city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലീഗി­നോ­ടുള്ള വി­വേച­നം കു­ഞ്ഞാ­ലി­ക്കുട്ടി മു­ഖ്യ­മ­ന്ത്രി­യു­ടെ ശ്ര­ദ്ധ­യില്‍­പെ­ടുത്തും

ലീഗി­നോ­ടുള്ള വി­വേച­നം കു­ഞ്ഞാ­ലി­ക്കുട്ടി മു­ഖ്യ­മ­ന്ത്രി­യു­ടെ ശ്ര­ദ്ധ­യില്‍­പെ­ടുത്തും കാ­സര്‍­കോ­ട്: കാ­സര്‍­കോ­ട് ജി­ല്ല­യില്‍ മു­സ്ലീം സ­മു­ദാ­യ­ത്തോ­ടും മു­സ്‌­ലിം ലീ­ഗി­നോ­ടും പോ­ലീ­സ് കാ­ണി­ക്കു­ന്ന വി­വേ­ച­നവും നീ­തി നി­ഷേധവും മു­ഖ്യ­മ­ന്ത്രി­യു­ടെ­യും ആഭ്യ­ന്ത­ര­മ­ന്ത്രി­യു­ടെ­യും ശ്ര­ദ്ധ­യില്‍­പെടു­ത്തു­മെ­ന്ന് മ­ന്ത്രി പി .കെ കു­ഞ്ഞാ­ലി­ക്കു­ട്ടി ജില്ലാ നേ­തൃ­ത്വ­ത്തി­ന് ഉ­റ­പ്പു­നല്‍­കി­യ­താ­യി സൂചന. ഞാ­യ­റാഴ്ച കാ­സര്‍­കോ­ട്ട് നട­ന്ന മു­സ്ലീം ലീ­ഗ് പ്ര­വര്‍­ത്ത­ക സ­മി­തി­യോ­ഗ­ത്തി­ലാ­ണ് കു­ഞ്ഞാ­ലി­ക്കുട്ടി ഇ­ക്കാ­ര്യം സൂ­ചി­പ്പി­ച്ച­ത്.

പോ­ലീ­സ് വര്‍­ഗീ­യ­പര­മാ­യും പ­ക്ഷപാ­ത­പര­മാ­യും പെ­രു­മാ­റു­ക­യാ­ണെ­ന്ന ലീ­ഗ് പ്ര­വര്‍­ത്ത­ക­രു­ടെ പ­രാ­തി­ക്ക് മ­റുപടി നല്‍­കു­ക­യാ­യി­രു­ന്നു അ­ദ്ദേ­ഹം. ലീ­ഗ് പ്ര­വര്‍­ത്ത­ക സ­മി­തി യോ­ഗ­ത്തില്‍ പോ­ലീ­സി­നെ­തി­രെ രൂ­ക്ഷ വി­മര്‍­ശനമാ­ണ് ഉ­യര്‍­ന്ന­ത്. മു­സ്ലീം സ­മു­ദാ­യ­ത്തില്‍­പെട്ടവ­രെ കേ­സില്‍ പി­ടി­കൂ­ടി­യാല്‍ പോ­ലീ­സ് പ­ക്ഷപാ­ത­പര­മാ­യി പെ­രു­മാ­റു­ക­യും ശ­ക്ത­മാ­യ ന­ടപടി സ്വീ­ക­രി­ക്കു­ക­യും ചെ­യ്യു­ന്ന­താ­യി ലീ­ഗ് പ്ര­വര്‍­ത്ത­കര്‍ ആ­രോപി­ച്ചു.

സ­മാ­നമാ­യ കേ­സു­ക­ളില്‍ മ­റ്റ് സ­മു­ദാ­യ­ത്തില്‍ പെട്ടവര്‍­ക്കെ­തി­രെ പോ­ലീ­സ് കാ­ര്യ­മാ­യ ന­ടപടി­കള്‍ സ്വീ­ക­രി­ക്കാ­റി­ല്ല. ലീ­ഗ് പ്ര­വര്‍­ത്ത­കര്‍ പി­ടി­യി­ലാ­കു­മ്പോള്‍ പോ­ലീ­സ് ര­ണ്ട്ത­രം നീ­തി­യാ­ണ് ന­ട­പ്പി­ലാ­ക്കു­ന്ന­തെ­ന്ന് പ്ര­വര്‍­ത്ത­കര്‍ യോ­ഗ­ത്തില്‍ കു­റ്റ­പ്പെ­ടു­ത്തി. യോ­ഗ­ത്തില്‍ പ­ങ്കെ­ടു­ത്ത കു­ഞ്ഞാ­ലി­ക്കുട്ടി തി­ര­ക്കാ­യ­തി­നാല്‍ വേ­ഗം തി­രി­ച്ച് പോ­ക­ണ­മെ­ന്ന് അ­റി­യി­ച്ചു­വെ­ങ്കി­ലും ത­ങ്ങ­ളു­ടെ പരാ­തി­കള്‍ മു­ഴു­വന്‍ കേള്‍­ക്ക­ണ­മെ­ന്ന നി­ലപാ­ടി­ലാ­യി­രു­ന്നു പ്രവര്‍­ത്ത­കര്‍. അ­തു­കൊ­ണ്ട് ത­ന്നെ യോ­ഗ­ത്തില്‍ മു­ഴു­വന്‍ സ­മ­യ­വും കു­ഞ്ഞാ­ലി­ക്കുട്ടി പങ്കെ­ടു­ത്തു. എ­ല്ലാ പ്ര­ശ്‌നങ്ങ­ളും പ­രി­ഹ­രി­ക്കാ­മെ­ന്ന് ഉ­റ­പ്പ് നല്‍­കി­യ ശേ­ഷ­മാ­ണ് കു­ഞ്ഞാ­ലി­ക്കുട്ടി തി­രി­ച്ച് പോ­യ­ത്.

മ­ണല്‍ ക­ട­ത്തു­മാ­യി ബന്ധ­പ്പെട്ട് പി­ടി­യി­ലാ­വു­ന്ന­വ­രോ­ട് പോ­ലും പോ­ലീ­സ് ര­ണ്ട്ത­രം നീ­തി­യാ­ണ് കാ­ണി­ക്കു­ന്ന­തെ­ന്ന് യോ­ഗ­ത്തില്‍ വി­മര്‍­ശ­നമു­യര്‍­ന്നു. മു­സ്‌­ലിം ലീ­ഗ് ജനറല്‍ സെ­ക്രട്ടറി സ്ഥാനം മ­ന്ത്രി­യാ­യ­തി­നെ തു­ടര്‍­ന്ന് ഒ­ഴി­ഞ്ഞ­തി­ന് ശേ­ഷം സം­ഘ­ട­നാ കാ­ര്യ­ങ്ങള്‍­ക്കാ­യി ആ­ദ്യ­മാ­യാ­ണ് കു­ഞ്ഞാ­ലി­ക്കു­ട്ടി കാ­സര്‍­കോ­ട്ടെത്തി­യ­ത്. ലീ­ഗി­നെ­തി­രെ ന­ട­ക്കു­ന്ന അപവാ­ദ പ്ര­ച­ര­ണ­ത്തെ ജാ­ഗ്ര­ത­യോ­ടെ കാ­ണ­ണ­മെ­ന്നും വ­ള­രെ ക­രു­ത­ലോ­ടെ പ്ര­വര്‍­ത്തി­ക്ക­ണ­മെ­ന്നും കു­ഞ്ഞാ­ലി­ക്കുട്ടി പ്ര­വര്‍­ത്ത­ക­രെ ഓര്‍­മിപ്പി­ച്ചു.

മ­റ്റ് വി­ഭാ­ഗ­ങ്ങള്‍­ക്കെ­തി­രെ പ്ര­കോ­പ­­ന ­പ­ര­മാ­യ പ്ര­സ്­താ­വ­ന­കള്‍ ന­ട­ത്ത­രു­തെ­ന്നും അ­ദ്ദേ­ഹം പ്ര­വര്‍­ത്തകരെ ഓര്‍­മി­പ്പിച്ചു. ക­ഴി­ഞ്ഞ ദി­വ­സം കാ­സര്‍­കോ­ട്ട് ന­ട­ന്ന മാ­ന­വ സൗ­ഹാര്‍­ദ റാ­ലി­യു­മാ­യി ബ­ന്ധ­പ്പെ­ട്ട പ­രി­പാ­ടി­യില്‍ പ­ങ്കെ­ടു­ത്ത കാ­സര്‍­കോ­ട് എം.എല്‍.എ. എന്‍.എ. നെ­ല്ലി­ക്കു­ന്ന് പോ­ലീ­സി­ന്റെ പ­ക്ഷ­പാ­ത­പ­ര­മാ­യ സ­മീ­പ­നം സം­ബ­ന്ധി­ച്ച് ആ­ഭ്യ­ന്ത­ര­മ­ന്ത്രി തി­രു­വ­ഞ്ചൂര്‍ രാ­ധാ­കൃ­ഷ്­ണ­നോ­ട് പ­രാ­തി ഉ­ന്ന­യി­ച്ചി­രു­ന്നു. എ­ന്നാല്‍ പ­റ­യു­ന്ന എ­ല്ലാ കാ­ര്യ­ങ്ങ­ളും പോ­ലീ­സ് അ­നു­സ­രി­ക്ക­ണ­മെ­ന്ന് ജ­ന­പ്ര­തി­നി­ധി­കള്‍ വാ­ശി­പി­ടി­ക്ക­രു­തെ­ന്നാ­ണ് ആ­ഭ്യ­ന്ത­ര­മ­ന്ത്രി ഇ­തിന് മ­റു­പ­ടി നല്‍­കി­യ­ത്. ഇ­ക്കാ­ര്യ­ങ്ങള്‍ പോലും വി­വാ­ദ­മാ­ക്കാന്‍ ചി­ല­മാ­ധ്യ­മ­ങ്ങള്‍ ശ്ര­മി­ച്ച­കാ­ര്യവും നേ­താക്കള്‍ കു­ഞ്ഞാ­ലി­ക്കു­ട്ടി­യു­ടെ ശ്ര­ദ്ധ­യില്‍­പെ­ടു­ത്തി­യി­ട്ടുണ്ട്.

Keywords:  Kasaragod, P.K. Kunhalikutty, Muslim-league, Police, Meeting, Kerala, Malayalam News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia