city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭര്‍തൃ­വീ­ട്ടില്‍ താമ­സി­ക്കാ­നെ­ത്തിയ യുവ­തിയും ഭര്‍തൃ­മാ­താവും ഏറ്റു­മു­ട്ടി

ഭര്‍തൃ­വീ­ട്ടില്‍ താമ­സി­ക്കാ­നെ­ത്തിയ യുവ­തിയും ഭര്‍തൃ­മാ­താവും ഏറ്റു­മു­ട്ടി
കാ­ഞ്ഞ­ങ്ങാ­ട്: കോ­ട­തി ഉ­ത്ത­ര­വി­ന്റെ അ­ടി­സ്ഥാ­ന­ത്തില്‍ ഭര്‍­തൃ വീ­ട്ടില്‍ താ­മ­സി­ക്കാ­നെ­ത്തി­യ യു­വ­തി­യും ഭര്‍­തൃ­മാ­താ­വും ഏ­റ്റു­മു­ട്ടി. സം­ഘ­ട്ട­ന­ത്തില്‍ നീ­ലേ­ശ്വ­രം പാ­ലാ­യി­യി­ലെ പി എ­ച്ച് മു­ഹ­മ്മ­ദി­ന്റെ മ­കള്‍ മു­ബീ­ന(20), മാ­താ­വ് കു­ഞ്ഞാ­മി­ന(45), മു­ബീ­ന­യു­ടെ ഭര്‍­ത്താ­വ് കാ­ലി­ച്ചാ­ന­ടു­ക്കം ആ­ന­പ്പെ­ട്ടി­യി­ലെ അ­ബ്ദുല്‍ ല­ത്തീ­ഫി­ന്റെ മാ­താ­വ് സു­ഹ്‌­റ എ­ന്നി­വര്‍­ക്ക് പ­രി­ക്കേ­റ്റു. ഇ­വ­രെ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ചി­രി­ക്കു­ക­യാ­ണ്. ഹൊ­സ്­ദുര്‍­ഗ് ജു­ഡീ­ഷ്യല്‍ ഒ­ന്നാം ക്ലാ­സ് മ­ജി­സ്‌­ട്രേ­റ്റ് (ര­ണ്ട്) കോ­ട­തി­യു­ടെ നിര്‍­ദ്ദേ­ശ പ്ര­കാ­രം ക­ഴി­ഞ്ഞ ദി­വ­സം ഉ­ച്ച­യോ­ടെ­യാ­ണ് മു­ബീ­ന മാ­താവ് കു­ഞ്ഞാ­മി­ന­യോ­ടൊ­പ്പം ആ­ന­പ്പെ­ട്ടി­യി­ലെ ഭര്‍­തൃ­വീ­ട്ടി­ല്‍ താ­മ­സി­ക്കാനെത്തി­യ­ത്. മു­ബീ­ന­യെ ഭര്‍­തൃ വീ­ട്ടില്‍ കൊ­ണ്ടു­ചെ­ന്നാ­ക്കാന്‍ കു­ഞ്ഞാ­മി­ന ഒ­പ്പ­മെ­ത്തി­യ­താ­യി­രു­ന്നു.

മു­ബീ­ന­യെ വീ­ട്ടില്‍ ക­യറ്റാന്‍ ഭര്‍­തൃ­മാ­താ­വ് സു­ഹ്‌­റ­യും മ­റ്റ് കു­ടും­ബാം­ഗ­ങ്ങ­ളും സ­മ്മ­തി­ക്കാ­തി­രു­ന്ന­തി­നെ തു­ടര്‍­ന്ന് ഇ­രു വി­ഭാ­ഗ­ങ്ങള്‍ ത­മ്മില്‍ വാ­ക്ക് തര്‍­ക്ക­വും പി­ന്നീട് സം­ഘ­ട്ട­ന­വും ന­ട­ക്കുകയായി­രു­ന്നു.

സു­ഹ്‌­റ­യു­ടെ നേ­തൃ­ത്വ­ത്തി­ലു­ള്ള അ­ക്ര­മ­ത്തില്‍ മു­ബീ­ന­ക്കും കു­ഞ്ഞാ­മി­ന­ക്കും മു­ബീ­ന­യു­ടെ­യും കു­ഞ്ഞാ­മി­ന­യു­ടെ­യും അ­ടി­യേ­റ്റ് സു­ഹ്‌­റ­ക്കും പ­രി­ക്കേറ്റു. വീ­ട്ടില്‍ താ­മ­സി­ക്കാന്‍ അ­നു­വ­ദി­ക്കി­ല്ലെ­ന്ന് പ­റ­ഞ്ഞ് സു­ഹ്‌­റ­യും ഭര്‍­തൃസ­ഹോ­ദ­ര­ന്മാ­രാ­യ ഷാ­ഹുല്‍ ഹ­മീ­ദ്, ഹ­മീ­ദ് എ­ന്നി­വ­രും ചേര്‍­ന്ന് ത­ങ്ങ­ളെ മര്‍­ദ്ദി­ക്കു­ക­യാ­യി­രു­ന്നു­വെ­ന്ന് മു­ബീ­ന­യും കു­ഞ്ഞാ­മി­ന­യും പ­റ­ഞ്ഞു.

കൂ­ടു­തല്‍ സ്­ത്രീ­ധ­ന­മാ­വ­ശ്യ­പ്പെ­ട്ട് ശാ­രീ­രി­ക­മാ­യും മാ­ന­സി­ക­മാ­യും പീ­ഡി­പ്പി­ക്കു­ന്നു­വെ­ന്നാ­രോ­പി­ച്ച് മു­ബീ­ന ഭര്‍­ത്താ­വ് അ­ബ്­ദുള്‍ ല­ത്തീ­ഫി­നും വീ­ട്ടു­കാര്‍­ക്കു­മെ­തി­രെ ഹൊ­സ്­ദുര്‍­ഗ് കോ­ട­തി­യില്‍ ഹ­ര­ജി നല്‍­കി­യി­രു­ന്നു.

ഹ­ര­ജി സ്വീ­ക­രി­ച്ച കോ­ട­തി അ­ബ്ദുല്‍ ല­ത്തീ­ഫ് ഉള്‍­പ്പെ­ടെ­യു­ള്ള­വര്‍­ക്കെ­തി­രെ കേ­സെ­ടു­ത്ത് അ­ന്വേ­ഷ­ണം ന­ട­ത്താന്‍ നിര്‍­ദ്ദേ­ശം നല്‍­കി­യി­രി­ക്കു­ക­യാ­ണ്.

ഇ­തി­നി­ട­യി­ലാ­ണ് കോ­ട­തി ഉ­ത്ത­ര­വ് പ്ര­കാ­രം അ­ബ്ദുല്‍ ല­ത്തീ­ഫി­ന്റെ വീ­ട്ടില്‍ താ­മ­സി­ക്കാന്‍ മാ­താ­വി­നോ­ടൊ­പ്പം എ­ത്തി­യ­പ്പോള്‍ മു­ബീ­ന അ­ക്ര­മ­ത്തി­നി­ര­യാ­യ­ത്. മു­ബീ­ന­യു­ടെ പ­രാ­തി പ്ര­കാ­രം സു­ഹ്‌­റ ഉള്‍­പ്പെ­ടെ മൂ­ന്നു­പേര്‍­ക്കെ­തി­രെ­യും സു­ഹ്‌­റ­യു­ടെ പ­രാ­തി­യില്‍ മു­ബീ­ന, കു­ഞ്ഞാ­മി­ന എ­ന്നി­വര്‍­ക്കെ­തി­രെ­യും അ­മ്പ­ല­ത്ത­റ പോ­ലീ­സ് കേ­സെ­ടു­ത്തി­രി­ക്കു­ക­യാ­ണ്.

2009 ജൂ­ലാ­യ് 26 നാ­ണ് മു­ബീ­ന­യും അ­ബ്ദുല്‍ ല­ത്തീ­ഫും വി­വാ­ഹി­ത­രാ­യ­ത്. വി­വാ­ഹ­സ­മ­യത്ത് മു­ബീ­ന­യു­ടെ വീ­ട്ടു­കാര്‍ അ­ബ്­ദുര്‍ ല­ത്തീ­ഫി­ന് 75 പ­വന്‍ സ്വര്‍­ണ്ണാ­ഭ­ര­ണ­ങ്ങ­ളും സ്ഥ­ല­വും കെ എല്‍ 60­-8813 ന­മ്പര്‍ മാ­രു­തി ആള്‍­ട്ടോ­കാ­റും സ്­ത്രീ­ധ­ന­മാ­യി നല്‍­കി­യി­രു­ന്നു. കൂ­ടു­തല്‍ സ്വര്‍­ണ്ണ­ം സ്­ത്രീ­ധ­ന­മാ­യി നല്‍­ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ടാ­ണ് മു­ബീ­ന­യെ ഭര്‍­ത്താ­വും വീ­ട്ടു­കാ­രും പീ­ഡി­പ്പി­ച്ചാ­താ­യാ­ണ് പ­രാതി.

Keywords:  Ambalathara, Court order, Clash, Woman 



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia