city-gold-ad-for-blogger
Aster MIMS 10/10/2023

സി പി എമ്മിന്റെ വിവാദ ബസ് വെയ്റ്റിംഗ് ഷെഡ് പൊളിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ്: തത്കാലം പൊളിക്കരുതെന്ന് സ്‌റ്റേറ്റ് അറ്റോര്‍ണി ജനറലിന്റെ ശുപാര്‍ശ, കലക്ടര്‍ ധര്‍മസങ്കടത്തില്‍, കലക്ടര്‍ക്കും കെ എസ് ടി പി അധികൃതര്‍ക്കുമെതിരെ കോടതീയലക്ഷ്യ നടപടിയെന്ന് യൂത്ത് ലീഗ്, അഡ്വ. ജനറലിന്റെ വിശദീകരണം ആവശ്യപ്പെട്ടതായി കലക്ടര്‍ കാസര്‍കോട് വാര്‍ത്തയോട്

കാസര്‍കോട്: (www.kasargodvartha.com 25.09.2019) കെ എസ് ടി പി റോഡില്‍ സി പി എം നിര്‍മിച്ച ഉദുമ ടൗണിലെ വിവാദ ബസ് വെയ്റ്റിംഗ് ഷെഡ് പൊളിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിന്മേല്‍ ഉണ്ടായിട്ടുള്ള നിയമപ്രശ്‌നം കീറാമുട്ടിയായി. ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി ശിവപ്രസാദിന്റെ റിവ്യൂ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ വാദം കൂടി കേള്‍ക്കുന്നതിനായി ബസ് വെയ്റ്റിംഗ് ഷെഡ് പൊളിക്കുന്നത് നിര്‍ത്തിവെക്കണമെന്ന് അപേക്ഷിച്ച് സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ജില്ലാ കലക്ടര്‍ക്ക് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച വൈകിട്ട് അഞ്ചു മണിക്കുള്ളില്‍ ബസ് വെയ്റ്റിംഗ് ഷെഡ് പൊളിക്കണമെന്ന കലക്ടറുടെ തീരുമാനം താത്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചതായാണ് പോലീസ് പറയുന്നത്.

ഹൈക്കോടതി വിധി നടപ്പിലാക്കുകയെന്നതിനു പകരം സ്റ്റേറ്റ് അറ്റോര്‍ണിയുടെ ശുപാര്‍ശ അംഗീകരിക്കേണ്ട കാര്യമില്ലെന്നാണ് യൂത്ത് ലീഗ് നേതൃത്വം വ്യക്തമാക്കുന്നത്. യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം ഉദുമയിലെ ഹസീബിന്റെ പരാതിയിലാണ് ഒരു മാസം മുമ്പ് ഹൈക്കോടതി കെ എസ് ടി പി റോഡിലെ വിവാദ ബസ് വെയ്റ്റിംഗ് ഷെഡ് പൊളിച്ചുനീക്കാന്‍ നിര്‍ദേശിച്ചത്. രക്തസാക്ഷി ഭാസ്‌കര കുമ്പളയുടെ പേരിലാണ് ഉദുമ ടൗണില്‍ കെ എസ് ടി പി റോഡില്‍ ബസ് വെയ്റ്റിംഗ് ഷെഡ് സി പി എം നിര്‍മിച്ചത്. ഈ ബസ് വെയ്റ്റിംഗ് ഷെഡ് കെ എസ് ടി പി റോഡ് നിര്‍മിക്കുമ്പോള്‍ തന്നെ പൊളിച്ചുമാറ്റാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായെങ്കിലും സി പി എമ്മിന്റെ ഇടപെടലിനെ തുടര്‍ന്ന് ബസ് വെയ്റ്റിംഗ് ഷെഡ് റോഡില്‍ തന്നെ നില നിര്‍ത്തുകയായിരുന്നു.



ഇതേതുര്‍ന്നാണ് യൂത്ത് ലീഗ് നേതാവ് ഹൈക്കോടതിയെ സമീപിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ബസ് വെയ്റ്റിംഗ് ഷെഡ് പൊളിക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവുണ്ടായത്. സര്‍ട്ടിഫിക്കറ്റ് കോപ്പി കൈമാറുന്ന മുറയ്ക്ക് ഒരു മാസത്തിനകം ബസ് വെയ്റ്റിംഗ് ഷെഡ് പൊളിച്ചുനീക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. ഇതാണ് ഇപ്പോള്‍ സ്‌റ്റേറ്റ് അറ്റോര്‍ണിയുടെ ശുപാര്‍ശയെ തുടര്‍ന്ന് നിര്‍ത്തിവെച്ചത്. കഴിഞ്ഞ ദിവസം ബസ് വെയ്റ്റിംഗ് ഷെഡ് പൊളിക്കാനെത്തിയ പോലീസ് സംഘത്തെ തടഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ഇവര്‍ക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സ്‌റ്റേറ്റ് അറ്റോര്‍ണി ഇത്തരത്തിലൊരു ശുപാര്‍ശ നല്‍കിയതിനെ തുടര്‍ന്നാണ് ബസ് വെയ്റ്റിംഗ് ഷെഡ് പൊളിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചതെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇക്കാര്യത്തില്‍ അഡ്വ. ജനറലിന്റെ അഭിപ്രായം രേഖാമൂലം തേടിയിട്ടുണ്ടെന്നും വ്യാഴാഴ്ച തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ബസ് വെയ്റ്റിംഗ് ഷെഡ്  പൊളിക്കുകയെന്നും കലക്ടര്‍ വ്യക്തമാക്കി. ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കാത്ത കലക്ടര്‍ക്കെതിരെയും കെ എസ് ടി പി ഉദ്യോഗസ്ഥര്‍ക്കെതിരെയും കോടതിയലക്ഷ്യത്തിന് നിയമനടപടി സ്വീകരിക്കുമെന്ന് യൂത്ത് ലീഗ് ഉദുമ മണ്ഡലം നേതാക്കള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
സി പി എമ്മിന്റെ വിവാദ ബസ് വെയ്റ്റിംഗ് ഷെഡ് പൊളിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ്: തത്കാലം പൊളിക്കരുതെന്ന് സ്‌റ്റേറ്റ് അറ്റോര്‍ണി ജനറലിന്റെ ശുപാര്‍ശ, കലക്ടര്‍ ധര്‍മസങ്കടത്തില്‍, കലക്ടര്‍ക്കും കെ എസ് ടി പി അധികൃതര്‍ക്കുമെതിരെ കോടതീയലക്ഷ്യ നടപടിയെന്ന് യൂത്ത് ലീഗ്, അഡ്വ. ജനറലിന്റെ വിശദീകരണം ആവശ്യപ്പെട്ടതായി കലക്ടര്‍ കാസര്‍കോട് വാര്‍ത്തയോട്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- SART disable copy paste -->

Keywords:  Kasaragod, Kerala, news, Bus waiting shed, CPM, District Collector, Bus waiting shed controversy in Uduma.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL