city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബിസിനസ് പങ്കാളിയുടെ വഞ്ചനയ്‌ക്കെതിര മുഖ്യമന്ത്രിക്ക് ബേക്കല്‍ സ്വദേശിയുടെ പരാതി

കാസര്‍കോട്: ബിസിനസ് പങ്കാളിയുടെ ചതിമൂലം ഗള്‍ഫിലെ സ്ഥാപനം പൂട്ടുകയും നിരവധിപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയുംചെയ്തതിനെതിരെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതിയുമായി ബേക്കല്‍ സ്വദേശി രംഗത്ത്.

ബേക്കല്‍ ഓവര്‍ ബ്രിഡ്ജിന് സമീപത്തെ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് റഫീഖാണ് (32) ഷാര്‍ജയില്‍ ആരംഭിച്ച വ്യാപാര സ്ഥാപനത്തിന്റെ പങ്കാളിയായ നീലേശ്വരം കൊട്രച്ചാല്‍ സ്വദേശി ഹംഷാദ് ചിറമ്മല്‍ എന്നയാള്‍ക്കെതിരെ പരാതിയുമായി രംഗത്തുവന്നത്. താനും ഹംഷാദും പാര്‍ട്ണര്‍ഷിപ്പ് വ്യവസ്ഥയില്‍ ഷാര്‍ജയില്‍ ആസ്‌ട്രോണ്‍ (ASTRON) എന്ന വ്യാപാരസ്ഥാപനം കഴിഞ്ഞ മൂന്നുവര്‍ഷക്കാലം നടത്തി വന്നിരുന്നതായും സ്ഥാപനത്തിന്റെ മുഴുവന്‍ മുടക്കുമുതലും തന്റേതായിരുന്നുവെന്നും ഹംഷാദിനെ താന്‍ സ്ഥാപനത്തിന്റെ മാനേജിങ്ങ് പാര്‍ട്ണറായി നിയമിച്ചുവെന്നും പരാതിയില്‍ പറയുന്നു. സ്ഥാപനത്തിന്റെ പൂര്‍ണചുമതല ഹംഷാദിനായിരുന്നു.

'ഇതിനിടയില്‍ താനറിയാതെ ഹംഷാദ് സ്ഥാപനത്തിന്റെ പേരില്‍ ബ്രാഞ്ച് എന്ന വ്യാജേന മറ്റൊരു സ്ഥാപനം തുടങ്ങി. വ്യാജരേഖകള്‍ ചമച്ച് ദി നാഷണല്‍ ബാങ്ക് ഓഫ് റാസ്- അല്‍-ഖൈമ (ആര്‍.എ.കെ)യില്‍ അക്കൗണ്ട് തുറന്ന് വായ്പയും വാഹനവായ്പയും സംഘടിപ്പിച്ചു. ഇക്കാര്യം ബാങ്ക് അധികൃതര്‍ അറിയിച്ചപ്പോഴാണ് ഹംഷാദ് എന്നെ വഞ്ചിച്ചകാര്യം മനസിലായത്. എന്റെ വ്യാജ ഒപ്പാണ് ഇതിനുവേണ്ടി ഉപയോഗിച്ചത്. ഇതുസംബന്ധിച്ച രേഖകള്‍ എന്റെ കൈവശം ഉണ്ട്. ഇതേ തുടര്‍ന്ന് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിലക്കുകയും ഹംഷാദ് ഗള്‍ഫ് വിടുകയും ചെയ്തു.

ബിസിനസ് പങ്കാളിയുടെ വഞ്ചനയ്‌ക്കെതിര മുഖ്യമന്ത്രിക്ക് ബേക്കല്‍ സ്വദേശിയുടെ പരാതി
Muhammed Rafeeq
ഗള്‍ഫ് വിടുന്നതിന് മുമ്പ് എന്നോട് കമ്പനിയുടെ ഷെയര്‍ കൈപ്പറ്റുകയും എനിക്ക് മൂന്ന് കോടി രൂപയുടെ ഇന്ത്യയിലുള്ള ബേങ്കിന്റെ ചെക്ക് ഗാരന്റിയായും 1.80 ലക്ഷം ദിര്‍ഹത്തിന്റെ ചെക്കും നല്‍കുകയും ചെയ്തു.  പ്രസ്തുത ചെക്കുകള്‍ വ്യാജ ചെക്കുകളായിരുന്നു. ഇത്തരത്തില്‍ ഹംഷാദ് സ്ഥാപനത്തിന്റെ പേരില്‍ നിരവധി കച്ചവടക്കാര്‍ക്ക് വ്യാജ ചെക്ക് നല്‍കി ഗള്‍ഫില്‍ നിന്നും പൊടുന്നനെ ഒരുനാള്‍ ഒളിച്ചോടുകയാണ് ചെയ്തത്.  ഇപ്പോള്‍ ഇയാള്‍ സ്വദേശമായ നീലേശ്വരത്തുണ്ട്.  സ്ഥാപനം പൂട്ടിയതോടെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായി. അവരും ഹംഷാദിന്റെ വഞ്ചനമൂലം നരകയാതന നേരിടുകയാണ്' - മുഹമ്മദ് റഫീഖ് പരാതിയില്‍ വ്യക്തമാക്കി.

'ഹംഷാദിന്റെ വഞ്ചന സംബന്ധിച്ച് ബേക്കലിലെ സുഹൃത്തും ഐ.എന്‍.എല്‍. നേതാവുമായ ടി. സമീറിനോട് ഞാന്‍ പറയുകയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രനെ നേരില്‍ കണ്ട് സംഭവം പറയുകയും ചെയ്തു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം നിലേശ്വരം പോലീസ് സി.ഐക്കും ജൂണ്‍ ആറിന് പരാതി നല്‍കി. തന്നെപോലെ ഹംഷാദിന്റെ വഞ്ചനയില്‍ കുടുങ്ങിയ മറ്റു രണ്ടു പേരും നീലേശ്വരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്' - മുഹമ്മദ് റഫീഖ് അറിയിച്ചു.

ആഭ്യന്തമന്ത്രി, ഡി.ജി.പി, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്കും മുഹമ്മദ് റഫീഖ് പരാതി നല്‍കിയിട്ടുണ്ട്.

Keywords: Complaint, Cheating, Loan, Business, Partner, Bank, Gulf, Police Complaint, SP, INL leader, CI, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia