city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭര്‍തൃമതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താത്തിനെചൊല്ലി സംഘര്‍ഷം


 ഭര്‍തൃമതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താത്തിനെചൊല്ലി സംഘര്‍ഷം
താഹിറയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാത്തതിനെതുടര്‍ന്ന്
ജനറല്‍ ആശുപത്രിയില്‍ തടിച്ചുകൂടിയ നാട്ടുകാര്‍
കാസര്‍കോട്: തീവണ്ടിയില്‍ നിന്നും വീണു മരിച്ച ഭര്‍തൃമതിയുടെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താത്തിനെ ചൊല്ലി ആശുപത്രി പരിസരത്ത് സംഘര്‍ഷാവസ്ഥ.

ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ തീവണ്ടിയാത്രക്കിടെ പുറത്തേക്ക് തെറിച്ചുവീണ് മരിച്ച ആലമ്പാടി മിനി എസ്റ്റേറ്റിന് സമീപത്തെ കുവൈത്തിലെ ഹോട്ടല്‍ ഉടമ സയ്യിദ് ഉമറിന്റെ ഭാര്യ തളങ്കര സ്വദേശിനി താഹിറയുടെ (33) മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഡോക്ടര്‍മാര്‍ തയ്യാറാകാത്തതിനെതുടര്‍ന്നാണ് ആശുപത്രിപരിസരത്ത് സംഘര്‍ഷാവസ്ഥ അരങ്ങേറിയത്.

കോഴിക്കോട്ട് ബന്ധുവിന്റെ വിവാഹചടങ്ങില്‍ പങ്കെടുത്ത് എഗ്‌മോര്‍ എക്‌സ്പ്രസില്‍ തിരിച്ചുവരുന്നതിനിടയിലാണ്  താഹിറ ചാത്തങ്കൈക്ക് സമീപംവെച്ച് മുഖംകഴുകാന്‍ പോയപ്പോള്‍ പുറത്തേക്ക് തെറിച്ചുവീണത്. കൂടെയുണ്ടായിരുന്ന ഭര്‍ത്താവ്  താഹിറയെ കാണാത്തതിനെതുടര്‍ന്ന് അന്വേഷിച്ച് വാഷ്‌ബേസിനടുത്ത് ചെന്നെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെതുടര്‍ന്ന് കാസര്‍കോട് റെയില്‍വേ പോലീസില്‍ വിവരമറിയിച്ച് തളങ്കരയിലെ യുവാക്കളോടൊപ്പം റെയില്‍വേ ട്രാക്കില്‍ തെരച്ചില്‍ നടത്തുന്നതിനിടയിലാണ്  താഹിറയെ ചാത്തങ്കൈ റെയില്‍വേ പാളത്തിന് പുറത്ത് ചോരയില്‍ കുളിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

 ഭര്‍തൃമതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താത്തിനെചൊല്ലി സംഘര്‍ഷം
Thahira
കുമ്പളയില്‍ ലോറിയിടിച്ച് മരിച്ച കുട്ടിയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ വൈകിയതിന്റെ പേരില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ ശ്രീജേഷിനെ ഏതാനും ദിവസംമുമ്പ് കുമ്പളയിലെ യുവാക്കള്‍ കയ്യേറ്റംചെയ്തതിനെതുടര്‍ന്ന് ഡോക്ടര്‍മാര്‍ ജില്ലയില്‍ പോസ്റ്റ്‌മോര്‍ട്ടം ബഹിഷ്‌ക്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന്  താഹിറയുടെ മൃതദേഹം മോര്‍ചറിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചതിനെതുടര്‍ന്നാണ് ജനറല്‍ ആശുപത്രിപരിസരത്ത് സംഘര്‍ഷം ഉടലെടുത്തത്.

വിവരമറിഞ്ഞ് കുമ്പള സി.ഐ. ടി.പി. രജ്ഞിത്ത് ജനറല്‍ ആശുപത്രിയില്‍ എത്തിയിരുന്നു. സി.ഐ. കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനില്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് എസ്.ഐ. വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയില്‍ എത്തുകയും ഡോക്ടര്‍മാരുമായും നാട്ടുകാരുമായും സംസാരിക്കുകയും ചെയ്തു. മൃതദേഹം മോര്‍ചറിയിലേക്ക് മാറ്റാമെന്നും പക്ഷെ പോസ്റ്റ്‌മോര്‍ട്ടം നടത്തില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ നാട്ടുകാര്‍ പോസ്റ്റുമോര്‍ട്ടംനടത്താന്‍ ഡോക്ടര്‍മാര്‍ സമ്മതിക്കാതെ മൃതദേഹം ആംബുലന്‍സില്‍ നിന്നും ഇറക്കാന്‍ അനുവദിച്ചില്ല.

 ഭര്‍തൃമതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താത്തിനെചൊല്ലി സംഘര്‍ഷം  ഇതേ തുടര്‍ന്ന് കാസര്‍കോട് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന്, മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍ എന്നിവര്‍ സ്ഥലത്തെത്തി ജില്ലാ കലക്ടറുമായും ഡോക്ടര്‍മാരുമായും മണിക്കൂറുകള്‍ നീണ്ട ചര്‍ചകള്‍ക്കൊടുവിലാണ് പോസ്റ്റുമോര്‍ട്ടം നടത്താമെന്ന് ഡോക്ടര്‍മാര്‍ സമ്മതിക്കുകയും മൃതദേഹം അര്‍ദ്ധരാത്രി 12.30 മണിയോടെ മോര്‍ചറിയിലേക്ക് മാറ്റുകയും ചെയ്തത്. പ്രതികളെ എത്രയുംപെട്ടന്ന് പിടികൂടുമെന്നും ജനറല്‍ ആശുപത്രിയിലടക്കം എല്ലാ ആശുപത്രികളിലും പോലീസ് എയ്ഡ്‌പോസ്റ്റ് സ്ഥാപിക്കാമെന്നും കലക്ടര്‍ ഉറപ്പുനല്‍കിയശേഷമാണ് ഡോക്ടര്‍മാര്‍ മുന്‍തീരുമാനത്തില്‍ നിന്നും പിന്‍മാറിയത്. ജനറല്‍ ആശുപത്രിയില്‍ ഒഴികെ മറ്റു ആശുപത്രികളില്‍ പോസ്റ്റുമോര്‍ട്ടം നടത്താന്‍ ഡോക്ടര്‍മാര്‍ സമ്മതിച്ചിട്ടുണ്ട്. ഡോക്ടറെ കൈയ്യേറ്റം ചെയ്ത കേസിലെ പ്രതികളെ പിടികൂടുന്നതുവരെ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നിര്‍ത്തിവെക്കുമെന്ന് ചര്‍ചയില്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. താഹിറയുടെ മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മൂന്ന് മണിക്കൂറോളം മൃതദേഹം ആമ്പുലന്‍സില്‍തന്നെ കിടത്തുകയായിരുന്നു.

കഴിഞ്ഞമാസം 16ന് ജനറല്‍ ആശുപത്രിയില്‍ പ്രസവ ശുശ്രൂഷയ്ക്ക് പ്രവേശിപ്പിച്ച യുവതിക്ക് അണുബാധയുണ്ടായതിനെതുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരില്‍ ലോബര്‍ റൂമില്‍ കയറി കാഞ്ഞങ്ങാട് സ്വദേശിയായ ഡോ. കെ.പി. മനോജ് കുമാറിനെയും (43) നേഴ്‌സ് നൗഫീനയെയും കയ്യേറ്റം ചെയ്തിരുന്നു. ഈ കേസിലെ പ്രതികളെയും പിടികൂടണമെന്ന് ഡോക്ടര്‍മാര്‍ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 ഭര്‍തൃമതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താത്തിനെചൊല്ലി സംഘര്‍ഷം  ഞങ്ങളും മനുഷ്യരാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രാത്രിയെന്നോ പകലെന്നോ നോക്കാതെ അടിയന്തിര ഘട്ടങ്ങളിലെല്ലാം തങ്ങള്‍ ആശുപത്രിയില്‍ ഓടിയെത്തി രോഗികള്‍ക്ക് ശുശ്രൂഷ നല്‍കാറുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നിട്ടും നിസാര കാരണങ്ങളുടെ പേരില്‍ രോഗികള്‍ക്കും മറ്റും ഒപ്പമെത്തുന്നവര്‍ ഡോക്ടര്‍മാരെയും നേഴ്‌സുമാരെയും മറ്റുജീവനക്കാരെയും കൈയ്യേറ്റംചെയ്യുകയും മര്‍ദിക്കുകയുമാണ് ചെയ്യുന്നത്. കാസര്‍കോട്ടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ വരാതിരിക്കാന്‍ പ്രധാന കാരണവും ഇത്തരം അക്രമങ്ങളാണെന്ന് കെ.ജി.എം.ഒ.എ. ഭാരവാഹികള്‍ വെളിപ്പെടുത്തുന്നു. ഡോക്ടര്‍ ശ്രീജേഷിനെ കയ്യേറ്റംചെയ്ത കേസിലെ പ്രതികളുടെ വീടുകളില്‍ രണ്ട് തവണ റെയ്ഡ് നടത്തിയിരുന്നതായും പ്രതികള്‍ ഒളിവിലാണെന്നുമാണ് പോലീസ് ഡോക്ടര്‍മാരെ അറിയിച്ചിരിക്കുന്നത്. ആശുപത്രികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ കളക്ടര്‍ എസ്.പി. സുരേന്ദ്രനുമായി സംസാരിച്ചിട്ടുണ്ട്.

Keywords:  Accidental-Death, Alampady, Doctor, General-hospital, Kasaragod, Thalangara, Thahira, Postmortem, KGMOA

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia