city-gold-ad-for-blogger

രജിലേഷിന്റെ ദുരൂഹ മരണം: മുഖ്യ പ്രതി റിമാന്റില്‍

രജിലേഷിന്റെ ദുരൂഹ മരണം: മുഖ്യ പ്രതി റിമാന്റില്‍
Nisar
തൃക്കരിപ്പൂര്‍: മൊബൈല്‍ ഷോപ്പുടമയായ രജിലേഷിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യ പ്രതിയെ റിമാന്റ് ചെയ്തു. മെട്ടമ്മലിലെ പി മുഹമ്മദ് കുഞ്ഞിയുടെ മകന്‍ എം ടി പി നിസാര്‍ (25) നെയാണ് ഹോസ്ദൂര്‍ഗ് മജിസ്‌ട്രേറ്റ് കോടതി ഒന്ന് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. മൊബൈല്‍ ഷോപ്പുടമയായ രജിലേഷിനെ 16നാണ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്. ഞായറാഴ്ച വൈകീട്ട് ബീച്ച് റോഡിലെ പുഴക്കരയില്‍ 15 അംഗ സംഘം റെജിലേഷിനെ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയിരുന്നു. മണിക്കൂറോളം സദാചാര പോലീസിന്റെ പിടിയിലായ യുവാവ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്തിയതില്‍ ദുരൂഹതയുണ്ടന്ന് കാണിച്ച് പിതാവ് സി ഭാസ്‌കരന്റെ പരാതിയില്‍ കേസ്സെടുത്ത് അന്വേഷണം നടന്നു വരികയാണ്. വ്യാഴാഴ്ച രാത്രിയിലാണ് നിലേശ്വരം സി ഐ സി കെ സുനില്‍കുമാര്‍ നിസാറിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലുള്ള മറ്റ് പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.
മനപ്പൂര്‍വ്വമല്ലാത്ത കൊലപാതകത്തിനാണ് കേസടുത്തിട്ടുള്ളത്. ബന്ധുക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് രജിലേഷുമായുള്ള പാര്‍ട്ണര്‍ഷിപ്പ് ഭീഷണിപെടുത്തി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി എന്നാണ് മൊഴി രേഖപ്പെടുത്തിയത്. സുഹൃത്തുക്കള്‍ വളഞ്ഞിട്ട് മര്‍ദിക്കുമ്പോള്‍ ഇവരെ പിന്തിരിപ്പിക്കാന്‍ നിസാര്‍ തയ്യാറായില്ലത്ര. രജിലേഷിനെ മര്‍ദിച്ച സംഭവത്തില്‍ 15 പേര്‍കെതിരെ കേസടുത്തിട്ടുണ്ട്. സുഹൃത്തുക്കളില്‍ നിന്നും ക്രൂര മര്‍ദനത്തിനിരയായതിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടാന്‍ ഊര്‍ജിതമായ ശ്രമമാണ് നടക്കുന്നത്.

Keywords: Kasaragod, Triikaripur, Case, Remand.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia