ദുബൈയില്‍ നഴ്‌സായി ജോലി ചെയ്യുന്ന മകള്‍ മുഖാന്തിരം വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത ഭര്‍തൃമതി കുടുങ്ങി, മകള്‍ക്കു വേണ്ടി അന്വേഷണം
Dec 20, 2018, 21:44 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 20.12.2018) ദുബൈയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഭര്‍തൃമതിയെചങ്ങനാശ്ശേരി തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കല്‍ പുതിയ പറമ്പില്‍ റോസിലി ബേബി (54)യെയാണ് ചങ്ങനാശേരി ഡിവൈഎസ്പി സുരേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം തൃക്കൊടിത്താനം എസ് ഐ റിച്ചാര്‍ഡ് വര്‍ഗീസ് നേതൃത്വത്തില്‍ അഡീഷണല്‍ എസ് ഐ ചന്ദ്രബാബു എ എസ് ഐ മധുസൂദനന്‍ വനിത സിവില്‍ പോലീസ് ഓഫീസര്‍ അഭിയ എന്നിവരടങ്ങിയ പോലീസ് സംഘം ചിറ്റാരിക്കാലിലെ വീട്ടില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
കേസില്‍ പ്രതിയായ റോസിലിയുടെ മകളും ദുബൈയില്‍ സ്റ്റാഫ് നഴ്സുമായ അഞ്ജു ഇപ്പോള്‍ ഒളിവിലാണ്. കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി ഇവര്‍ക്കെതിരെ 20ഓളം പരാതിയുണ്ട്. ചങ്ങനാശ്ശേരി മാമ്മൂട് സ്വദേശി ഡൊമിനികിന്റെ പരാതി പ്രകാരമാണ് റോസിലിയെ അറസ്റ്റ് ചെയ്തത്. ദുബൈയിയില്‍ സ്റ്റാഫ് നഴ്സായ മകള്‍ അഞ്ജു മുഖേന ഡൊമിനികിന്റെ രണ്ടു മക്കള്‍ക്കും വിസ നല്‍കാമെന്ന് പറഞ്ഞാണ് റോസിലി ഡൊമിനിക്കില്‍ നിന്നും നാലു ലക്ഷം രൂപ തട്ടിയെടുത്തത്. റോസിലിയുടെ അക്കൗണ്ടിലായിരുന്നു പണം നിക്ഷേപിച്ചത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും വിസ നല്‍കുകയോ പണം തിരിച്ചുനല്‍കുകയോ ചെയ്തില്ല. തുടര്‍ന്നാണ് ഡൊമനിക്ക് ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന് പരാതി നല്‍കിയത്.
തുടര്‍ന്ന് എസ്പിയാണ് റോസിലിയെ കേസെടുത്ത് അറസ്റ്റു ചെയ്യാന്‍ ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചിറ്റാരിക്കാലിലെത്തിയ തൃക്കൊടിത്താനം എസ്ഐയും സംഘവും ചിറ്റാരിക്കാല്‍ പോലീസിന്റെ സഹായത്തോടെയാണ് റോസിലിയെ വീട്ടില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ചങ്ങനാശേരി കോടതിയില്‍ ഹാജരാക്കിയ ഇവരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. വര്‍ഷങ്ങളായി റോസിലിയും മകളും ചേര്‍ന്ന് വിസ വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. റോസിലി അറസ്റ്റിലായതോടെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്ത് വരാനാണ് സാധ്യത. ഇതിനിടെ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തി ഒളിവില്‍ കഴിയുന്ന അഞ്ജുവിനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവരെ ഉടനെ അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Cheating case; accused arrested, Chittarikkal, Kasaragod, News, Cheating, Arrest, Visa.
കേസില്‍ പ്രതിയായ റോസിലിയുടെ മകളും ദുബൈയില്‍ സ്റ്റാഫ് നഴ്സുമായ അഞ്ജു ഇപ്പോള്‍ ഒളിവിലാണ്. കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി ഇവര്‍ക്കെതിരെ 20ഓളം പരാതിയുണ്ട്. ചങ്ങനാശ്ശേരി മാമ്മൂട് സ്വദേശി ഡൊമിനികിന്റെ പരാതി പ്രകാരമാണ് റോസിലിയെ അറസ്റ്റ് ചെയ്തത്. ദുബൈയിയില്‍ സ്റ്റാഫ് നഴ്സായ മകള്‍ അഞ്ജു മുഖേന ഡൊമിനികിന്റെ രണ്ടു മക്കള്‍ക്കും വിസ നല്‍കാമെന്ന് പറഞ്ഞാണ് റോസിലി ഡൊമിനിക്കില്‍ നിന്നും നാലു ലക്ഷം രൂപ തട്ടിയെടുത്തത്. റോസിലിയുടെ അക്കൗണ്ടിലായിരുന്നു പണം നിക്ഷേപിച്ചത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും വിസ നല്‍കുകയോ പണം തിരിച്ചുനല്‍കുകയോ ചെയ്തില്ല. തുടര്‍ന്നാണ് ഡൊമനിക്ക് ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന് പരാതി നല്‍കിയത്.
തുടര്‍ന്ന് എസ്പിയാണ് റോസിലിയെ കേസെടുത്ത് അറസ്റ്റു ചെയ്യാന്‍ ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചിറ്റാരിക്കാലിലെത്തിയ തൃക്കൊടിത്താനം എസ്ഐയും സംഘവും ചിറ്റാരിക്കാല്‍ പോലീസിന്റെ സഹായത്തോടെയാണ് റോസിലിയെ വീട്ടില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ചങ്ങനാശേരി കോടതിയില്‍ ഹാജരാക്കിയ ഇവരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. വര്‍ഷങ്ങളായി റോസിലിയും മകളും ചേര്‍ന്ന് വിസ വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. റോസിലി അറസ്റ്റിലായതോടെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്ത് വരാനാണ് സാധ്യത. ഇതിനിടെ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തി ഒളിവില്‍ കഴിയുന്ന അഞ്ജുവിനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവരെ ഉടനെ അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Cheating case; accused arrested, Chittarikkal, Kasaragod, News, Cheating, Arrest, Visa.