില്‍ താ­മ­സ­ക്കാ­ര­നു­മാ­യ കെ എ ക­ബീ­റി­നെ ര­ക്ഷി­ക്കാന്‍ ജി­ല്ലാ ബാ­ങ്കി­ലെ പ്ര­തി­പ­ക്ഷാ­നു­കൂ­ലി­യായ ഉ­ദ്യോ­ഗ­സ്ഥന്‍ ശ്ര­മം ന­ട­ത്തി.
­­
ഒ­രു മാ­സം മു­മ്പ് ത­ന്നെ മാ­ല­ക്ക­ല്ല് ശാ­ഖ­യില്‍ തി­രി­മ­റി ന­ട­ന്ന സം­ഭ­വം പു­റ­ത്തു­വ­ന്നെ­ങ്കി­ലും കാ­ര്യമായ അ­ന്വേ­ഷ­ണം ന­ട­ത്താ­തെ ക്ലര്‍­ക്കി­നെ ര­ക്ഷി­ക്കാ­നു­ള്ള നീ­ക്ക­ങ്ങ­ളാ­ണ് ന­ട­ന്ന­ത്. ഇ­തി­നു­വേ­ണ്ടി ക്ലര്‍­ക്ക് തി­രി­മ­റി ന­ട­ത്തി­യ പ­ണം ബാ­ങ്കി­ലേ­ക്ക് തി­രി­ച്ച­ട­പ്പി­ക്കു­ന്ന­ത് വ­രെ മേല്‍ ന­ട­പ­ടി­കള്‍ നിര്‍­ത്തി­വെ­ക്കാ­നു­ള്ള ശ്ര­മ­വും അ­ര­ങ്ങേ­റി.­­

ക­ള്ളാര്‍ പ­ഞ്ചാ­യ­ത്തി­ലെ മൂ­ന്ന് കു­ടും­ബ­ശ്രീ യൂ­ണി­റ്റു­ക­ളു­ടെ പേ­രില്‍ 11 ല­ക്ഷ­ത്തോ­ളം രൂ­പ­ക്ക് വ്യാ­ജ രേ­ഖ­യു­ണ്ടാ­ക്കി­യാ­ണ് ക്ലര്‍­ക്ക് ക­ബീര്‍ ത­ട്ടി­പ്പ് ന­ട­ത്തി­യ­തെ­ന്ന വി­വ­രം പു­റ­ത്തു­വ­ന്നു. കു­ടും­ബ­ശ്രീ ഭാ­ര­വാ­ഹി­കള്‍ ഒ­പ്പി­ടേ­ണ്ട ചെ­ക്കില്‍ ബാ­ങ്ക് ക്ലര്‍­ക്ക് ക­ബീ­റി­ന്റെ ഒ­പ്പ് ക­ണ്ടെ­ത്തി­യി­ട്ടു­ണ്ട്. ഇ­തേ കു­റി­ച്ച് വ്യ­ക്ത­മാ­യ അ­ന്വേഷ­ണ­ത്തി­ന് തു­ട­ക്കത്തില്‍ ജി­ല്ലാ ബാ­ങ്ക് അ­ധി­കൃ­തര്‍ മ­ടി കാ­ണി­ച്ച­ത് ക്ലര്‍­ക്കി­ന്റെ രാ­ഷ്ട്രീ­യ സ്വാ­ധീ­ന­വും ബാ­ങ്ക് ഉ­ദ്യോ­ഗ­സ്ഥ­രില്‍ ചി­ല­രു­മാ­യു­ള്ള രാ­ഷ്ട്രീ­യ ബ­ന്ധ­വു­മാ­ണെ­ന്ന് സൂ­ച­ന­കള്‍ പു­റ­ത്തു­വ­ന്നി­ട്ടു­ണ്ട്.­­

ബാ­ങ്ക് ഡ­പ­്യൂ­ട്ടി ജ­ന­റല്‍ മാ­നേ­ജര്‍ വെ­ള്ളി­യാഴ്ച മാ­ല­ക്ക­ല്ല് ശാ­ഖ­യി­ലെ­ത്തി അ­ന്വേഷണം ന­ട­ത്തി മ­ണി­ക്കൂ­റു­കള്‍­ക്ക­കം ക­ബീര്‍ സ­സ്‌­പെന്‍­ഷ­നി­ലാ­യി. തി­രി­മ­റി ന­ട­ത്തി­യ ല­ക്ഷ­ങ്ങള്‍ ക­ഴി­ഞ്ഞ ദി­വ­സ­മാ­ണ് ക­ബീര്‍ ബാ­ങ്കില്‍ തി­രി­ച്ച­ട­ച്ച­ത്. അ­തി­നി­ടെ ബാ­ങ്കില്‍ നി­ന്ന് ല­ക്ഷ­ങ്ങള്‍ ത­ട്ടി­യെ­ടു­ക്കാന്‍ ക്ലര്‍­ക്ക് ക­ബീ­റി­ന് മ­റ്റ് ചി­ല ഉ­ന്ന­ത ഉ­ദ്യോ­ഗസ്ഥര്‍ കൂ­ടി കൂ­ട്ടു­നി­ന്ന വി­വ­ര­വും പു­റ­ത്തു­വ­ന്നി­ട്ടു­ണ്ട്.

ക­ബീര്‍ ഒ­പ്പി­ട്ട് നല്‍­കി­യ ചെ­ക്ക് പ­രി­ശോ­ധി­ച്ച് ഉ­റ­പ്പ് വ­രു­ത്തേ­ണ്ട ചു­മ­ത­ല ബാ­ങ്കി­ലെ ചീ­ഫ് അ­ക്കൗ­ണ്ടി­നാ­ണ്. പ­ണം അ­നു­വ­ദി­ക്കേ­ണ്ട­ത് മാ­നേ­ജ­രു­മാ­ണ്. കു­ടും­ബ­ശ്രീ പോ­ലു­ള്ള പ്ര­സ്ഥാ­ന­ത്തി­ന്റെ പ­ണം പിന്‍­വ­ലി­ക്കു­മ്പോള്‍ അ­ത് ഏ­തു­വ­ഴി­ക്ക് പോ­കു­ന്നു ആ­ര് സ്വീ­ക­രി­ക്കു­ന്നു­വെ­ന്നൊ­ക്കെ നേ­രി­ട്ട് ബോ­ധ്യ­പ്പെട്ട് വേ­ണം സാ­ധാ­ര­ണ­ഗ­തി­യില്‍ പ­ണം നല്‍­കാന്‍. ഇ­വി­ടെ അ­തൊ­ന്നു­മു­ണ്ടാ­യി­ല്ല എ­ന്ന­ത് ദു­രൂ­ഹ­ത­യാ­ണ്. ക­ബീര്‍ പ­ണം തി­രി­മ­റി ന­ട­ത്തി­യ­ത് ബോ­ധ്യ­പ്പെ­ട്ടിട്ടും ഇ­യാ­ളെ സം­ര­ക്ഷി­ക്കാന്‍ കോണ്‍­ഗ്ര­സ് നേ­താ­ക്ക­ളാ­യ ഇ­തേ ബാ­ങ്കി­ലെ മ­റ്റ് ജീ­വ­ന­ക്കാ­രും ശ്ര­മി­ച്ചി­ട്ടു­ണ്ട്.

കോ­ഴി­ക്കോ­ട് സ്വ­ദേ­ശി­യാ­യ ക­ബീര്‍ കാ­ഞ്ഞ­ങ്ങാ­ട് സ്വാ­മി നി­ത്യാ­ന­ന്ദ പോ­ളി­ടെ­ക്‌­നി­ക്കില്‍ വി­ദ്യാര്‍ത്ഥിയാ­യി­രി­ക്കു­മ്പോള്‍ രാ­ജ­പു­ര­ത്തി­ന­ടു­ത്ത പൂ­ടം­ക­ല്ലി­ലെ ബ­ന്ധു വീ­ട്ടി­ലാ­ണ് താ­മ­സി­ച്ചി­രു­ന്ന­ത്.­­ എ­സ്­എ­ഫ്‌­ഐ­യു­ടെ­യും ഡി­വൈ­എ­ഫ്‌­ഐ­യു­ടെ­യും സ­ജീ­വ പ്ര­വര്‍­ത്ത­ക­നാ­യി­രു­ന്ന ക­ബീര്‍ പി­ന്നീ­ട് സി­പി­എം നേ­തൃ­നി­ര­യി­ലെ­ത്തി. സി­പി­എം രാ­ജ­പു­രം ലോ­ക്കല്‍ ക­മ്മി­റ്റി­യം­ഗ­മാ­യി­രു­ന്നു. പി­ന്നീ­ട് ലോ­ക്കല്‍ ക­മ്മി­റ്റി അം­ഗ­ത്വ­ത്തി­ല്‍ നി­ന്ന് ഒ­ഴി­വാ­യ ക­ബീര്‍ പൂ­ടം­ക­ല്ലി­ന­ടു­ത്ത എ­ട­ക്ക­ട­വ് ബ്രാ­ഞ്ച് ക­മ്മി­റ്റി കേ­ന്ദ്രീ­ക­രി­ച്ചാ­ണ് പ്ര­വര്‍­ത്തി­ച്ചി­രു­ന്ന­ത്.

മെ­മ്പര്‍­ഷി­പ്പ് പു­തു­ക്കാ­ത്ത­തി­നെ തു­ടര്‍­ന്ന് പി­ന്നീ­ട് ക­ബീ­റി­ന്റെ പാര്‍­ട്ടി അം­ഗ­ത്വം ന­ഷ്ട­മാ­യി. പി­എ­സ്‌­സി­യില്‍ എ­ക്‌­സൈ­സ് വ­കു­പ്പില്‍ ജോ­ലി നേ­ടി കാ­സര്‍­കോ­ട് പ്ര­വര്‍­ത്തി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­തി­നി­ട­യി­ലാ­ണ് വീ­ണ്ടും പി­എ­സ്‌­സി പ­രീ­ക്ഷ എ­ഴു­തി ക­ബീര്‍ ക്ലര്‍­ക്കാ­യി ജി­ല്ലാ ബാ­ങ്കില്‍ നി­യ­മ­നം നേ­ടി­യ­ത്.­­ കോ­ഴി­ക്കോ­ട്ടെ ബ­ന്ധം പ­തി­യെ പ­തി­യെ ഒ­ഴി­വാ­ക്കി­യ ക­ബീര്‍ പൂ­ടം­ക­ല്ലില്‍ സ്വ­ന്ത­മാ­യി വീ­ട് വെ­ച്ചു. ര­ണ്ട് കാ­റു­ക­ളു­ടെ ഉ­ട­മ­യാ­ണ് ക­ബീര്‍.

Keywords:  Kasaragod, Rajapuram, District Bank, Kozhikode, Kerala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia