city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭക്ഷണവും വെ­ള്ളവും നല്‍­കാതെ പ­ട്ടി­ണി­ക്കി­ട്ട­ത്തി­നെ­തു­ടര്‍­ന്ന് വൃദ്ധ മ­രിച്ചു

ഭക്ഷണവും വെ­ള്ളവും നല്‍­കാതെ പ­ട്ടി­ണി­ക്കി­ട്ട­ത്തി­നെ­തു­ടര്‍­ന്ന് വൃദ്ധ മ­രിച്ചു
കാസര്‍കോട്: മുറിയില്‍ പൂട്ടിയിട്ട് ഭക്ഷണവും, വെ­ള്ളവും നല്‍­കാ­തെ പ­ട്ടി­ണി­ക്കി­ട്ട­തു­മൂ­ലം വൃദ്ധ മ­രി­ച്ചു. മൈ­ലാ­ട്ടി സ­ബ് സ്റ്റേ­ഷ­നു­സ­മീ­പ­ത്തെ കാര്‍­ത്ത്യാ­യ­നി (58) ആണ് മരി­ച്ചത്.

സഹോദരന്‍ രാഘവന്‍ നായരുടെ കുറുക്കന്‍പാടിയിലെ വീട്ടില്‍ വെച്ചാ­ണ് ഇ­വര്‍ മരിച്ചത്. അവിവാഹിതയായ കാര്‍ത്ത്യായ­നി സഹോദരനൊപ്പമായിരുന്നു താമസം. നേരി­യ മാ­നസി­ക അ­സ്വാ­സ്ഥ്യം പ്ര­ക­ടി­പ്പി­ച്ചി­രുന്നു. കാര്‍­ത്ത്യായ­നി വീ­ട്ടി­ന­ക­ത്ത് മ­ല­മൂ­ത്ര­വി­സര്‍ജ­നം ന­ട­ത്തു­ന്ന­തി­നാല്‍ അ­ത് ഒ­ഴി­വാ­ക്കാ­നാ­ണ് ഇ­വര്‍­ക്ക് സ­ഹോ­ദ­രന്‍ ഭ­ക്ഷ­ണവും വെ­ള്ളവും നല്‍­കാ­തി­രു­ന്ന­ത്.

കാര്‍­ത്ത്യാ­യ­നി­യു­ടെ ദു­രി­താ­വ­സ്ഥ നാ­ട്ടു­കാര്‍ അ­റി­യി­ച്ച­തി­നെ­തു­ടര്‍­ന്ന് ഇക്കഴിഞ്ഞ മാര്‍ച് 17 ന് കാര്‍ത്ത്യായനിയെ സാമൂഹ്യപ്രവര്‍ത്തകരായ മോഹനന്‍ മാങ്ങാട്, മധുസുതനന്‍, പി.കെ. അശോകന്‍, റഫീഖ് മണിയങ്ങാനം എ­ന്നി­വര്‍ ചേര്‍­ന്ന് കാസര്‍­കോ­ട് ജ­ന­റല്‍ ആശുപത്രിയില്‍ പ്ര­വേ­ശി­പ്പി­ച്ചി­രുന്നു. പി­ന്നീ­ട് സ­ഹോ­ദ­രന്‍ രാ­ഘ­വനും മ­റ്റു­മെ­ത്തി ബലം പ്രയോഗിച്ച് കാര്‍ത്ത്യായനി­യെ ജനറല്‍ ആശുപത്രിയില്‍ നിന്നും കൊണ്ടു­പോ­കു­കയും ചെ­യ്­തി­രുന്നു. പിന്നീട് മുറിയില്‍ പൂട്ടി ഭക്ഷണവും വെള്ളവും കൊടുത്തില്ലെന്നും ഇതിനെത്തുടര്‍ന്നാ­ണ് കാര്‍­ത്ത്യായ­നി മരണപ്പെട്ടതെന്നും കാസര്‍­കോ­ട് ജ­ന­റ­ല്‍ ആ­ശു­പ­ത്രി­യി­ലെ ഡോക്ടര്‍മാര്‍ അറിയിച്ച­താ­യി സാ­മൂ­ഹ്യ­പ്ര­വര്‍­ത്ത­കന്‍ മോഹനന്‍ മാങ്ങാട് പ­റ­ഞ്ഞു.

കാര്‍­ത്ത്യാ­യ­നി­മ­രിച്ച­ത് പ­ട്ടി­ണി­ക്കി­ട്ട­തു­മൂ­ല­മാ­ണെ­ന്നും മ­റ്റ് ­അ­സു­ഖ­മൊന്നും ഇ­വര്‍­ക്കു­ണ്ടാ­യി­രു­ന്നി­ല്ലെന്നും ഇ­തേ­കു­റി­ച്ച് അ­ന്വേ­ഷി­ക്ക­ണ­മെന്ന് ആ­വ­ശ്യ­പ്പെ­ട്ട് മോ­ഹ­നന്‍ മാ­ങ്ങാ­ട് മ­നു­ഷ്യാ­വകാ­ശ ക­മ്മീ­ഷനും ബേ­ക്കല്‍ പോ­ലീ­സിലും പ­രാ­തി നല്‍­കി. കാര്‍­ത്ത്യാ­യ­നി­യു­ടെ പേ­രില്‍ 15 ല­ക്ഷ­ത്തോ­ളം രൂ­പ വി­ല­വ­രു­ന്ന സ്വ­ത്തു­ണ്ടെന്നും ഇ­ത് ത­ട്ടി­യെ­ടു­ക്കാന്‍ വേ­ണ്ടി­യാ­ണ് സ­ഹോ­ദ­രന്‍ ഇ­വര്‍­ക്ക് ഭ­ക്ഷ­ണവും വെ­ള്ളവും നല്‍­കാ­തി­രു­ന്ന­തെന്നും മോ­ഹ­നന്‍ മാ­ങ്ങാ­ട് പ­രാ­തി­പെ­ട്ടു.

നിര്‍­ജ്ജ­ലീ­കര­ണം മൂ­ല­മാ­ണ് കാര്‍­ത്ത്യായ­നി മ­രി­ച്ച­തെന്നും പ­രാ­തി­യില്‍ പ­റ­യുന്നു. ആ­ദി­വാസി ഊ­രു­ക­ളി­ലാ­ണ് സാ­ധാ­ര­ണ­യാ­യി ഭ­ക്ഷ­ണവും വെ­ള്ളവും ല­ഭി­ക്കാ­തെ ശ­രീ­ര­ത്തില്‍ നിന്നും ജ­ലാം­ശം ന­ഷ്ട­പ്പെ­ട്ട് മ­ര­ണം­സം­ഭ­വി­ക്കാ­റു­ള്ള­തെന്നും മോ­ഹ­നന്‍ മാ­ങ്ങാ­ട് പ­റ­യുന്നു.

Keywords:  Kasaragod, Death, Brothers, General-Hospital, Drinking Water, Food, Mangad

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia