ശാസ്ത്ര ഗവേഷണരംഗത്ത് കാസർകോടിന് അഭിമാനം; ഡോ ഷഹർബാനുവിന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ഫെലോഷിപ്പ്
● ഇഡിയൊപതിക് പൾമണറി ഫൈബ്രോസിസ് രോഗത്തെക്കുറിച്ച് പഠിക്കും.
● നോൺ-കോഡിങ് റൈബോന്യൂക്ലിക് ആസിഡ് സാങ്കേതികവിദ്യ ഉപയോഗിക്കും.
● മംഗളൂരു യെനെപ്പോയ റിസർച്ച് സെന്ററിലാണ് ഗവേഷണം.
● കേരള കേന്ദ്ര സർവകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റ് നേടിയത്.
കാസർകോട്: (KasargodVartha) ശാസ്ത്ര ഗവേഷണ രംഗത്ത് കാസർകോട് ജില്ലയ്ക്ക് അഭിമാനകരമായ നേട്ടം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആരോഗ്യ ഗവേഷണ വകുപ്പ് (DHR) പ്രഖ്യാപിച്ച വിമൻ സയന്റിസ്റ്റ് ഫെലോഷിപ്പ് ഡോ. എ.എച്ച് ഷഹർബാനുവിന് ലഭിച്ചു.
ശ്വാസകോശങ്ങളെ തകരാറിലാക്കി ശ്വാസംമുട്ടൽ ഉണ്ടാക്കുന്ന ഇഡിയോയോപതിക് പൾമണറി ഫൈബ്രോസിസ് (IPF) എന്ന രോഗത്തിന് ചികിത്സ കണ്ടെത്തുന്നതാണ് ഗവേഷണത്തിന്റെ പ്രധാന ലക്ഷ്യം. നോൺ-കോഡിങ് റൈബോന്യൂക്ലിക് ആസിഡ് (Non-coding RNA) എന്ന ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പഠനത്തിനാണ് ഫെലോഷിപ്പ് ലഭിച്ചത്.

മംഗളൂരു യെനെപ്പോയ റിസർച്ച് സെന്ററിലെ സെൽ ബയോളജി ആൻഡ് മോളിക്യുലാർ ജെനറ്റിക്സ് വിഭാഗം പ്രൊഫസർ ഡോ. യശോധർ ഭണ്ഡാരിയുടെ നേതൃത്വത്തിലാണ് ഷഹർബാനു ഗവേഷണം നടത്തുന്നത്.
കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. ഷഹർബാനു, കോട്ടിക്കുളം സ്വദേശിയും പരേതനായ ഹുസൈൻ, കാസർകോട് ജനറൽ ആശുപത്രിയിലെ മുൻ ഹെഡ് നഴ്‌സ് ആരിഫ എന്നിവരുടെ മകളാണ്.
കാഞ്ഞങ്ങാട് കൊളവയൽ സ്വദേശി മുഹമ്മദ് സി.പിയാണ് ഭർത്താവ്. ശാസ്ത്ര ഗവേഷണ രംഗത്ത് കാസർകോട് സ്വദേശിനി കൈവരിച്ച ഈ നേട്ടം ജില്ലയ്ക്ക് വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.
ഡോ. ഷഹർബാനുവിൻ്റെ ഈ നേട്ടത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്ത്? ഈ സന്തോഷം എല്ലാവരുമായി പങ്കുവെയ്ക്കൂ.
Article Summary: Dr Shaharbanu from Kasaragod gets DHR Women Scientist Fellowship.
#Kasaragod #ScienceResearch #Shaharbanu #DHRFellowship #KeralaNews #MedicalResearch






