city-gold-ad-for-blogger

വിരമിച്ച ദിനേശ് ബീഡി തൊഴിലാളികളെ ക്രൂശിക്കരുത്; ആനുകൂല്യ വിതരണത്തിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എഐടിയുസി

Representational image reflecting Dinesh Beedi workers and cooperative union context in Kasaragod
Representational Image Generated by GPT

● 2026 സെപ്റ്റംബർ 25-ന് പിരിഞ്ഞുപോകുന്ന തൊഴിലാളികളാണ് പ്രതിസന്ധിയിലായത്
● തൊഴിലാളികൾ പോലുമില്ലാത്ത ചില സംഘടനകൾ പരാതി നൽകിയതാണ് അന്വേഷണത്തിനും ചെയർമാനെ മാറ്റുന്നതിനും ഇടയാക്കിയതെന്ന് യൂണിയൻ
● തൊഴിലാളികളുടെ ആനുകൂല്യം എത്രയും പെട്ടെന്ന് വിതരണം ചെയ്യാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എഐടിയുസി ആവശ്യം
● യോഗത്തിൽ എസ് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു, സെക്രട്ടറി ടി കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു

കാസർകോട്: (KasargodVartha) ലോകത്തിന് തന്നെ മാതൃകയായിരുന്ന ദിനേശ് ബീഡി സഹകരണ സംഘത്തെ രാഷ്ട്രീയ വിരോധം വെച്ച് തകർക്കുന്ന സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് ബീഡിത്തൊഴിലാളി യൂണിയൻ കാസർകോട് ജില്ലാ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. 

ലോകാരോഗ്യ സംഘടനയുടെയും കോടതിയുടെയും ഇടപെടൽ കാരണം പുകവലി സമൂഹത്തിൽ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ദിനേശ് ബീഡി വലിയ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പുതിയ തൊഴിലാളികളെ എടുത്ത് സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ നിലവിൽ ജോലി ചെയ്യുന്നവർ വിരമിക്കുന്നതുവരെ തുടർന്നുകൊണ്ടുപോകാനാണ് സംഘം ആഗ്രഹിക്കുന്നത്.

നൽകാനുള്ളത് 36 കോടി രൂപ

വിരമിച്ച തൊഴിലാളികൾക്ക് ത്രിഫ്റ്റ് ഫണ്ട്, ഗ്രാറ്റിവിറ്റി ഇനത്തിൽ 36 കോടിയോളം രൂപ നൽകാനുണ്ട്. ഈ തുക നൽകുന്നതിന് വേണ്ടി തൊഴിലാളികളുടെ അധ്വാനത്തിൻ്റെ ഫലമായി പടുത്തുയർത്തിയ ദശലക്ഷം കോടികളുടെ ആസ്തിയുള്ള സ്ഥാപനം വിൽപ്പന നടത്തിയോ പണയപ്പെടുത്തിയോ എത്രയും പെട്ടെന്ന് പണം നൽകണമെന്ന് വിവിധ തൊഴിലാളി യൂണിയനുകൾ ആവശ്യപ്പെട്ടിരുന്നു. 

ഈ ആവശ്യം മാനിച്ചുകൊണ്ട് ദിനേശ് ബീഡി മാനേജ്മെൻ്റ് വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കുകയും നിലവിലുള്ള സാമ്പത്തിക ബാധ്യതകളെക്കുറിച്ച് അറിയിക്കുകയും ചെയ്തു. തുടർന്ന് സ്ഥാപനങ്ങളുടെ ആസ്തി വിൽപ്പന നടത്തി പണം തൊഴിലാളികൾക്ക് നൽകാൻ തീരുമാനിക്കുകയും, പണം സ്വരൂപിക്കാൻ ചെയർമാനെ ചുമതലപ്പെടുത്തുകയും ചെയ്തു.

ചെയർമാനെ മാറ്റിനിർത്തി

പണം സ്വരൂപിക്കുന്ന നടപടികൾ നടന്നുവരവെ സ്ഥാപനത്തിൽ ഒരു തൊഴിലാളി പോലുമില്ലാത്ത ചില സംഘടനകൾ മാനേജ്മെൻ്റിനെതിരെ പരാതി നൽകുകയും അന്വേഷണത്തിൻ്റെ പേരിൽ ചെയർമാനെ മാറ്റിനിർത്തുകയും ചെയ്തിരിക്കുകയാണ്. ഇതിൻ്റെ ഫലമായി 2026 സെപ്റ്റംബർ 25-ന് പിരിഞ്ഞുപോകുന്ന തൊഴിലാളികൾക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ തടസ്സപ്പെട്ടിരിക്കുന്നു. ഇതോടെ തൊഴിലാളികൾ വലിയ മാനസിക പ്രയാസം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് യൂണിയൻ ചൂണ്ടിക്കാട്ടി.

സർക്കാർ ഇടപെടണം

പണം സ്വരൂപിക്കുന്നതിൽ ക്രമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ അന്വേഷണം നടത്തുന്നതിൽ പരാതിയുമില്ല. ചെയർമാനെ മാറ്റിനിർത്തിയ സാഹചര്യത്തിൽ പ്രസ്തുത സംഖ്യ വിതരണം ചെയ്യാൻ സർക്കാർ ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. 

ഇതിൻ്റെ പേരിൽ സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കിൽ അതിനെക്കുറിച്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കുന്നതോടൊപ്പം തൊഴിലാളികളുടെ ആനുകൂല്യം എത്രയും പെട്ടെന്ന് വിതരണം ചെയ്യണം. യോഗത്തിൽ എസ് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ ചന്ദ്രശേഖരൻ, ഇന്ദിര വോർക്കാടി, ശ്രീദേവി പെർള എന്നിവർ സംസാരിച്ചു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.  

Article Summary: AITUC Kasaragod district committee demanded urgent state government intervention to distribute ₹36 crore in benefits to retired Dinesh Beedi workers, which was halted after the chairman's removal.

#KasargodVartha #DineshBeedi #AITUC #KasaragodNews #KeralaGovernment #WorkersRights #MalayalamNews #AparnaNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia