city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖൈ­റു­ന്നി­സ­യു­ടെ മ­ര­ണം: നാ­ട്ടു­കാര്‍ സ­മ­ര­വു­മാ­യി രംഗത്ത്; എ.എ­സ്.പി തെ­ളി­വെ­ടുത്തു

ഖൈ­റു­ന്നി­സ­യു­ടെ മ­ര­ണം: നാ­ട്ടു­കാര്‍ സ­മ­ര­വു­മാ­യി രംഗത്ത്; എ.എ­സ്.പി തെ­ളി­വെ­ടുത്തു
Khairunnisa
ബ­ദി­യ­ഡു­ക്ക: നാ­ര­മ്പാ­ടി­യി­ലെ സി.ഐ. അ­ബ്ദുല്‍ ല­ത്തീ­ഫി­ന്റെ ഭാ­ര്യ ജി.കെ. ഖൈ­റു­ന്നി­സ(25) യു­ടെ മ­ര­ണ­ത്തി­നു­ത്ത­ര­വാ­ദി­ക­ളാ­യവ­രെ ഉ­ടന്‍ നി­യ­മ­ത്തി­ന്റെ മു­ന്നില്‍ കൊ­ണ്ടു­വ­ര­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ടു നാ­ട്ടു­കാര്‍ ശ­നി­യാഴ്­ച ആ­ക്ഷന്‍ ക­മ്മി­റ്റി രൂ­പീ­ക­രി­ച്ച് സ­മ­ര­രം­ഗ­ത്തി­റ­ങ്ങാന്‍ തീ­രു­മാ­നി­ച്ചു. കേ­സ് തേ­ച്ചു മാ­യ്ച്ചു­ക­ള­യു­ന്ന­തി­ന് ഉ­ന്ന­തതല സ­മര്‍­ദ്ദം ന­ട­ക്കു­ന്നു­ണ്ടെ­ന്ന ആശങ്ക­യെ തു­ടര്‍­ന്നാ­ണ് നാ­ട്ടു­കാര്‍ ആ­ക്ഷന്‍ ക­മ്മി­റ്റി രൂ­പീ­ക­രി­ക്കാന്‍ തീ­രു­മാ­നി­ച്ചത്.

അ­തേ സമ­യം കാ­സര്‍­കോ­ട് എ.എ­സ്.പി ടി.കെ. ഷി­ബു വെ­ള്ളി­യാഴ്ച ഖൈ­റു­ന്നി­സ­യു­ടെ സ്വ­ന്തം വീടാ­യ നാ­ര­മ്പാ­ടി ന­ടു­വ­ങ്ങാ­ടി­യി­ലെ­ത്തി പി­താ­വ് ജി.കെ. അ­ബ്ദുല്ല­യില്‍ നി­ന്നും കു­ടും­ബാംഗ­ങ്ങ­ളില്‍ നിന്നും മൊ­ഴി­യെ­ടു­ത്തി­ട്ടുണ്ട്. പ­രി­യാ­രം മെ­ഡി­ക്കല്‍ കോ­ളേ­ജ് ആ­ശു­പ­ത്രി­യില്‍ ന­ട­ത്തിയ പോ­സ്റ്റു­മോര്‍­ട്ടം റി­പോര്‍ട്ട് ല­ഭി­ച്ചാ­ലു­ടന്‍ ന­ട­പ­ടി­യു­ണ്ടാ­വു­മെ­ന്ന് എ.എ­സ്.പി വ്യ­ക്ത­മാ­ക്കി­യി­ട്ടുണ്ട്.

ഗള്‍­ഫി­ലാ­യി­രുന്ന ഖൈ­റു­ന്നി­സ­യു­ടെ ഭര്‍­ത്താ­വ് അ­ബ്ദുല്‍ ല­ത്തീ­ഫ് ര­ണ്ടു ദിവ­സം മു­മ്പു നാ­ട്ടില്‍ തി­രി­ച്ചെ­ത്തി­യെ­ങ്കിലും ഭാര്യാ വീ­ട്ടില്‍ പോ­വു­ക­യോ മ­ര­ണ­ത്തെ­ക്കു­റി­ച്ച് അ­ന്വേ­ഷി­ക്കു­കയോ ചെ­യ്­തി­ട്ടെ­ല്ലെ­ന്ന് നാ­ട്ടു­കാര്‍ ആ­രോ­പിച്ചു. ഇ­യാള്‍ മുന്‍­കൂര്‍ ജാ­മ്യ­ത്തി­ന് ശ്ര­മി­ക്കു­ന്ന­തായും നാ­ട്ടു­കാര്‍ പ­റ­യുന്നു. സ്­ത്രീ­ധ­ന­വു­മാ­യി ബ­ന്ധ­പ്പെ­ട്ട പ്ര­ശ്‌­ന­ങ്ങ­ളാ­ണ് ഖൈ­റു­ന്നി­സ­യു­ടെ മ­ര­ണ­ത്തി­ന്റെ അ­ടിസ്ഥാ­ന കാ­ര­ണ­മെ­ന്നാ­ണ് ബ­ന്ധുക്കള്‍ പ­റ­യു­ന്നത്. ഖൈ­റു­ന്നി­സ­യു­ടെ ഭര്‍­ത്താ­വ് ആദ്യം സ്­ത്രീ­ധ­ന­ത്തി­നെതി­രാ­യി­രു­ന്നു­. പി­ന്നീ­ട് ഭര്‍­തൃ­വീ­ട്ടു­കാര്‍ ഖൈ­റു­ന്നി­സ­യ്‌­ക്കെ­തി­രെ ന­ടത്തി­യ അ­പവാ­ദ പ്ര­ച­ര­ണ­ത്തില്‍ ഭര്‍­ത്താവ് അ­ക­പ്പെ­ടു­ക­യാ­യി­രു­ന്നെന്നും നാ­ട്ടു­കാര്‍ വ്യ­ക്ത­മാ­ക്കുന്നു. ല­ത്തീ­ഫി­ന്റെ പി­താ­വി­ന്റെ ആ­ദ്യ ഭാ­ര്യ­യു­ടെ മക­ളെ ബ­ന്ധ­പ്പെ­ടു­ത്തി­യാ­യി­രു­ന്നു അ­പവാ­ദ പ്ര­ച­ര­ണം.

ഖൈ­റു­ന്നി­സ­യു­ടെ മൃ­ത­ദേഹം നാ­ര­മ്പാ­ടി­യി­ലെ ഭര്‍­തൃ­വീ­ടി­ന­ടു­ത്തെ കി­ണ­റ്റില്‍ ക­ണ്ട­ത് ആ­ഗ­സ്റ്റ് 18ന് രാ­വി­ലെ­യാണ്. 17ന് രാത്രി ഭര്‍­തൃ­വീ­ട്ടു­കാര്‍ ഖൈ­റു­ന്നി­സ­യു­മാ­യി വാ­ക്കേ­റ്റം ന­ട­ത്തി­യി­രു­ന്ന­തായും ഗള്‍­ഫി­ലാ­യി­രു­ന്ന ഭര്‍­ത്താ­വ് ഏ­റെ നേ­രം ഫോ­ണില്‍ സം­സാ­രി­ച്ച­തായും വി­വ­ര­ം പുറ­ത്തു വ­ന്നി­ട്ടുണ്ട്. യു­വ­തി­യു­ടെ മ­ര­ണ­ത്തില്‍ ദു­രൂ­ഹ­ത­യു­ണ്ടെന്നും അ­തി­നാല്‍ കാ­ര്യ­ക്ഷ­മമാ­യ അ­ന്വേഷ­ണം ന­ട­ത്ത­ണ­മെന്നും മുസ്ലിം ലീ­ഗ് പ­ഞ്ചായ­ത്ത് ക­മ്മി­റ്റി­യും ഖൈ­റു­ന്നി­സ­യു­ടെ പി­താവും നേര­ത്തെ ആ­ഭ്യ­ന്ത­ര മ­ന്ത്രി­യോടും പോ­ലീ­സ് മേ­ധാ­വി­ക­ളോടും ആ­വ­ശ്യ­പ്പെ­ട്ടി­ട്ടുണ്ട്.

Keywords:  Badiyadukka, ASP, Strike, Death, Investigation, Police, Kasaragod, Dowry-harassment.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia