വാഹനാപകടം: എംബിഎ ബിരുദധാരിയുടെ കുടുംബത്തിന് 75 ലക്ഷം രൂപ നഷ്ടപരിഹാരം
● ലിബർട്ടി ജനറൽ ഇൻഷുറൻസ് കമ്പനിയാണ് തുക നൽകേണ്ടത്.
● എട്ട് ശതമാനം പലിശയും കോടതിച്ചെലവും തുകയിൽ ഉൾപ്പെടുന്നു.
● കാഞ്ഞങ്ങാട് സൗത്തിൽ വെച്ചാണ് അപകടം നടന്നത്.
കാസർകോട്: (KasargodVartha) വാഹനാപകടത്തിൽ മരിച്ച യുവാവിൻ്റെ ആശ്രിതർക്ക് 75,81,800 രൂപ നഷ്ടപരിഹാരം നൽകാൻ കാസർകോട് അഡീഷണൽ എം.എ.സി.ടി. കോടതി ഉത്തരവിട്ടു.
ബേഡഡുക്ക വണ്ണാത്തിക്കാനത്തെ ഗോവിന്ദൻ നായരുടെ മകൻ രൂപേഷ് (27) മരിച്ച കേസിലാണ് നിർണായക വിധി. 2021 ജനുവരി 8-ന് കാഞ്ഞങ്ങാട് സൗത്തിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രൂപേഷ്, ജനുവരി 13-ന് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
എം.ബി.എ. ബിരുദധാരിയായ രൂപേഷ് പൂനെയിലെ ഐ.വി.എൽ. ഇൻഫോ വിഷൻ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. നീലേശ്വരം ഭാഗത്ത് നിന്ന് സ്കൂട്ടറിൽ നാട്ടിലേക്ക് വരുമ്പോൾ കാറിടിച്ച് പരിക്കേറ്റാണ് രൂപേഷ് മരണപ്പെട്ടത്.
ലിബർട്ടി ജനറൽ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരത്തുക നൽകേണ്ടത്. എട്ട് ശതമാനം പലിശയും കോടതിച്ചെലവും ഉൾപ്പെടെയാണ് ഈ തുക. ഹരജിക്കാർക്ക് വേണ്ടി അഡ്വ. ബാബു ചന്ദ്രൻ ഹാജരായി.
വാഹനാപകട കേസുകളിൽ നഷ്ടപരിഹാരം ലഭിക്കുന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Court orders a ₹75.8 lakh compensation for the family of a young MBA graduate who died in a road accident.
#AccidentCompensation #KasargodCourt #RoadSafety #KeralaHighCourt #Justice #Accident






