city-gold-ad-for-blogger

ബോവിക്കാനത്തെ അപകട മരണത്തിന് ഇടയാക്കിയത് വാട്ടര്‍ അതോറിറ്റിയുടെ കള്ളക്കുഴി

ബോവിക്കാനം: (www.kasargodvartha.com 22.10.2014) ബൈക്കുകള്‍ കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് ആള്‍കൂട്ടത്തിലേക്ക് പാഞ്ഞുകയറി ഒരാള്‍ മരിക്കുകയും വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത അപകടത്തിന് കാരണം വാട്ടര്‍ അതോറിറ്റിയുടെ കള്ളക്കുഴിയാണെന്ന് പരാതി ഉയര്‍ന്നു.

അപകടത്തില്‍ നെക്രംപാടിയിലെ കുഞ്ഞമ്പു നായറാണ് (54) മരണപ്പെട്ടത്. പൈക്കയിലെ മിന്‍ഹാജിനാണ് (19) ഗുരുതരമായി പരിക്കേറ്റത്. മിന്‍ഹാജ് ഗുരുതരാവസ്ഥയില്‍ മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ബോവിക്കാനം ടൗണിന് സമീപമാണ് അപകടമുണ്ടായത്. 

കുടിവെള്ള വിതരണത്തിന് വേണ്ടി വാട്ടര്‍ അതോറിറ്റി റോഡ് കിളച്ച് മൂടിയസ്ഥലത്ത് വലിയ കുഴി രൂപപ്പെട്ടതാണ് അപകടത്തിന് കാരണമായത്. രാത്രിയില്‍ വാഹനയാത്രക്കാര്‍ക്ക് പെട്ടന്ന് ഈ കുഴി കാണാന്‍ സാധിക്കുന്നില്ലെന്ന് നേരത്തെതന്നെ പരാതി നിലനില്‍ക്കുന്നുണ്ട്. മുള്ളേരിയ ഭാഗത്തുനിന്നും വന്ന നാല് ബൈക്കുകളില്‍ മുന്നിലുള്ള ബൈക്ക് കുഴിയില്‍ വീണ് നിയന്ത്രണംവിട്ടപ്പോള്‍ പിന്നില്‍വന്ന ബൈക്കുകള്‍ കൂട്ടിയിടിച്ച് ഇതില്‍ ഒരു ബൈക്ക് ആള്‍കൂട്ടത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. 

ബസ് കാത്തുനില്‍ക്കുകയായിരുന്ന കുഞ്ഞമ്പു നായര്‍ ബൈക്കിടിച്ച് മരണപ്പെടുകയായിരുന്നു. ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിക്കും ഗുരുതരമായി പരിക്കേറ്റു. ബൈക്കുകള്‍ അമിതവേഗതയില്‍ വന്നതുമൂലമാണ് അപകടം സംഭവിച്ചതെന്നാണ് ആദ്യം പ്രചരണം ഉണ്ടായിരുന്നതെങ്കിലും ഇത് ശരിയല്ലെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. പൈപ്പിടാന്‍വേണ്ടി റോഡിലുണ്ടാക്കിയ കുഴിയില്‍ ബൈക്ക് വീണപ്പോഴാണ് അപകടം സംഭവിച്ചത്.
ബോവിക്കാനത്തെ അപകട മരണത്തിന് ഇടയാക്കിയത് വാട്ടര്‍ അതോറിറ്റിയുടെ കള്ളക്കുഴി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia