city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാ­ര്‍ ജീവ­ന­ക്കാ­രു­ടെ പ­ണി­മുട­ക്ക് കാസര്‍­കോട്ട് ഭാ­ഗികം

സര്‍ക്കാ­ര്‍ ജീവ­ന­ക്കാ­രു­ടെ പ­ണി­മുട­ക്ക് കാസര്‍­കോട്ട് ഭാ­ഗികം



കാസര്‍­കോ­ട്:
പ­ങ്കാ­ളി­ത്ത പെന്‍­ഷന്‍ ന­ട­പ്പാ­ക്കു­ന്ന­തില്‍ പ്ര­തി­ഷേ­ധി­ച്ച് ഇട­ത് അ­നുകൂ­ല സര്‍­ക്കാര്‍ ജീ­വ­ന­ക്കാര്‍ ആ­രം­ഭി­ച്ചി­രി­ക്കു­ന്ന അ­നി­ശ്ചി­ത­കാ­ല പ­ണി­മുട­ക്ക് കാസര്‍­കോ­ട്ട് ഭാ­ഗികം. സ്വ­കാ­ര്യ ബ­സ് ജീ­വ­ന­ക്കാരും ഒ­രു വി­ഭാ­ഗം കെ.എ­സ്.ആര്‍.ടി.സി. ജീ­വ­ന­ക്കാരും പ­ണി­മു­ട­ക്കി­യ­തി­നാല്‍ ബ­സ് സൗ­ക­ര്യ­മില്ലാ­തി­രു­ന്നി­ട്ടു പോലും ഭൂ­രി­ഭാ­ഗം ജീ­വ­ന­ക്കാരും ഓ­ഫീ­സി­ലെത്തി. അ­തേ സമ­യം പ­ണി­മുട­ക്ക് വന്‍ വി­ജ­യ­മാ­ണെ­ന്ന് ഇട­ത് അ­നുകൂ­ല സം­ഘ­ട­ന­കള്‍ അ­വ­കാ­ശ­പ്പെ­ട്ടു.

കാ­സര്‍കോ­ട് ക­ല­ക്ട­റേ­റ്റില്‍ 153 ജീ­വ­ന­ക്കാ­രില്‍ 53 പേര്‍ ജോ­ലി­ക്കെത്തി. ഒമ്പ­തു പേര്‍ ലീ­വെ­ടു­ത്തു. 91 പേര്‍ പ­ണി­മു­ടക്കി. കാസര്‍­കോ­ട് താ­ലൂക്ക് ഓ­ഫീ­സില്‍ 75 പേ­രില്‍ 24 പേര്‍ ജോ­ലി­ക്കെത്തി. നാ­ലു പേര്‍ ലീ­വെ­ടു­ത്തു. 47 പേര്‍ പ­ണി­മു­ടക്കി. കാസര്‍­കോ­ട് ക­ല­ക്ട­റേ­റ്റില്‍ പ്ര­വര്‍­ത്തി­ക്കു­ന്ന വിവി­ധ ഓ­ഫീ­സു­ക­ളു­ടെ പ്ര­വര്‍­ത്ത­നവും ഭാ­ഗി­ക­മാ­യി മാ­ത്ര­മാ­ണ് സ്­തം­ഭി­ച്ചത്. ക­ല­ക്ട­റേ­റ്റി­ലെ നാ­ല് പ്രധാ­ന ഓ­ഫീ­സു­ക­ളു­ടെ ത­ല­വന്‍­മാര്‍ തി­ങ്ക­ളാഴ്ച വൈ­കി­ട്ടോ­ടെ തന്നെ ഓ­ഫീ­സു­കള്‍ പൂ­ട്ടി ക­ലക്ട­റെ താ­ക്കോല്‍ ഏല്‍­പി­ച്ചി­രു­ന്നു­വെ­ങ്കി­ലും ഇ­തില്‍ നാല് ഓ­ഫീ­സര്‍­മാര്‍ ചൊ­വ്വാഴ്­ച രാ­വി­ലെ ത­ന്നെ താ­ക്കോല്‍ സ്വീ­ക­രിച്ച് ഓ­ഫീ­സ് തു­റ­ന്നു.

