city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖത്വീബിനെ കസ്റ്റഡിയിലെടുത്ത സംഭവം: ഹര്‍ത്താല്‍ പൂര്‍ണം

ഖത്വീബിനെ കസ്റ്റഡിയിലെടുത്ത സംഭവം: ഹര്‍ത്താല്‍ പൂര്‍ണം
File Photo
കാസര്‍കോട്: സിനാന്‍ വധക്കേസിലെ പ്രതിയായ അണങ്കൂര്‍ ജെ.പി. കോളനിയിലെ ജ്യോതിഷിനെ (26) ബൈക്കില്‍ സഞ്ചിരിക്കുമ്പോള്‍ കാറിലെത്തിയ ഒരു സംഘം വഴി തടഞ്ഞ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഖത്വീബിനെ ചോദ്യം ചെയ്യാനും മൊഴിയെടുക്കുന്നതിനുമായി കസ്റ്റഡിയിലെടുത്ത്  ഏറെനേരം തടഞ്ഞുവെച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍  നാലാംമൈല്‍ പരിസരത്ത് വ്യാഴാഴ്ച നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം.

കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും പൂര്‍ണമായും അടഞ്ഞ് കിടന്നു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ചെങ്കള നാലാംമൈലിലെ പാണാര്‍ക്കുളം പള്ളി ഖത്വീബ് കോഴിക്കോട് കൊടുവള്ളി സ്വദേശി അബ്ദുല്‍ നാസര്‍ ലത്തീഫിയെ പോലീസ് ചോദ്യം ചെയ്യുന്നതിനും മൊഴിയെടുക്കുന്നതിനുമായി കസ്റ്റഡിയിലെടുത്തത്. ഖത്വീബിനൊപ്പം പള്ളി ജോയിന്റ് സെക്രട്ടറി സി.എം. മുഹമ്മദിനെയും പോലീസ് കസ്റ്റഡയിലെടുത്തിരുന്നു.

പാണാര്‍ക്കുളം പള്ളിയുടെ ഗെയ്റ്റിന് മുന്നില്‍ വെച്ചാണ് ജ്യോതിഷിനെ ബൈക്ക് തടഞ്ഞ് അക്രമിസംഘം കുത്തിയത്. ഖത്വീബും നിസ്‌ക്കാരത്തിനെത്തിയവരും സംഭവത്തിന് സാക്ഷികളാണെന്നും പ്രതികളെ കുറിച്ച് വിവരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പോലീസ് ഖത്തീബിനെയും പള്ളി ജോയിന്റ് സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തത്. ഇതേ തുടര്‍ന്ന് നിസ്‌ക്കാരത്തിനെത്തിയ നിരവധി പേരും മഹല്ല് നിവാസികളും പോലീസ് സ്‌റ്റേഷനിലെത്തിയിരുന്നു. നീണ്ട അഞ്ച് മണിക്കൂറിന് ശേഷമാണ് ഖത്വീബിനെ വിട്ടയക്കാന്‍ പോലീസ് തയ്യാറായത്.

വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് കാസര്‍കോട് സി.ഐ.സി.കെ. സുനില്‍ കുമാറിന് മുമ്പാകെ ഹാജരായി മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് പോലീസ് ഖത്വീത്തീബിന് നോട്ടീസ് നല്‍കിയിരുന്നു. വൈകിട്ട് മഗ്‌രിബ് നമസ്‌ക്കാരത്തിന് മാത്രമാണ് ഖത്വീബിനെ പുറത്തേക്ക് വിട്ടത്. നമസ്‌ക്കാരത്തിന് ശേഷം തിരിച്ചെത്താനും പോലീസ് ഖത്വീബിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഖത്വീബ് തിരിച്ചെത്തുകയും ചെയ്തിരുന്നു.

താന്‍ പുതിയ ഖത്വീബാണെന്നും മഹല്ല് നിവാസികളെ തന്നെ പൂര്‍ണമായി അറിയില്ലെന്നുമാണ് ഖത്വീബ് മൊഴി നല്‍കിയത്. അക്രമികള്‍ ആരാണെന്ന് അറിയില്ലെന്ന് ഖത്വീബ് വ്യക്തമാക്കിയിരുന്നു. ഖഖത്വീനെ അന്യായമായി കസ്റ്റഡിയിലെടുത്തതിലും തടഞ്ഞുവെച്ചതിലും പ്രതിഷേധിച്ചാണ് വ്യാഴാഴ്ച രാവിലെ മുതല്‍ മഹല്ല് നിവാസികള്‍ ഹര്‍ത്താല്‍ ആചരിച്ചത്. വാഹന ഗതാഗതത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

Related news:
വിദ്യാര്‍ഥിയുടെ നില ഗുരുതരമായി തുടരുന്നു; നാല് പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

പള്ളി ഇമാമിനെ പോലീസ് തടഞ്ഞുവെച്ച സംഭവം: കാസര്‍കോട് ചെങ്കളയില്‍ ഹര്‍ത്താല്‍

'അക്രമത്തിന്റെ മറവില്‍ പള്ളി ഇമാമുമാരെ കരുവാക്കുന്നത് പ്രത്യാഘാതമുണ്ടാക്കും'

ക­ത്തി­ക്കു­ത്ത്: ക­സ്­റ്റ­ഡി­യി­ലെ­ടു­ത്ത ഖ­ത്വീ­ബി­നെ ത­ട­ഞ്ഞു വെ­ച്ച­താ­യി പ­രാ­തി

സിനാന്‍ വ­ധ­ക്കേ­സി­ലെ പ്ര­തി­യെ കു­ത്തിയ­ത് വെള്ള കാ­റി­ലെത്തി­യ ആറം­ഗ സം­ഘം

കാസര്‍­കോ­ട് ഒരാഴ്ച ബൈ­ക്ക് ഓ­ടി­ക്കു­ന്ന­തിന് നി­യ­ന്ത്രണം

കോ­ള­ജില്‍ പ­രി­പാ­ടി­ക്കിടെ വി­ദ്യാര്‍­ത്ഥി­ക്ക് കു­ത്തേ­റ്റ് ഗു­രു­ത­രം

Keywords: Kasaragod, Khatheeb, Custody, Case, Investigation, Police, Cherkala, Naimarmoola, Harthal, Masjid, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia