ബേക്കല്‍ എ എസ് ഐയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ കൂടി അറസ്റ്റില്‍, ഇനി പിടിയിലാകാനുള്ളത് മുഖ്യപ്രതി മാത്രം, കേരളത്തില്‍ നിന്നും മുങ്ങിയതായി വിവരം
Jan 19, 2019, 22:26 IST
ബേക്കല്‍: (www.kasargodvartha.com 19.01.2019) പുതുവര്‍ഷ ദിനത്തില്‍ ബേക്കല്‍ എ എസ് ഐ കരിവെള്ളൂരിലെ ജയരാജനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേരെ കൂടി പോലീസ് അറസ്റ്റു ചെയ്തു. ഇതോടെ എട്ടു പ്രതികളുള്ള കേസില്‍ ഏഴു പേര്‍ അറസ്റ്റിലായി. ഇനി പിടികിട്ടാനുള്ളത് മുഖ്യപ്രതിയെ മാത്രം. മൊഗ്രാല്‍ കൊപ്പളം സ്വദേശികളായ വൈ മുഹമ്മദ് ഹനീഫ (21), ബി എം അഹ് മദ് നവാസ് (21) എന്നിവരെയാണ് ബേക്കല്‍ എസ് ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
മാങ്ങാട് സ്വദേശികളായ അബ്ദുര്‍ റഹ് മാന്‍ എന്ന ഗുജറാത്തി അബ്ദുര്‍ റഹ് മാന്‍ (23), ഷബീര്‍ അലി (24), മേല്‍ ബാരയിലെ ആഷിഖ് (24) മാങ്ങാട്ടെ ഖാലിദ്, മേല്‍ ബാരയിലെ ആഷിത് എന്നിവരെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതി റാഷിദിനെയാണ് ഇനി കേസില്‍ പിടികിട്ടാനുള്ളത്. ഇയാള്‍ കേരളത്തില്‍ നിന്നും മുങ്ങിയതായാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bekal, Kasaragod, Murder-attempt, Case, Accused, Arrest, News, Attack against Bekal SI; 2 more arrested
മാങ്ങാട് സ്വദേശികളായ അബ്ദുര്‍ റഹ് മാന്‍ എന്ന ഗുജറാത്തി അബ്ദുര്‍ റഹ് മാന്‍ (23), ഷബീര്‍ അലി (24), മേല്‍ ബാരയിലെ ആഷിഖ് (24) മാങ്ങാട്ടെ ഖാലിദ്, മേല്‍ ബാരയിലെ ആഷിത് എന്നിവരെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതി റാഷിദിനെയാണ് ഇനി കേസില്‍ പിടികിട്ടാനുള്ളത്. ഇയാള്‍ കേരളത്തില്‍ നിന്നും മുങ്ങിയതായാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bekal, Kasaragod, Murder-attempt, Case, Accused, Arrest, News, Attack against Bekal SI; 2 more arrested