city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി മൂര്‍ച്ചിപ്പിക്കുന്നു; കമ്പനിയാക്കാനുള്ള നീക്കം ഉപേക്ഷിക്കണം

കാസര്‍കോട്: കെഎസ്ആര്‍ടിസിയെ കമ്പനിയാക്കാനുള്ള നീക്കം ഉപേക്ഷിച്ച് പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തി സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കെഎസ്ആടി എംപ്ലോയിസ് അസോസിയേഷന്‍ (സിഐടിയു) സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. ഹരികൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 

കെഎസ്ആടിസിയെ കമ്പനിയാക്കാനാണ് പ്ലാനിങ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ളത്.  കെഎസ്ആര്‍ടിസിയുടെ സ്വത്ത് വകകള്‍ സ്വകാര്യ മുതലാളിമാര്‍ക്ക് നല്‍കാനുള്ള നീക്കമാണ് അധികൃതര്‍ നടത്തുന്നതെന്നും അസോസിയേഷന്‍ ആരോപിച്ചു. കമ്പനി രൂപീകരണം തൊഴിലാളികളെയും ജനങ്ങളെയും ദോഷകരമായി ബാധിക്കും.

സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നണ് കെഎസ്ആര്‍ടിസി. 42,000ലധികം തൊഴിലാളികള്‍ ജോലിചെയ്യുന്നുണ്ട്. 37,000ലധികം പെന്‍ഷന്‍കാരുമുണ്ട്. 5829 ബസുകളും 5615 ഷെഡ്യൂളുകളുമുള്ള സ്ഥാപനത്തിന് 2500 കോടി രൂപയുടെ ആസ്തിയുണ്ട്. പാര്‍ലമെന്റ് പാസാക്കിയ ആര്‍.ടി.സി. നിയമമനുസരിച്ച് 1:3 അനുപാതത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആര്‍ടിസികള്‍ക്ക് മൂലധന വിഹിതം നല്‍കേണ്ടതുണ്ട്. 

എന്നാല്‍ 1987നു ശേഷം കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഒരു രൂപപോലും കെഎസ്ആര്‍ടിസിക്ക് ലഭിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയ തുക പോലും നല്‍കുന്നില്ല. ഇതുമൂലം കൂടിയ പലിശയ്ക്ക് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് പണം കടം വാങ്ങേണ്ടിവരികയാണ്. ഇങ്ങനെ കടം വാങ്ങിയ തുകയും പലിശയും തിരച്ചടക്കാനായി വരുമാനത്തിന്റെ ഭൂരിഭാഗവും മാറ്റിവെക്കേണ്ടിവരുന്നു. 

ഡീസലിന് അധിക വില നല്‍കേണ്ടി വന്നതോടെയാണ് കൂടുതല്‍ പ്രതിസന്ധിയുണ്ടായത്. പെന്‍ഷന്‍ നല്‍കുന്നത് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം പരിഗണിച്ചിട്ടില്ല. പ്രതിസന്ധി പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ അസോസിയേഷന്‍ സര്‍ക്കാരിന് സമര്‍പിച്ചെങ്കിലും ഇത് ചര്‍ച ചെയ്യാനോ അംഗീകരിക്കാനോ  തയ്യാറായിട്ടില്ല. തൊഴിലാളികളുടെ 45 ശതമാനം ക്ഷാമബത്ത ഇപ്പോള്‍ കുടിശികയാണ്. പെന്‍ഷനും മുടങ്ങുന്നു. കെഎസ്ആടിസിയെ രക്ഷിക്കാനുള്ള നടപടിയെന്നും സ്വീകരിക്കുന്നില്ല. ഇതിനിടയില്‍ ജെ.എന്‍.ആര്‍.യു.എം. പദ്ധതിയുടെ കീഴില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന 400 ബസുകള്‍ക്കായി അഞ്ച് കമ്പനികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴില്‍ രൂപീകരിക്കുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി പ്രഖ്യാപിച്ചിരിക്കുന്നു. ഈ ബസുകള്‍ കെഎസ്ആര്‍ടിസിയെ ഏല്‍പിക്കുകയാണ് ചെയ്യേണ്ടത്. പ്രതിസന്ധി മൂര്‍ച്ഛിപ്പിച്ച് സ്ഥാപനം കമ്പനിയാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ഭാരവാഹികള്‍ ആരോപിച്ചു. 

വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം.ലക്ഷ്മണന്‍, സംസ്ഥാന സെക്രട്ടറി വി.ശാന്തകുമാര്‍, ജില്ലാ സെക്രട്ടറി മോഹനന്‍ പാടി എന്നിവരും പങ്കെടുത്തു.

കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി മൂര്‍ച്ചിപ്പിക്കുന്നു; കമ്പനിയാക്കാനുള്ള നീക്കം ഉപേക്ഷിക്കണം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:  സൗദിയില്‍ വെള്ളപ്പൊക്കം: മരണസംഖ്യ ഏഴായി

Keywords: kasaragod, Kerala, Press meet, KSRTC,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Advertisement:


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia