city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആ­ശാ വര്‍­ക്കര്‍മാ­രോ­ട് അ­വഗ­ണ­ന; വ്യാ­ഴാഴ്ച ക­ല­ക്ട്രേ­റ്റ് മാര്‍­ച്ച് ന­ടത്തും

ആ­ശാ വര്‍­ക്കര്‍മാ­രോ­ട് അ­വഗ­ണ­ന; വ്യാ­ഴാഴ്ച ക­ല­ക്ട്രേ­റ്റ് മാര്‍­ച്ച് ന­ടത്തും
കാസര്‍­കോ­ട്: ആ­ശാ­വര്‍­ക്കേ­ര്‍മാ­രോ­ട് സര്‍­ക്കാരും എന്‍.ആര്‍. എ­ച്ച.എമ്മും അ­വഗ­ണ­ന കാ­ണി­ക്കു­ക­യാ­ണെന്നും ഇ­തില്‍ പ്ര­തി­ഷേ­ധി­ച്ച് വ്യാ­ഴാഴ്­ച ക­ല­ക്ട്രേ­റ്റ് മാര്‍­ച്ച് ന­ട­ത്തു­മെന്നും ആ­ശാ­വര്‍­ക്കേ­ഴ്‌­സ് യൂ­ണി­യന്‍(സി.ഐ.ടി.യു) ഭാ­ര­വാ­ഹി­കള്‍ വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ അ­റി­യിച്ചു.

ദേശീ­യ ഗ്രാമീ­ണ ആ­രോ­ഗ്യ മി­ഷന്‍ ( National Rural Health Mission) ഇ­ന്ത്യ­യില്‍ പ്ര­വര്‍­ത്ത­ന­മാ­രം­ഭി­ച്ച­ത് 2007ലാ­ണ്. രാ­ജ്യ­ത്തെ മാ­തൃമ­ര­ണ നി­രക്കും ശി­ശുമ­ര­ണ നി­രക്കും ലോക­ത്തെ ത­ന്നെ ഉ­യര്‍­ന്ന നി­ര­ക്കാ­ണ് എന്ന ബോ­ധ്യ­ത്തി­ന്റെയും ഇ­രു­പത്തി­യൊന്നാം നൂ­റ്റാ­ണ്ടില്‍ നേരി­ടേ­ണ്ട ആ­രോ­ഗ്യ രംഗ­ത്തെ ല­ക്ഷ്യങ്ങള്‍ ( Millenium Goal) മുന്‍ നിര്‍­ത്തി­യു­മാ­ണ് എന്‍.ആര്‍. എച്ച്. എം. പ്ര­വര്‍­ത്തി­ക്കു­ന്ന­ത്.

1000 ജന­നം ന­ട­ക്കു­മ്പോള്‍ 2005ല്‍ 58 കു­ഞ്ഞു­ങ്ങള്‍ മ­രിച്ചു­പോ­യി­രു­ന്നെ­ങ്കില്‍ 2010 ആ­വു­മ്പോ­ഴേക്കും അ­ത് 47 ആ­യി കുറ­ഞ്ഞു എ­ന്നാണ് ഔ­ദ്യോഗി­ക ക­ണ­ക്കു­കള്‍ വ്യ­ക്ത­മാ­ക്കു­ന്ന­തെ­ന്ന് ഭാ­ര­വാ­ഹി­കള്‍ പ­റ­ഞ്ഞു. 2005ല്‍ ഒ­രു ല­ക്ഷം പ്രസ­വം ന­ട­ക്കു­മ്പോള്‍ 254 അ­മ്മ­മാര്‍ മ­രിച്ചു­പോ­യി­രു­ന്നെതെ­ങ്കി­ലും 2009ല്‍ അ­ത് 212 ആ­യി കു­റ­ഞ്ഞി­രിക്കുന്നു. കൂ­ടാ­തെ പ്രതി­രോ­ധ കു­ത്തി­വെ­പ്പ് ല­ഭി­ക്കാത്ത­ത് കൊ­ണ്ട് ഒ­രോ വര്‍­ഷ­വും 25 ല­ക്ഷ­ത്തോ­ളം കു­ട്ടി­ക­ളാ­ണ് ഇ­ന്ത്യ­യില്‍ മ­രി­ച്ച് പോ­കു­ന്ന­തെ­ങ്കില്‍ ഇ­പ്പോള്‍ അ­തിലും വ­ലി­യകുറ­വ് വ­ന്നി­ട്ടുണ്ട്.

ജ­നി­നി സു­ര­ക്ഷായോ­ജ­ന 113 ല­ക്ഷ­ം സ്­ത്രീ­കള്‍­ക്ക് പ്ര­യോ­ജ­നപ്ര­ദ­മാ­യി എ­ന്ന­താണ് ഔ­ദ്യോഗി­ക ക­ണക്ക്. എ­ന്നാല്‍ ഈ നേ­ട്ട­ത്തി­ന് പി­ന്നില്‍ പ്ര­വര്‍­ത്തി­ച്ച രാ­ജ്യ­ത്തെ ഒ­മ്പത് ല­ക്ഷ­ത്തോ­ളം വ­രു­ന്ന ആ­ശ പ്ര­വര്‍­ത്ത­ക­രു­ടെ കാ­ര്യ­ത്തില്‍ കേ­ന്ദ്ര­സര്‍­ക്കാര്‍ നാ­ളി­തുവ­രെ ഒ­രു പ­രി­ഗ­ണ­യും നല്‍­കി­യി­ട്ടി­ല്ലെ­ന്ന് ഭാ­ര­വാ­ഹി­കള്‍ കു­റ്റ­പ്പെ­ടുത്തി.

കേ­ര­ള­ത്തില്‍ ആ­ശാ വര്‍­ക്കേ­ഴ്‌­സ് യൂ­ണി­യന്‍ സി.ഐ.ടി.യുവി­ന്റെ നേ­തൃ­ത്വ­ത്തില്‍ ന­ടത്തി­യ നി­രവ­ധി പ്ര­ക്ഷോ­ഭ­ങ്ങ­ളു­ടെ ഭാ­ഗ­മാ­യി 2011-ലെ ബ­ജ­റ്റില്‍ ആ­ശാ­മാര്‍­ക്ക് ഹോണ­റേ­റി­യം നല്‍­കാ­നാ­യി 11 കോ­ടി രൂ­പ മാ­റ്റി­വെ­ച്ചി­രു­ന്നു. തു­ടര്‍­ന്ന് അ­ധി­കാ­ര­ത്തില്‍ വ­ന്ന യു.ഡി.എഫി.ന്റെ തി­രു­ത്തല്‍ ബ­ജ­റ്റില്‍ ഇ­തി­നെ­ക്കു­റി­ച്ച് ഒ­രു പ­രാ­മ­ര്‍­ശവും ന­ട­ത്തി­യില്ല. നി­യ­മസ­ഭ­യില്‍ പ്ര­തി­പ­ക്ഷ എം.എല്‍.എമാര്‍ ഇ­ക്കാര്യം സൂ­ചി­പ്പി­ച്ച­പ്പോള്‍ ആ­ശാ­വര്‍ക്കര്‍­മാര്‍ക്ക് 500 രൂപ ഹോ­ണ­റേ­റി­യം നല്‍­കു­മെ­ന്ന് ബ­ജ­റ്റി­ന്റെ മ­റുപ­ടി പ്ര­സം­ഗ­ത്തില്‍ ധ­ന­മന്ത്രി പ്ര­ഖ്യാ­പി­ച്ച­ത്. ഇ­തു­മാ­യി ബ­ന്ധ­പ്പെ­ട്ട സര്‍­ക്കാര്‍ ഉ­ത്ത­ര­വ് 2012 മാര്‍­ച്ചില്‍ മാ­ത്രാ­ണ് പു­റ­ത്തി­റ­ങ്ങി­യത്. അതു­കൊ­ണ്ട് തന്നെ ഹോണറേ­റി­യം കു­ടി­ശി­ക­യായി. ഇ­തു­നല്‍­കു­ന്ന­തി­ന് പ­ല നി­ബ­ന്ധ­ന­കളും വെ­ക്കു­ക­യാ­ണ് എന്‍.ആര്‍.എ്­ച്ച്.എം അ­ധി­കൃ­തര്‍ ചെ­യ്യു­ന്നത്. ഇ­പ്പോഴും കു­ടിശി­ക പൂര്‍­ണ്ണ­മായും നല്‍­കാ­ത്ത പ­ല പ­ഞ്ചാ­യ­ത്തു­കളും ഉ­ണ്ടെ­ന്ന് ഭാ­ര­വാ­ഹി­കള്‍ പ­റഞ്ഞു.

മാ­സത്തി­ലൊ­രു ദിവ­സം ന­ട­ക്കു­ന്ന റിവ്യൂ മീ­റ്റിം­ഗില്‍ ഹാ­ജ­രാ­യാല്‍ ആ­ശാ­വര്‍ക്കര്‍­മാര്‍­ക്ക് 100 രൂ­പ ടി.എ. നല്‍­കു­മാ­യി­രുന്നു. ഒ­രു­മാസ­ത്തെ ത­ങ്ങ­ളു­ടെ പ്ര­വര്‍­ത്ത­ന റി­പ്പോ­ട്ട് നല്‍­കാന്‍ സാ­ധാ­ര­ണ­ഗ­തി­യില്‍ എല്ലാ ആ­ശാ­വര്‍ക്കര്‍­മാ­രും ശ്ര­മി­ക്കാ­റുണ്ട്. എ­ന്നാല്‍ ഏ­തെ­ങ്കിലും കു­ടും­ബപ­ര­മോ, വ്യ­ക്തിപ­രമോ ആ­യ (മ­രണം, രോ­ഗം പോ­ലു­ള്ള) വി­ഷ­മ­ങ്ങള്‍ ഉ­ണ്ടാ­യാല്‍ മാ­ത്രമേ ഈ യോ­ഗ­ത്തില്‍ ഹാ­ജ­രാ­കാ­തി­രി­ക്കാ­റു­ള്ളു. ഈ കാര­ണം പറ­ഞ്ഞു­കൊണ്ട്് ഒ­രു മാസ­ത്തെ മു­ഴു­വന്‍ ഹോ­ണ­റേ­റി­യവും നല്‍­കാ­ത്ത ഉ­ദ്യോ­ഗ­സ്ഥ­രുണ്ട്. എന്‍. ആര്‍.എ­ച്ച്.എം. ഇ­റക്കി­യ സര്‍­ക്കു­ലര്‍ ദുര്‍­വ്യാ­ഖ്യാ­നം ചെ­യ്യു­ക­യാ­ണ്. ഈ ന­ട­പ­ടി­ക്ര­മം അ­ടി­യ­ന്തി­ര­മായും അ­വ­സാ­നി­പ്പി­ക്ക­ണ­മെ­ന്ന് ഭാ­ര­വാ­ഹി­കള്‍ ആ­വ­ശ്യ­പ്പെട്ടു. ഹോ­ണ­റേ­റി­യം കു­ടി­ശി­ക­മാ­യ 600 രൂ­പ മു­ഴു­വ­നായും സേ­വ­ന­മ­നു­ഷ്ടി­ച്ച മു­ഴു­വന്‍ ആ­ശാ­മാര്‍ക്കും ല­ഭി­ക്ക­ണ­മെ­ന്നാ­ണ് ആ­വ­ശ്യം.

2010 മ­ു­തല്‍ ആ­ശാ­വര്‍­ക്കര്‍­മാര്‍ക്ക് തു­ഛ­മാ­യ­തെ­ങ്കി­ലും ഒ­രു തു­ക ഓ­ണ­ക്കാല­ത്ത് ഉ­ത്സ­വ­ബ­ത്ത­യാ­യി നല്‍­കാ­റുണ്ട്. ആവ­ശ്യ സാ­ധ­ന­ങ്ങ­ളു­ടെ ക­ന­ത്ത­വി­ല വ­ര്‍­ദ്ധ­ന­കൂ­ടി പ­രി­ഗ­ണി­ച്ച് ആ­ശാ­വര്‍ക്കര്‍മാര്‍­ക്ക് ഈ വര്‍­ഷം 2000 രൂ­പ ഉ­ത്സവ­ബ­ത്ത നല്‍­ക­ണ­മെ­ന്ന് യൂ­ണി­യന്‍ മു­ഖ്യ­മ­ന്ത്രി­ക്ക്രും ധ­ന­മ­ന്ത്രിക്കും നല്‍കി­യ നി­വേ­ദ­ന­ത്തില്‍ ആ­വ­ശ്യ­പ്പെ­ട്ടി­ട്ടു­ണ്ടെന്നും ഭാ­ര­വാ­ഹി­കള്‍ പ­റഞ്ഞു.

2012 ഏ­പ്രില്‍ മു­തല്‍ ല­ഭി­ക്കാ­നു­ള്ള 600 രൂ­പ ഓ­ണ­റേ­റി­യവും അ­ടി­യ­ന്തി­ര­മാ­യി വി­തര­ണം ചെ­യ്യ­ണം. അ­ങ്ങേയ­റ്റം ദാ­രി­ദ്ര­സാ­ഹ­ച­ര്യ­ത്തില്‍ ക­ഴി­യു­ന്ന ഗ്രാമീ­ണ സ്­ത്രീ­ക­ളാ­ണ് ആ­ശാ­വര്‍­ക്കര്‍­മാ­രായി പ്ര­വര്‍­ത്തി­ക്കു­ന്നത്. ആ­ഴ്­ച­യില്‍ മൂ­ന്ന് ദിവ­സം നാ­ല് മ­ണി­ക്കൂര്‍ സേ­വ­ന­മാ­ണ് എന്‍.ആര്‍.എ­ച്ച്.എല്‍ ഇ­വ­രില്‍ നി­ന്ന് പ്ര­തീ­ക്ഷി­ക്കു­ന്നത്. എ­ന്നാല്‍, ഇ­പ്പോള്‍ കു­ടും­ബശ്രീ തു­ടങ്ങി­യ സം­വി­ധാ­ന­ങ്ങ­ളില്‍ നി­ന്നും, മ­റ്റേ­തെ­ങ്കിലും വ­രു­മാ­ന­ദാ­യ­ക പ്ര­വര്‍­ത്ത­ന­ങ്ങ­ളില്‍ നിന്നും അവ­രെ ത­ട­യാ­നാ­ണ് തു­ച്ഛ­മാ­യ 500 രൂപ ഹോ­ണ­റേ­റി­യം നല്‍­കി അ­ധി­കൃ­തര്‍ ശ്ര­മി­ക്കു­ന്ന­തെ­ന്ന് ഭാ­ര­വാ­ഹി­കള്‍ ആ­രോ­പി­ച്ചു.

എന്‍.ആര്‍.എ­ച്ച്.എം. സ്ഥി­രം സം­വി­ധാ­ന­മാ­ക്കണം. ആ­ശാ­വര്‍ക്കര്‍മാ­രെ ആ­രോ­ഗ്യ പ്ര­വര്‍­ത്ത­ക­രാ­യി സ്ഥി­ര­പ്പെ­ടു­ത്തു­കയും സേ­വ­ന­ത്തി­ന­നു­സൃ­ത­മാ­യി വേത­നം നല്‍­കു­കയും വേണം. എല്ലാ ദേശീ­യ ഗ്രേ­ഡ് യൂ­ണി­യ­നു­ക­ളും ഒ­രു­മി­ച്ചാ­വ­ശ്യ­പ്പെ­ട്ടി­രി­ക്കു­ന്ന ദേശീ­യ മി­നി­മം വേത­നം ആ­ശ­വര്‍ക്കര്‍­മാര്‍ക്കും ബാ­ധ­ക­മാ­ക്ക­ണ­മെ­ന്നും ഇ­വര്‍ ആ­വ­ശ്യ­പ്പെട്ടു.

വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ സംസ്ഥാ­ന പ്ര­സിഡന്റ് വി.വി. പ്ര­സ­ന്ന­കു­മാ­രി, സി.ഐ.ടി.യു ജി­ല്ലാ സെ­ക്ര­ട്ട­റി ടി.കെ.രാ­ജന്‍, ജില്ലാ പ്ര­സിഡന്റ് എം. ശാ­ന്താ­കു­മാ­രി, ജില്ലാ സെ­ക്ര­ട്ട­റി ടി. ബി­ന്ദു എ­ന്നി­വര്‍ സം­ബ­ന്ധിച്ചു.


Keywords:  Press meet, Kasaragod, Ashaworker, Collectorate march

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia