സ്ത്രീശാക്തീകരണ പദ്ധതിയിലൂടെ കറവപ്പശുക്കളെ വിതരണം ചെയ്തതിലും ലക്ഷങ്ങളുടെ വെട്ടിപ്പ്; വിജിലന്‍സ് അന്വേഷണമാരംഭിച്ചു, മിനുട്‌സ് ബുക്കും രേഖകളും പിടികൂടി
Mar 16, 2017, 14:06 IST
നീലേശ്വരം: (www.kasargodvartha.com 16.03.2017) സ്ത്രീശാക്തീകരണ പദ്ധതിയിലൂടെ കറവപ്പശുക്കളെ വിതരണം ചെയ്തതിലും ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നതായി പരാതി. സംഭവത്തില്‍ വിജിലന്‍സ് ആന്റി കറപ്ഷന്‍ സ്‌ക്വാഡ് അന്വേഷണമാരംഭിച്ചു. കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ 2013-14 വര്‍ഷത്തെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ കറവപ്പശു പരിപാലന പദ്ധതിയില്‍ 14,28,500 രൂപ ചിലവഴിച്ച് കറവപ്പശുക്കളെ വിതരണം ചെയ്തതിലാണ് ക്രമക്കേട് നടന്നത്.
വ്യക്തിഗതമായും ഗ്രൂപ്പ് ആയും ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതിലാണ് വന്‍ ക്രമക്കേട് നടന്നിട്ടുള്ളത്. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന ഗ്രാമസഭകളില്‍ പദ്ധതിയുടെ അപേക്ഷപോലും സ്വീകരിക്കുകയോ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുകയോ ചെയ്തിട്ടില്ലെന്നും പരാതിയുണ്ട്. എന്നാല്‍ പിന്നീട് വേണ്ടപ്പെട്ട 28 പേരില്‍ നിന്നും രഹസ്യമായി അപേക്ഷ വെളളക്കടലാസില്‍ എഴുതിവാങ്ങി തുക നല്‍കുകയായിരുന്നുവെന്നാണ് പരാതി.
വെട്ടിപ്പ് സംബന്ധിച്ച് കരിന്തളം കാട്ടിപ്പൊയില്‍ ചാങ്ങാട്ടെ എ കെ മധു നല്‍കിയ പരാതിയിലാണ് കാസര്‍കോട് വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചത്. ഗ്രാമസഭ മിനുട്‌സ് ബുക്കും ബന്ധപ്പെട്ട രേഖകളും വിജിലന്‍സ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം പുല്ലൂര്‍ പെരിയ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് നടത്തിയ ഡിപ്പാര്‍ട്ട്‌മെന്റ്തല അന്വേഷണത്തില്‍ ഗ്രാമസഭ മിനുട്‌സില്‍ മാര്‍ജിനുമുകളിലായി രേഖപ്പെടുത്തലുകള്‍ നടത്തിയതായി കണ്ടെത്തിയിരുന്നു.
നിശ്ചിത സമയക്രമം പാലിച്ചുകൊണ്ട് സമയബന്ധിതമായി പദ്ധതി നടത്തേണ്ടതുകൊണ്ട് അച്ചടിഫോറം വിതരണം ചെയ്യാന്‍ കഴിയാത്തതിനാലാണ് വെളളക്കടലാസില്‍ അപേക്ഷ സ്വീകരിച്ചെന്നത് പഞ്ചായത്ത് അധികൃതര്‍ അന്വേഷണ കമ്മീഷനുമുമ്പാകെ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Vigilance, Enquiry, Karinthalam, Complaint, Gramasabha, Distribution, Minutes book, Evidence, Evasion.
വ്യക്തിഗതമായും ഗ്രൂപ്പ് ആയും ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതിലാണ് വന്‍ ക്രമക്കേട് നടന്നിട്ടുള്ളത്. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന ഗ്രാമസഭകളില്‍ പദ്ധതിയുടെ അപേക്ഷപോലും സ്വീകരിക്കുകയോ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുകയോ ചെയ്തിട്ടില്ലെന്നും പരാതിയുണ്ട്. എന്നാല്‍ പിന്നീട് വേണ്ടപ്പെട്ട 28 പേരില്‍ നിന്നും രഹസ്യമായി അപേക്ഷ വെളളക്കടലാസില്‍ എഴുതിവാങ്ങി തുക നല്‍കുകയായിരുന്നുവെന്നാണ് പരാതി.
വെട്ടിപ്പ് സംബന്ധിച്ച് കരിന്തളം കാട്ടിപ്പൊയില്‍ ചാങ്ങാട്ടെ എ കെ മധു നല്‍കിയ പരാതിയിലാണ് കാസര്‍കോട് വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചത്. ഗ്രാമസഭ മിനുട്‌സ് ബുക്കും ബന്ധപ്പെട്ട രേഖകളും വിജിലന്‍സ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം പുല്ലൂര്‍ പെരിയ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് നടത്തിയ ഡിപ്പാര്‍ട്ട്‌മെന്റ്തല അന്വേഷണത്തില്‍ ഗ്രാമസഭ മിനുട്‌സില്‍ മാര്‍ജിനുമുകളിലായി രേഖപ്പെടുത്തലുകള്‍ നടത്തിയതായി കണ്ടെത്തിയിരുന്നു.
നിശ്ചിത സമയക്രമം പാലിച്ചുകൊണ്ട് സമയബന്ധിതമായി പദ്ധതി നടത്തേണ്ടതുകൊണ്ട് അച്ചടിഫോറം വിതരണം ചെയ്യാന്‍ കഴിയാത്തതിനാലാണ് വെളളക്കടലാസില്‍ അപേക്ഷ സ്വീകരിച്ചെന്നത് പഞ്ചായത്ത് അധികൃതര്‍ അന്വേഷണ കമ്മീഷനുമുമ്പാകെ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Vigilance, Enquiry, Karinthalam, Complaint, Gramasabha, Distribution, Minutes book, Evidence, Evasion.