നാ­ഷ­ണല്‍ സേ­വിം­ഗ്‌സ്, എ.ഡി.സി, ഡി.എ­സ്.ഒ, ട്രൈബല്‍ ഓ­ഫീ­സ് എ­ന്നി­വ­യു­ടെ മേ­ല­ധി­കാ­രി­ക­ളാണ് ഓ­ഫീ­സ് തു­റ­ക്കാന്‍ ത­യാ­റാ­യത്. ഡെ­പ്യൂ­ട്ടി ക­ല­ക്ടര്‍ ലോ­ക്കല്‍ ഫണ്ട് ഓ­ഡിറ്റ്, ഡെ­പ്യൂ­ട്ടി കണ്‍­ട്രോ­ളര്‍ എ­ന്നീ ഓ­ഫീ­സു­ക­ളു­ടെ മേ­ല­ധി­കാ­രി­ക­ളാ­ണ് താ­ക്കോല്‍ സ്വീ­ക­രി­ക്കാന്‍ ബാ­ക്കി­യു­ള്ള­തെ­ന്ന് ജില്ലാ ക­ല­ക്ടര്‍ പി.എസ്. മു­ഹമ്മ­ദ് സ­ഗീ­ര്‍ അ­റി­യിച്ചു. കാസര്‍­കോ­ട് താ­ലൂക്ക് ഓ­ഫീ­സില്‍ ലാന്‍­ഡ് ട്രൈ­ബ്യൂ­ണല്‍ വി­ഭാ­ഗ­ത്തില്‍ 14 പേ­രില്‍ മൂ­ന്നു പേര്‍ മാ­ത്ര­മാ­ണ് സ­മ­ര­ത്തില്‍ പ­ങ്കെ­ടുത്ത്. ലാന്റ് അ­ക്വി­സി­ഷന്‍ വി­ഭാ­ഗ­ത്തില്‍ 50 പേ­രില്‍ മൂ­ന്നു­പേര്‍ സ­മ­ര­ത്തി­ലാണ്. റീ സര്‍­വെ വി­ഭാ­ഗ­ത്തില്‍ 20 പേ­രില്‍ അ­ഞ്ചു പേര്‍ സ­മ­ര­ത്തി­ലാണ്. റ­വ­ന്യൂ റി­ക്കവ­റി വി­ഭാ­ഗ­ത്തില്‍ 18 പേ­രില്‍ ഒ­മ്പ­ത് പേര്‍ സ­മ­ര­ത്തി­ലാണ്. റീ സര്‍­വെ എല്‍.ആര്‍.എം. വി­ഭാ­ഗ­ത്തില്‍ 21 പേ­രില്‍ 10 പേരും സ­മ­ര­ത്തി­ലാ­ണ്.

കാസര്‍­കോ­ട് ടൗണ്‍ ജി.യു.പി. സ്­കൂ­ളില്‍ അ­ധ്യാ­പ­കര്‍ ജോ­ലി­ക്കെ­ത്തി­യെ­ങ്കിലും കു­ട്ടി­കള്‍ ഭൂ­രി­ഭാ­ഗവും എ­ത്തി­യില്ല. ഇ­തേ തു­ടര്‍­ന്ന് ഒ­രു ക്ലാ­സില്‍ കു­ട്ടിക­ളെ ഇ­രു­ത്തി അ­ധ്യാ­പ­കര്‍ ക്ലാ­സെ­ടു­ത്തു. പ­ല സര്‍­ക്കാര്‍ സ്­കൂ­ളു­ക­ളു­ടെയും പ്ര­വര്‍ത്ത­നം ഭാ­ഗി­ക­മാ­യി ത­ട­സ­പ്പെ­ട്ടു. ബ­സ് സൗ­കര്യം ഇല്ലാ­ത്ത­തി­നാ­ലാ­ണ് കു­ട്ടി­കള്‍­ക്ക് സ്­കൂ­ളില്‍ എ­ത്താന്‍ ക­ഴി­യാ­തി­രു­ന്ന­തെ­ന്ന് ജോ­ലി­ക്കെത്തി­യ അ­ധ്യാ­പ­കര്‍ പ­റ­ഞ്ഞു.

ക­ല­ക്ട­റേ­റ്റില്‍ സ­മ­രാ­നു­കൂ­ലി­ക­ളാ­യ 25 ഓ­ളം ജീ­വ­ന­ക്കാര്‍ ജോ­ലി­ക്കെ­ത്തിയ­വ­രോ­ട് സ­മ­ര­ത്തി­ന്റെ ആ­വ­ശ്യ­ക­ത വി­വ­രിച്ചു. ഇ­വര്‍ ജോ­ലി­ക്കെ­ത്തി­യവ­രെ ത­ട­യാന്‍ ത­യാ­റാ­യില്ല. എന്‍.ജി.ഒ. അ­സോ­സി­യേ­ഷന്‍ പ്ര­വര്‍­ത്ത­കരാ­യ ഉ­ദ്യോ­ഗ­സ്ഥ­ര്‍ കൂ­ട്ട­മാ­യെ­ത്തി­യാ­ണ് ജോ­ലി­ക്ക് ഹാ­ജ­രാ­യത്. വി­ദ്യാ­ന­ഗര്‍ എ­സ്.ഐ. ഉ­ത്തം­ദാ­സി­ന്റെ നേ­തൃ­ത്വ­ത്തി­ലുള്ള പോ­ലീ­സ് സം­ഘം ക­ല­ക്ട­റേ­റ്റി­ലും, കാ­സര്‍­കോ­ട് ടൗണ്‍ എ­സ്.എ. ദി­നേശ­ന്റെ നേ­തൃ­ത്വ­ത്തി­ലുള്ള പോ­ലീ­സ് സം­ഘം കാസര്‍­കോ­ട് താ­ലൂക്ക് ഓ­ഫീ­സിലും നി­ല­യു­റ­പ്പി­ച്ചി­രു­ന്നു.


തീ­വ­ണ്ടി­യില്‍ എത്തി­യ സര്‍­ക്കാര്‍ ജീ­വ­ന­ക്കാര്‍ ഉള്‍­പ്പെ­ടെ­യു­ള്ള യാ­ത്ര­ക്കാ­രെ പോ­ലീ­സ് ബ­സി­ല്‍ ല­ക്ഷ്യ സ്ഥാ­ന­ത്തെ­ത്തിച്ച­ത് ജ­ന­ങ്ങള്‍­ക്ക് ഉ­പകാ­ര പ്ര­ദ­മായി.

സര്‍ക്കാ­ര്‍ ജീവ­ന­ക്കാ­രു­ടെ പ­ണി­മുട­ക്ക് കാസര്‍­കോട്ട് ഭാ­ഗികം

സര്‍ക്കാ­ര്‍ ജീവ­ന­ക്കാ­രു­ടെ പ­ണി­മുട­ക്ക് കാസര്‍­കോട്ട് ഭാ­ഗികം

സര്‍ക്കാ­ര്‍ ജീവ­ന­ക്കാ­രു­ടെ പ­ണി­മുട­ക്ക് കാസര്‍­കോട്ട് ഭാ­ഗികം
സര്‍ക്കാ­ര്‍ ജീവ­ന­ക്കാ­രു­ടെ പ­ണി­മുട­ക്ക് കാസര്‍­കോട്ട് ഭാ­ഗികം

Photos: Zubair Pallickal

Keywords: Strike, kasaragod, CITU, Pension, KSRTC, Bus, Collectorate, Police, Kerala, CITU, AITUC, Bus strike causes immense hardship in north Malabar region

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia